Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി.എസ്.ജിക്ക് ...

പി.എസ്.ജിക്ക്  അഞ്ചു ഗോൾ ജയം

text_fields
bookmark_border
പി.എസ്.ജിക്ക്  അഞ്ചു ഗോൾ ജയം
cancel
പാരിസ്: ഫ്രഞ്ച് ലീഗിൽ കിരീടപ്രതീക്ഷയിൽ പന്തുതട്ടുന്ന നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് സെയ്ൻറ് എറ്റീനക്കെതിരെ അഞ്ചു ഗോൾ ജയം. എറ്റീനയുടെ തട്ടകത്തിലാണ് ഉനയ് എംറിയും സംഘവും അഞ്ചു ഗോളിന് വിജയിച്ചുകയറിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള മോണകോയുമായി പോയൻറ് വ്യത്യാസം മൂന്നാക്കി. 36 കളികളിൽ 89 പോയൻറാണ് മോണകോക്ക്. ഒരു കളി കൂടുതൽ കളിച്ച പി.എസ്.ജിക്ക് 86 പോയൻറുമാണ്. ശേഷിക്കുന്ന രണ്ടു മത്സരത്തിൽ മോണകോ തോറ്റാൽ മാത്രമേ പി.എസ്.ജിക്ക് സാധ്യതയുണ്ടാവൂ. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുകൊണ്ടിരിക്കെ നൈസിനോട് 3-1 തോറ്റതാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്. സെയ്ൻറ് എറ്റീനക്കെതിരെ രണ്ടാം മിനിറ്റിൽതന്നെ എഡിസൻ കവാനി എതിർവല കുലുക്കി ഗോൾവേട്ടക്ക് തുടക്കമിട്ടു. പിന്നീട് ലൂകാസ് മൗറയും (38, 78 മിനിറ്റ്) കവാനിയും (72) ഡ്രാക്സ്ലറും (90) ഗോൾ നേടിയതോടെ സെയ്ൻറ് എറ്റീനക്ക് നാണംകെട്ട തോൽവിയായി. തോൽവിയോടെ 50 പോയൻറുമായി എട്ടാം സ്ഥാനത്താണ് സെയ്ൻറ് എറ്റീന.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psg
News Summary - PSG
Next Story