Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൈമാറ്റ ജാലകം തുറന്നു;...

കൈമാറ്റ ജാലകം തുറന്നു; കരുക്കൾ നീക്കി പ്രീമിയർ ലീഗ് ക്ലബുകൾ

text_fields
bookmark_border
കൈമാറ്റ ജാലകം തുറന്നു; കരുക്കൾ നീക്കി പ്രീമിയർ ലീഗ് ക്ലബുകൾ
cancel

ലണ്ടൻ: ഫുട്ബാൾ ലോകത്തെ ഏറ്റവും കടുത്ത മത്സരം അരങ്ങേറുന്ന ലീഗ് എന്ന വിശേഷണമുള് ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന് തിരശ്ശീല വീണു കഴിഞ്ഞെങ്കിലും കളത്തിനുപുറത്തെ ക ളിക്ക് ഒടുക്കമില്ല. വരും സീസണിലേക്കുള്ള കളിസംഘങ്ങളെ കെട്ടിപ്പടുക്കുന്നതിനുള്ള ഒ രുക്കത്തിലാണ് ടീമുകളെല്ലാം. താര കൈമാറ്റത്തിനുള്ള വേനൽക്കാല ജാലകം ബുധനാഴ്ച തുറ ന്നതോടെ കളിക്കാരെ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ചർച്ചകളും നടപടികളും വേഗ ത്തിലായിക്കഴിഞ്ഞു. ഇൗ പശ്ചാത്തലത്തിൽ പ്രീമിയർ ലീഗിലെ പ്രധാന ടീമുകളുടെ താര കൈമാറ് റ സാധ്യതകളിലൂടെ ഒരു ഒാട്ടപ്രദക്ഷിണം.

മാഞ്ചസ്റ്റർ സിറ്റി
തുടർച്ചയായ ര ണ്ടാം കിരീടം സ്വന്തമാക്കിയ പെപ് ഗ്വാർഡിയോളയുടെ ടീമിന് ഒരു അഴിച്ചുപണിയുടെ ആവശ്യ മില്ല. ചിലയിടങ്ങളിൽ നട്ടും ബോൾട്ടും ഒന്നു മുറുക്കുക മാത്രമേ വേണ്ടൂ. 34കാരനായ ഹോൾഡിങ് മിഡ്ഫീൽഡർ ഫെർണാണ്ടീന്യോക്ക് ബാക്കപ്പായി അത്ലറ്റികോ മഡ്രിഡിെൻറ റോഡ്രിയെ കൊണ്ടുവരുകയാണ് കോച്ചിെൻറ പദ്ധതികളിൽ പ്രധാനം. 70 ദശലക്ഷ യൂറോയാണ് േറാഡ്രിക്ക് അത്ലറ്റികോ വിലയിട്ടിരിക്കുന്നത്. പ്രതിരോധമധ്യത്തിൽ പ്രായം കൂടി വരുന്ന വിൻസെൻറ് കൊംപനി (33), നികോളാസ് ഒട്ടമെൻഡി (31) എന്നിവർക്ക് പകരക്കാരനായി അയാക്സ് ആംസ്റ്റർഡാമിെൻറ 19കാരൻ മത്തിസ് ഡിലിറ്റിനെയും സിറ്റി നോട്ടമിടുന്നുണ്ട്.

ലിവർപൂൾ
170 ദശലക്ഷം യൂറോ മുടക്കി കഴിഞ്ഞ സീസണിൽ വിർജിൽ വാൻഡൈകിനെയും അലിസൺ ബെക്കറെയും പോലുള്ള താരങ്ങളെ ടീമിലെത്തിച്ച യുർഗൻ ക്ലോപിനും ഇത്തവണ കാര്യമായ നിക്ഷേപമിറക്കേണ്ടതിെൻറ ആവശ്യമില്ല. കരാർ കാലാവധി കഴിയുന്ന സ്ട്രൈക്കർ ഡാനിയൽ സ്റ്ററിഡ്ജ്, വിങ്ബാക്ക് ആൽബർേട്ടാ മൊറേനോ എന്നിവർ ടീം വിടുേമ്പാൾ പകരക്കാരെ കൊണ്ടുവരുക മാത്രമാവും ലക്ഷ്യം.

ടോട്ടൻഹാം
കഴിഞ്ഞ സീസണിൽ കാര്യമായ കൈമാറ്റങ്ങളൊന്നും നടത്താത്ത മൗറീസിയോ പൊച്ചറ്റീനോ ഇത്തവണയും അതിന് മുതിരില്ല എന്നാണ് സൂചന. എന്നാൽ, റയൽ മഡ്രിഡ് നോട്ടമിടുന്ന പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്സൺ ടീം വിട്ടാൽ ടോട്ടൻഹാമിന് ട്രാൻസ്ഫർ പോളിസി മാറ്റേണ്ടിവരും. ഡിഫൻഡർ ടോബി ആൽഡർവെയ്ൽഡും പുതിയ മേച്ചിൽപുറം തേടാൻ സാധ്യതയുണ്ട്. ഇടതുബാക്ക് സ്ഥാനത്ത് ഡാനി റോസിന് പകരക്കാരനായി ഫുൾഹാമിെൻറ റ്യാൻ സെസന്യോനെ കൊണ്ടുവരാൻ ക്ലബിന് ആഗ്രഹമുണ്ട്. സ്ട്രൈക്കർ ഹാരി കെയ്നിെൻറ പകരക്കാരനായി നിലവിലുള്ള ഫെർണാണ്ടോ ലോറേൻറായെക്കാൾ പ്രഹരശേഷിയുള്ള താരത്തെയും ടോട്ടൻഹാമിന് ആവശ്യമുണ്ട്.

ചെൽസി
അടുത്ത രണ്ടു സീസണുകളിലും പുതിയ താരങ്ങളെ കൊണ്ടുവരുന്നതിന് ചെൽസിക്ക് ഫിഫയുടെ വിലക്കുണ്ട്. അതിനാൽതന്നെ, മൗറീസിയോ സറിയുടെ ടീമിന് താരങ്ങളെ വാങ്ങുന്നതിനെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. എന്നാൽ, ടീം വിട്ടുപോവുന്നതിന് തടയിടാൻ ഇതുകൊണ്ടാവില്ല.
ടീമിെൻറ നെട്ടല്ലായ ഏഡൻ ഹസാഡ് റയൽ മഡ്രിഡിലേക്ക് ചേക്കേറിയേക്കുെമന്ന കാര്യം ഏറക്കുറെ ഉറപ്പായതോടെ പകരമാര് എന്നതാണ് പ്രശ്നം. ജനുവരിയിൽ ബൊറൂസ്യ ഡോർട്ട്മുണ്ടിൽനിന്ന് കരാർ ചെയ്ത ക്രിസ്റ്റ്യൻ പുലിസിച്ചിനെയോ ടീമിലുള്ള മറ്റു യുവതാരങ്ങളെയോ ആ സ്ഥാനത്ത് നിയോഗിക്കുക മാത്രമാണ് പോംവഴി.

ആഴ്സനൽ
ആദ്യ നാലിലെത്തി ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത നേടുകയെന്നത് നടക്കാത്തതിനാൽ ചെൽസിക്കെതിരായ യൂറോപ ലീഗ് ഫൈനൽ ജയിച്ച് പിൻവാതിൽ പ്രവേശനം നടക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഉനായ് എംറിയുടെ ടീമിെൻറ കൈമാറ്റ പ്രക്രിയകൾ. പതിവുപോലെ ഡിഫൻസ് ശക്തമാക്കുക എന്നതുതന്നെയാവും ടീമിെൻറ പ്രയോറിറ്റി. യുവൻറസിലേക്ക് ചേക്കേറിയ ആരോൺ റാംസെയുടെ വിടവ് മധ്യനിരയിൽ നികത്താനുമുണ്ട്.

മാഞ്ചസ്റ്റർ യുനൈറ്റഡ്
മോശം തുടക്കത്തിനുശേഷം ജോസ് മൗറീന്യോയെ മാറ്റി ഒലെ ഗുണാർ സോൾഷെയർ എത്തിയശേഷം പ്രകടനം മെച്ചപ്പെെട്ടങ്കിലും ഒടുക്കം ദുരന്തപൂർണമായതോടെ ടീമിൽ അടിമുടി മാറ്റം അനിവാര്യ അവസ്ഥയിലാണ് യുനൈറ്റഡ്. പോൾ പോഗ്ബ റയലിലേക്കും റൊമേലു ലുകാകു സീരീ എയിലേക്കും പോയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ എല്ലാ മേഖലയും ശക്തമാക്കേണ്ട അവസ്ഥയിലാണ് ടീം. മിഡ്ഫീൽഡർ ആൻഡർ ഹെരേര ക്ലബ് വിടുകയാണ്. അലക്സിസ് സാഞ്ചസ്, നെമാന്യ മാറ്റിച്ച്, അേൻറാണിയോ വലൻസിയ തുടങ്ങിയവരും പുറത്തേക്കുള്ള വഴിയിലാണ്. ഒരുപിടി താരങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരെങ്കിലും നാപോളിയുടെ ഡിഫൻഡർ ഖാലിദു കൗലിബാലിയുടെ പേര് മാത്രമാണ് ഇതുവരെ ഉയർന്നുകേട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsPrimer League
News Summary - Primer League - Sports news
Next Story