Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗിൽ ശമ്പള...

പ്രീമിയർ ലീഗിൽ ശമ്പള വിവാദം

text_fields
bookmark_border
premier-league.jpg
cancel

ലണ്ടൻ: കോവിഡ്-19 മൂലം കളികളെല്ലാം നിർത്തുകയും പല കളിക്കളങ്ങളും രോഗ ശുശ്രുഷ-അത്യാവശ്യ ഉൽപന്ന വിതരണ കേന്ദ്രങ്ങളായി മാറുകയും ചെയ്യുേമ്പാഴും ശമ്പളം കുറക്കാൻ തയാറാകാത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ താരങ്ങൾക്കെതിരെ വിമർശനമുയരുന്നു. കളിയില്ലാതിരിക്കുകയും ക്ലബുകൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാറുകയും ചെയ്തിട്ടും ശമ്പളം കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും കളിക്കാർ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുെടയും അത്ലറ്റികോ മാഡ്രിഡിെൻറയും കളിക്കാർ ശമ്പളത്തിൽ 70 ശതമാനം കുറവ് വരുത്തുകയും ജർമൻ, ഇറ്റാലിയൻ ലീഗുകളിലും ശമ്പളം കുറക്കുകയും ചെയ്തപ്പോഴും ഇംഗ്ലണ്ട് മാറിനിൽക്കുകയാണ്. ശമ്പളം കുറക്കാത്ത കളിക്കാർക്കെതിരെ നിരവധി മുൻ താരങ്ങളും രംഗത്തുവന്നിട്ടുണ്ട്.

ഇംഗ്ലണ്ടിലെ പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷൻ (പി.എഫ്.എ) ശമ്പളത്തിൽ കുറവ് വരുത്തുന്നതിനെ അനുകൂലിക്കുന്നില്ല. കളിയെയും ക്ലബിനെയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയാൽ മാത്രം ശമ്പളം കുറക്കാമെന്നാണ് അസോസിയേഷൻ നിലപാട്. ഇംഗ്ലണ്ടിലെ ഏറ്റവും സമ്പന്നരായ ക്ലബുകൾക്കുവേണ്ടി ശമ്പളം വെട്ടിക്കുറക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പി.എഫ്.എ പറയുന്നത്. ശമ്പളം കുറക്കൽ സംബന്ധിച്ച് പ്രീമിയർ ലീഗിലെ ഒരു ക്ലബിനുപോലും കളിക്കാരുമായി ധാരണയിലെത്താനായിട്ടില്ല. അതേസമയം, കളിക്കാർക്കെതിെര രൂക്ഷവിമർശവുമായി ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്ക് രംഗത്തെത്തി. രാജ്യത്തെ എല്ലാ ജനങ്ങളും പ്രയാസങ്ങൾ അനുഭവിക്കുേമ്പാൾ ഫുട്ബാൾ കളിക്കാർ മാത്രം മാറിനിൽക്കുന്നത് ശരിയല്ല. ആദ്യം സംഭാവന നൽകാനും ശമ്പളം കുറക്കാനും ഫുട്ബാൾ താരങ്ങൾ തയാറാകണമെന്ന് ഹാൻകോക്ക് ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടിലെ സമ്പന്ന ക്ലബുകൾ താഴ്ന്ന ഡിവിഷൻ ക്ലബുകളെ സഹായിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. പല ക്ലബുകളും സ്റ്റേഡിയം പരിപാലനത്തിനും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ജർമനിയിലെ വൻകിട ക്ലബുകൾ ചെറുകിട ക്ലബുകൾക്കായി സ്വീകരിച്ച മാതൃക ഇംഗ്ലണ്ടിലും പിന്തുടരണമെന്നാണ് ആവശ്യം.

അതേസമയം, മാഞ്ചസ്റ്റർ യുൈനറ്റഡ് താരങ്ങൾ ശമ്പളത്തിെൻറ 30 ശതമാനം കുറക്കാൻ തയാറായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദേശീയ ആരോഗ്യ പദ്ധതിക്ക് വൻ തുക മാഞ്ചസ്റ്റർ താരങ്ങൾ സംഭാവന നൽകി. എന്നാൽ, ടോട്ടൻഹാം ഹോട്സ്പർ, ന്യൂകാസിൽ യുനൈറ്റഡ്, നോർവിച്ച് സിറ്റി, ബേൺമൗത്ത് തുടങ്ങിയ പ്രീമിയർ ലീഗ് ക്ലബുകൾ കളിക്കാരല്ലാത്തവർക്ക് താൽകാലിക വിടുതൽ നൽകി.

അത്ലറ്റികോയിൽ ശമ്പളം വെട്ടിക്കുറക്കലും പിരിച്ചുവിടലും

മഡ്രിഡ്: കോവിഡ്-19 മൂലം കളി മുടങ്ങിയതിനെത്തുടർന്ന് ഫുട്ബാൾ ക്ലബുകളിൽ ശമ്പളം വെട്ടിക്കുറക്കലും പിരിച്ചുവിടലും തുടരുന്നു. ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്സലോണ താരങ്ങളുടെ പാത പിന്തുടർന്ന് അത്ലറ്റികോ മഡ്രിഡ് കളിക്കാരും തങ്ങളുടെ പ്രതിഫലത്തിൽ 70 ശതമാനം കുറവ് വരുത്താൻ സമ്മതിച്ചു. കളിക്കാരുമായുള്ള കരാർ പ്രഖ്യാപിച്ച അധികൃതർ ക്ലബിലെ മറ്റു ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിടാനും തീരുമാനിച്ചു.

സാമ്പത്തികഭാരം കുറക്കാൻ ജീവനക്കാരെ പിരിച്ചുവിട്ടാൽ സ്പാനിഷ് നിയമപ്രകാരം സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണം. കളിക്കാർ വേതനം കുറക്കുന്നതുവഴി മിച്ചം ലഭിക്കുന്ന പണം ജീവനക്കാർക്ക് ശമ്പളം നൽകാനാണ് വിനിയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leaguemalayalam newssports newssalary Controversy
News Summary - premier league salary Controversy -sports news
Next Story