Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പിലെ...

ലോകകപ്പിലെ രാഷ്ട്രീയക്കളികൾ

text_fields
bookmark_border
PALESTINE-ARGENTINE
cancel

രാഷ്ട്രീയം കളിക്ക് പുറത്താണെന്നാണ് വെപ്പെങ്കിലും പോരാട്ടങ്ങളും പ്രതിഷേധങ്ങളും വിവാദങ്ങളും പറ്റിപ്പിടിച്ച പന്ത് റഷ്യൻ മൈതാനങ്ങളിലും ഉരുണ്ടുകൊണ്ടേയിരിക്കുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ചില രാഷ്ട്രീയ വിവാദങ്ങളിലൂടെ...

ഇസ്രായേലിന് അർജൻറീനയുടെ ഇഞ്ചുറിടൈം േഷാക്ക്
ഫലസ്തീൻ അനുകൂല സംഘടനകളുടെയും അറബ് രാജ്യങ്ങളുടെയും പ്രതിഷേധത്തെ തുടർന്ന് ജറൂസലമിലെ ടെഡി കൊല്ലേക്ക് സ്റ്റേഡിയത്തിൽ ഇസ്രായേലുമായുള്ള മത്സരം അർജൻറീന ഉപേക്ഷിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇസ്രായേൽ തകർത്ത ഫലസ്തീൻ ഗ്രാമത്തിന് സമീപം നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചതിന് ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ജിബ്രിൽ രജൗബ് അർജൻറീനക്ക് നന്ദിയർപ്പിച്ചു. എന്നാൽ, ഫുട്ബാളിലെ ഗ്ലാമർടീമുകളിലൊന്നായ അർജൻറീന തങ്ങളുമായുള്ള മത്സരം അവസാനനിമിഷം ഉപേക്ഷിച്ചത് ഇസ്രായേലിന് വൻ തിരിച്ചടിയായി. ലോകകപ്പിലെ അർജൻറീനയുടെ മോശം പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ചാണ് ഇസ്രായേൽ അനുകൂലികൾ അരിശം തീർത്തത്.

സലാഹിെൻറ ചെച്നിയൻ ഒാഫ്സൈഡ്

Mo-Salah-and-Ramzan


കളിക്കളത്തിലെ സൗമ്യനായ ഇൗജിപ്തിെൻറ മിന്നുംതാരം മുഹമ്മദ് സലാഹ് ലോകകപ്പ് തുടങ്ങും മുേമ്പ വിവാദത്തിൽ കുരുങ്ങി. മനുഷ്യാവകാശ ലംഘനങ്ങൾക്കിരയാകുന്ന റഷ്യയിലെ ചെച്നിയയിലെ പുടിൻ അനുകൂല നേതാവ്  റംസാൻ ഖദിറോവിനെ സന്ദർശിച്ചത് സലാഹിനെ കുരുക്കിലാക്കി. മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും സലാഹിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. എന്നാൽ, മുൻകൂട്ടിയുള്ള സന്ദർശനമായിരുന്നില്ലെന്നും യാദൃച്ഛികമായിരുന്നുവെന്നുമുള്ള വിശദീകരണവുമായി ഇൗജിപ്ത് രംഗത്തെത്തി. സലാഹിന് ആദരസൂചകമായി ചെച്നിയൻ പൗരത്വം നൽകുമെന്ന ഖദിറോവിെൻറ പ്രസ്താവന പുതിയ വിവാദത്തിന് വഴിതുറന്നിട്ടുണ്ട്.

ജർമനിയിൽ തുർക്കി വിവാദം

ozil-n-gundogan


അംഗലാ മെർകലിെൻറ കുടിയേറ്റ, മുസ്ലിം അനുകൂലനിലപാടുകളും അതിെനതിരെയുള്ള തീവ്ര വലതുപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളും കൊടുമ്പിരികൊള്ളുന്ന ജർമനിയിൽ ദേശീയ ഫുട്ബാളിൽ ‘ഇരട്ടപൗരത്വ’ വിവാദം കൊഴുക്കുന്നു. ജർമൻ ടീമിലെ തുർക്കി വംശജരായ സൂപ്പർതാരം മെസ്യൂത് ഒാസിലും ഇൽകായ് ഗുനഡോഗനും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ സന്ദർശിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സൗദിക്കെതിരെ സന്നാഹമത്സരത്തിനിറങ്ങിയ ഗുൻഡോഗെൻറ കാലിൽ പന്തുകിട്ടുേമ്പാഴെല്ലാം കൂകിവിളിച്ചാണ് അവർ പ്രതിഷേധിച്ചത്. ജർമൻ താരങ്ങളെ തഴഞ്ഞ് ‘ഇരട്ടപൗരത്വ’മുള്ളവരെ ടീമിലെടുക്കുന്നതിനെതിരെയും പ്രതിഷേധങ്ങളുയർന്നു. എന്നാൽ, ഒാസിലും ഗുൻേഡാഗനും കളിക്കുന്നത് ജർമനിക്കുവേണ്ടിയാണെന്നും അവരെ പിന്തുണക്കണമെന്നുമുള്ള അഭ്യർഥനയുമായി കോച്ച് യൊആഹിം ലൊയ്വ് രംഗത്തെത്തിയിരുന്നു. ജർമനിയുടെ ആദ്യമത്സരത്തിലെ തോൽവിക്ക് ടീമിനിടയിലെ ഇത്തരം അസ്വാരസ്യങ്ങൾ കാരണമായയെന്ന വാർത്തകളുണ്ടായിരുന്നു. രണ്ടാം മത്സരത്തിൽ ഒാസിൽ പുറത്തിരുന്നപ്പോൾ ഗുൻഡോഗൻ പകരക്കാരനായി കളത്തിലിറങ്ങുകയും ചെയ്തു.

ചരിത്രത്തെ ഡ്രിബിൾ ചെയ്ത് ഇറാൻ വനിതകൾ

iran-football


37 വർഷങ്ങൾക്കുശേഷം ഇറാൻ സ്ത്രീകൾക്ക് സ്റ്റേഡിയത്തിലിരുന്ന് കളികാണാൻ അനുമതി. ലോകകപ്പിൽ സ്പെയിനിനെതിരായ മത്സരത്തിെൻറ തത്സമയ സംപ്രേക്ഷണം കാണാൻ തെഹ്റാനിലെ അസൗദി സ്റ്റേഡിയത്തിൽ നിരവധി സ്ത്രീകളെത്തി. റഷ്യയിലെ കസാൻ അരീനയിലും സ്ത്രീകൾ കളികാണാനെത്തിയത് ആധുനിക ഇറാൻ ചരിത്രത്തിലെ തന്നെ വിപ്ലവകരമായ മാറ്റമായി വിശേഷിക്കപ്പെടുന്നു. ആൺകുട്ടികളായി വേഷമിട്ട് ഫുട്ബാൾ കാണാൻ പുറപ്പെട്ട ഇറാനിയൻ പെൺകുട്ടികളുടെ കഥപറഞ്ഞ ‘ഒാഫ്സൈഡ്’ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

വംശീയതയെ ഗോളടിച്ച് തെറിപ്പിച്ച് ലുകാകു

lukaku


നാലു ഗോളുകളുമായി ലോകകപ്പിൽ റൊണാൾഡോക്കൊപ്പം ടോപ്പ്സ്കോറർ പദവി പങ്കിടുന്ന ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു ജീവിതത്തിൽ താൻ നേരിട്ട വംശീയ അധിക്ഷേപങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത് ഞെട്ടലോടെയാണ് ഫുട്ബാൾ ലോകം കേട്ടത്. പാനമക്കെതിരെ ഇരട്ടഗോൾ നേടിയ ശേഷമുള്ള വാർത്തസമ്മേളനത്തിൽ മാധ്യമങ്ങളോട് ലുകാകു പറഞ്ഞത് തെൻറ ദുരിതങ്ങളും സങ്കടങ്ങളുമായിരുന്നു. ഗോളടിക്കുേമ്പാൾ ഞാനവർക്ക് ബെൽജിയൻ സ്ട്രൈക്കറും ഫോം മങ്ങുേമ്പാൾ കോംഗോ വംശജനുമാെണന്ന ലുകാകുവിെൻറ പ്രസ്താവന ഫുട്ബാളിൽ തുടർന്നുകൊണ്ടിരിക്കുന്ന വംശീയ അധിക്ഷേപങ്ങളിലേക്കുള്ള വിരൽചൂണ്ടലായി. ചെറുപ്പംമുതൽ താൻ നേരിട്ട വംശീയതകൾക്കെതിരെയുള്ള പോരാട്ടഫലമാണ് തെൻറ വിജയമെന്ന ലുകാകുവിെൻറ പ്രസ്താവന കൈയടിയോടെയാണ് ലോകം സ്വീകരിച്ചത്.

ഇൗഗിൾ ഗോളുമായി ഷാകയും ഷാക്കിരിയും

Xhaka-Shaqiri


അവസാന നിമിഷത്തെ തോൽവിയേക്കാളും സെർബിയയെ ചൊടിപ്പിച്ചത് സ്വിറ്റ്സർലൻഡ് താരങ്ങളുടെ ആഹ്ലാദപ്രകടനമായിരുന്നു. േഗാൾ നേടിയ ഉടൻ സെർബ് ആരാധകരെ നോക്കി ആഹ്ലാദംപ്രകടനം നടത്തിയാണ് ഗ്രാനിത് ഷാകയും ഷെർദാൻ ഷകീരിയും മനസ്സിലെ അടങ്ങാത്ത കനൽ പുറത്തുകാണിച്ചത്. അൽബേനിയൻ ദേശീയതയുടെ ചിഹ്നമായ ഇരട്ടത്തലയുള്ള കഴുകെൻറ ചിഹ്നം കൈകളാൽ പ്രതീകാത്മകമായി തീർത്തായിരുന്നു അവരുടെ ആഹ്ലാദപ്രകടനം. സെർബിയയോട് ചേർന്നുള്ള സ്വതന്ത്രരാജ്യമായ കൊസോവയിൽ വേരുകളുള്ളവരാണ് ഇരുവരും. ഷകീരി കൊേസാവോയിൽ പിറന്നവനാണെങ്കിൽ ഷാകയുടെ മാതാപിതാക്കൾ കൊസോവയിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയവരാണ്. 1990കളിൽ െസർബിയയുടെ അടിച്ചമർത്തലുകൾക്ക് വിധേയരായവരുടെ പിൻഗാമികൾ ലോകകപ്പ് വേദിയിൽ സെർബിയയോട് പ്രതിഷേധമറിയിച്ചത് ലോകകപ്പിന് പുതിയ രാഷ്ട്രീയ മാനങ്ങൾ നൽകിയിട്ടുണ്ട്. സ്വിസ് താരങ്ങളുടെ രാഷ്ട്രീയ പ്രകടനങ്ങളോട് കോച്ച് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുവർക്കെതിരെയും ഫിഫ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiamalayalam newssports newsWorld cup 2018POlitics In Football
News Summary - Politics In World Cup - Sports News
Next Story