Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2019 5:23 PM GMT Updated On
date_range 3 Feb 2019 5:23 PM GMTപ്രോ വോളിയില്‍ കാലിക്കറ്റ് ഹീറോസിന് തകര്‍പ്പന്‍ അരങ്ങേറ്റം
text_fieldsbookmark_border
കൊച്ചി: കളത്തിലും ഗാലറിയിലും ആവേശത്തിെൻറയും കളിയഴകിെൻറയും ചെമ്പടതാളം മുറുക്കി കാലിക്കറ്റ് ഹീറോസിന് പ്രോ വോളി ലീഗില്‍ തകര്‍പ്പന്‍ അരങ്ങേറ്റം. കരുത്തരായ ചെന്നൈ സ്പാര്‍ട്ടന്‍സിനെ 4-1ന് തകര്‍ത്താണ് കോഴിക്കോട്ടുകാര്‍ തുടക്കം ഗംഭീരമാക്കിയത്. സ്കോര്‍: 15-8, 15-8, 13-15, 15-11, 15-11. കൊച്ചി ബി.പി.സി.എല്ലിെൻറ യുവ അറ്റാക്കര്‍ സി. അജിത് ലാല്‍ മത്സരത്തില്‍ 14 പോയൻറുമായി കളിയിലെ കേമനായി. തിങ്കളാഴ്ച അഹ്മദാബാദ് ഡിഫന്‍ഡേഴ്സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സുമായി ഏറ്റുമുട്ടും.
ചെമ്പട എന്ന വിളിപ്പേരുള്ള കോഴിക്കോട്ടുകാര്‍ എതിരാളികള്‍ നിലയുറപ്പിക്കുംമുമ്പേ ആക്രമിച്ച് കളിച്ചു. ക്യാപ്റ്റന്‍ ജെറോം വിനീതും പോള്‍ ലോട്ട്മാനും ചെന്നൈയെ വിറപ്പിച്ചു. കോംഗോയുടെ ഭീമാകാരന്‍ താരം ഇലൗനിയും സെറ്റര്‍ വിപുല്‍ കുമാറും പ്രതിരോധക്കോട്ട തീര്‍ത്തതോടെ കോഴിക്കോടന്‍ വീരന്മാര്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ആദ്യ സെറ്റില്‍ ഇടവേളക്ക് പിരിയുമ്പോള്‍ രണ്ടു പോയൻറ് മാത്രമാണ് ചെന്നൈക്ക് നേടാനായത്. ദേശീയ സീനിയര്‍ വോളിയില്‍ ജേതാക്കളായ കര്‍ണാടകയുടെ നായകന് കാര്‍ത്തികിെൻറ തുടര്‍ച്ചയായ വിജയ സര്‍വുകളും കാലിക്കറ്റിെൻറ പോയൻറുകള്‍ ശരവേഗത്തിലെത്തിച്ചു. സൂപ്പര്‍ സര്‍വും ഉതിര്‍ത്ത് കാര്‍ത്തിക് മുന്നേറി.
ജെറോം വിനീതിെൻറ സ്മാഷോടെ കാലിക്കറ്റ് 15-8ന് ഒന്നാം സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ജെറോം വിനീത് തകര്‍പ്പന്‍ സര്‍വും സ്മാഷുമായി എതിരാളികളെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലാക്കി. പരിചയസമ്പന്നനായ മലയാളി സെറ്റര്‍ കെ.ജെ. കപില്‍ദേവിനും പിഴച്ചതോടെ ചെന്നൈ തീര്‍ത്തും നിറംമങ്ങി. ഇതിനിടെ, സൂപ്പര്‍ പോയൻറ് വിളിച്ച ഇരുടീമിനും രണ്ടു പോയൻറ് എതിരാളികള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. കിഴക്കുഭാഗത്തെ ഗാലറി നിറഞ്ഞ ചെമ്പടയുടെ ആരാധകര്‍ക്ക് ആവേശമേകി, ‘ഹൈഡ്രജന്‍ ബോയ്’ അജിത് ലാലിെൻറ ഫിനിഷിങ്ങോടെ രണ്ടാം സെറ്റും കോഴിക്കോടിെൻറ വഴിയിലായി (15-8).
മൂന്നാം സെറ്റില്‍ ചെന്നൈ ഉണര്‍ന്നുകളിച്ചു. കോച്ച് എം.എച്ച്. കുമാര തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചതാണ് തിരിച്ചുവരവിന് കാരണമായത്. ക്യാപ്റ്റന്‍ ഷെല്‍ട്ടണ്‍ മോസസിന് പകരമിറങ്ങിയ മലയാളി താരം വിബിന് ജോര്‍ജും അറ്റാക്കര്‍ നവീന്‍ രാജ ജേക്കബും ചെന്നൈ സ്പാര്‍ട്ടന്‍സിനെ തിരിച്ചുവരവിന് സഹായിച്ചു. 13-15നായിരുന്നു കോഴിക്കോടിന് സെറ്റ് നഷ്ടമായത്. പിഴവുകള്‍ തീര്‍ത്ത് മുന്നേറിയ കാലിക്കറ്റ് ഹീറോസിന് അജിത് ലാലിെൻറ കിടിലന്‍ സ്മാഷുകള്‍ മുന്‍തൂക്കമേകി. ചെന്നൈ 12-15ന് കീഴടങ്ങി. ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വര്‍ണമണിഞ്ഞ പോള്‍ ലോട്ട്മാെൻറ സ്മാഷോടെയായിരുന്നു ചെന്നൈയുടെ ‘അന്ത്യം’. നാലാം സെറ്റോടെ മത്സരം ജയിച്ചെങ്കിലും അഞ്ചാം സെറ്റ് വിട്ടുകൊടുക്കാന്‍ കാലിക്കറ്റ് ഒരുക്കമായിരുന്നില്ല. ഒരേ താളത്തില്‍ ചെമ്പട മുന്നേറിയപ്പോള്‍ ഫസ്റ്റ് പാസ് പോലും സ്വീകരിക്കാനാവതെ മഞ്ഞപ്പട വിയര്‍ത്തു.
ചെമ്പട എന്ന വിളിപ്പേരുള്ള കോഴിക്കോട്ടുകാര്‍ എതിരാളികള്‍ നിലയുറപ്പിക്കുംമുമ്പേ ആക്രമിച്ച് കളിച്ചു. ക്യാപ്റ്റന്‍ ജെറോം വിനീതും പോള്‍ ലോട്ട്മാനും ചെന്നൈയെ വിറപ്പിച്ചു. കോംഗോയുടെ ഭീമാകാരന്‍ താരം ഇലൗനിയും സെറ്റര്‍ വിപുല്‍ കുമാറും പ്രതിരോധക്കോട്ട തീര്‍ത്തതോടെ കോഴിക്കോടന്‍ വീരന്മാര്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ആദ്യ സെറ്റില്‍ ഇടവേളക്ക് പിരിയുമ്പോള്‍ രണ്ടു പോയൻറ് മാത്രമാണ് ചെന്നൈക്ക് നേടാനായത്. ദേശീയ സീനിയര്‍ വോളിയില്‍ ജേതാക്കളായ കര്‍ണാടകയുടെ നായകന് കാര്‍ത്തികിെൻറ തുടര്‍ച്ചയായ വിജയ സര്‍വുകളും കാലിക്കറ്റിെൻറ പോയൻറുകള്‍ ശരവേഗത്തിലെത്തിച്ചു. സൂപ്പര്‍ സര്‍വും ഉതിര്‍ത്ത് കാര്‍ത്തിക് മുന്നേറി.
ജെറോം വിനീതിെൻറ സ്മാഷോടെ കാലിക്കറ്റ് 15-8ന് ഒന്നാം സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ജെറോം വിനീത് തകര്‍പ്പന്‍ സര്‍വും സ്മാഷുമായി എതിരാളികളെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലാക്കി. പരിചയസമ്പന്നനായ മലയാളി സെറ്റര്‍ കെ.ജെ. കപില്‍ദേവിനും പിഴച്ചതോടെ ചെന്നൈ തീര്‍ത്തും നിറംമങ്ങി. ഇതിനിടെ, സൂപ്പര്‍ പോയൻറ് വിളിച്ച ഇരുടീമിനും രണ്ടു പോയൻറ് എതിരാളികള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. കിഴക്കുഭാഗത്തെ ഗാലറി നിറഞ്ഞ ചെമ്പടയുടെ ആരാധകര്‍ക്ക് ആവേശമേകി, ‘ഹൈഡ്രജന്‍ ബോയ്’ അജിത് ലാലിെൻറ ഫിനിഷിങ്ങോടെ രണ്ടാം സെറ്റും കോഴിക്കോടിെൻറ വഴിയിലായി (15-8).
മൂന്നാം സെറ്റില്‍ ചെന്നൈ ഉണര്‍ന്നുകളിച്ചു. കോച്ച് എം.എച്ച്. കുമാര തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചതാണ് തിരിച്ചുവരവിന് കാരണമായത്. ക്യാപ്റ്റന്‍ ഷെല്‍ട്ടണ്‍ മോസസിന് പകരമിറങ്ങിയ മലയാളി താരം വിബിന് ജോര്‍ജും അറ്റാക്കര്‍ നവീന്‍ രാജ ജേക്കബും ചെന്നൈ സ്പാര്‍ട്ടന്‍സിനെ തിരിച്ചുവരവിന് സഹായിച്ചു. 13-15നായിരുന്നു കോഴിക്കോടിന് സെറ്റ് നഷ്ടമായത്. പിഴവുകള്‍ തീര്‍ത്ത് മുന്നേറിയ കാലിക്കറ്റ് ഹീറോസിന് അജിത് ലാലിെൻറ കിടിലന്‍ സ്മാഷുകള്‍ മുന്‍തൂക്കമേകി. ചെന്നൈ 12-15ന് കീഴടങ്ങി. ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വര്‍ണമണിഞ്ഞ പോള്‍ ലോട്ട്മാെൻറ സ്മാഷോടെയായിരുന്നു ചെന്നൈയുടെ ‘അന്ത്യം’. നാലാം സെറ്റോടെ മത്സരം ജയിച്ചെങ്കിലും അഞ്ചാം സെറ്റ് വിട്ടുകൊടുക്കാന്‍ കാലിക്കറ്റ് ഒരുക്കമായിരുന്നില്ല. ഒരേ താളത്തില്‍ ചെമ്പട മുന്നേറിയപ്പോള്‍ ഫസ്റ്റ് പാസ് പോലും സ്വീകരിക്കാനാവതെ മഞ്ഞപ്പട വിയര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story