തോൽക്കാതിരിക്കാൻ കളിയെ കൂട്ടുപിടിച്ച് അലി ആമിർ -VIDEO
text_fieldsമഡ്രിഡ്: രണ്ടു കാലുകളില്ലെങ്കിലും കാൽപന്തു കളിയോടാണ് അലി ആമിർ തുർഗാൻബെകോവി െൻറ പ്രണയം. കസാഖ്സ്താനിലെ നൂർ സുൽത്താനിൽനിന്നുള്ള ഈ 12കാരൻ ജീവിതത്തിലെ തിരിച്ച ടികളെ പന്തുതട്ടിത്തന്നെ തോൽപിക്കുകയാണിപ്പോൾ. വെള്ളിയാഴ്ച റയൽ മഡ്രിഡ് ടീം പരി ശീലിക്കുന്ന വാൽദെബെബൊസിലെ മൈതാനത്തെത്തിയ അലി, മുൻ ലോക ഫുട്ബാളർ ലൂക്ക മോഡ്രിച്ചിനൊപ്പം പന്തുതട്ടുന്ന വിഡിയോ ൈവറലായി.
കരീം ബെൻസേമയും ഈ കൊച്ചുമിടുക്കനൊപ്പം കളിക്കാൻ സമയം ചെലവിട്ടിരുന്നു. ഇതിെൻറ വിഡിയോ ബെൻസേമ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ, ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും മുഹമ്മദ് സലാഹുമടക്കമുള്ള സൂപ്പർ താരങ്ങളും അലിയോടൊപ്പം പന്തുതട്ടിയിട്ടുണ്ട്.
സമൂഹ മാധ്യമത്തിൽ രണ്ടു ലക്ഷത്തിലേറെപ്പേർ അലി ആമിറിനെ പിന്തുടരുന്നുണ്ട്. ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളോട് പോരാടുന്ന അലി ആമിർ ആേഗാളതലത്തിൽ അറിയപ്പെടുന്നതും ഫുട്ബാളിനോടുള്ള കടുത്ത ആരാധനകൊണ്ടാണ്. ‘ജീവിതത്തിലെ ഏറ്റവും നല്ലകാര്യങ്ങൾ ഒരിക്കലും എളുപ്പമുള്ളതല്ല’ എന്ന് ജന്മനാ കാലുകളില്ലാത്ത അലിക്കൊപ്പം പന്തുകളിക്കുന്ന വിഡിയോയിൽ മോഡ്രിച്ച് പറയുന്നു.
കഴിഞ്ഞ ഡിസംബറിൽ ദുബൈയിൽ വെച്ചാണ് അലി റൊണാൾഡോയെ കണ്ടത്. റൊണാൾേഡാക്കും അദ്ദേഹത്തിെൻറ മകനോടുമൊപ്പം അലി പന്തുതട്ടുന്ന ദൃശ്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.