Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിക്ക് ഡബ്ൾ;...

മെസ്സിക്ക് ഡബ്ൾ; ബാഴ്സ വിജയവഴിയിൽ

text_fields
bookmark_border
മെസ്സിക്ക് ഡബ്ൾ; ബാഴ്സ വിജയവഴിയിൽ
cancel

മഡ്രിഡ്: ഡിപോർട്ടിവോ കൊറൂണയോടേറ്റ അപ്രതീക്ഷിത തോൽവിയോടെ സ്പാനിഷ് ലാ ലിഗയിലെ ഒന്നാം നമ്പർ പട്ടം നഷ്ടമായ ബാഴ്സലോണക്ക് ജയത്തോടെ പുതുജീവൻ. വലൻസിയക്കെതിരായ മരണക്കളിയിൽ ലയണൽ മെസ്സിയുടെ രണ്ടു ഗോൾ മികവിൽ ബാഴ്സ 4^2ന് ജയിച്ചു. ലൂയി സുവാരസും ആേന്ദ്ര ഗോമസും ഒാരോ ഗോളുമടിച്ചു. ജയത്തോടെ 28 കളികളിൽ ബാഴ്സലോണക്ക് 63 േപായൻറായി. ഒരു കളി കുറവുള്ള റയൽ മഡ്രിഡിന് 65 പോയൻറാണ്.

29ാം മിനിറ്റിൽ എലിയാക്യൂം മംഗാലയുടെ ഹെഡ്ഡർ ഗോളിലൂടെ വലൻസിയയാണ് മുന്നിലെത്തിയത്.  35ാം മിനിറ്റിൽ സുവാരസ് സമനിലപിടിച്ചു. പത്തു മിനിറ്റിനുശേഷം ആദ്യ ഗോളടിച്ച മംഗാള വലൻസിയുടെ വില്ലനായി മാറി. സുവാരസിെന ബോക്സിൽ പിടിച്ചുെവച്ചതിന് ചുവപ്പ് കാർഡ്. നിർണായക പെനാൽറ്റിയിൽ കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. ഇതോടെ 2^1ന് ബാഴ്സലോണ മുന്നിലെത്തി.

ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ സൂപ്പർ കൗണ്ടർ അറ്റാക്ക് ഗോളാക്കി മുൻ ബാഴ്സ താരം മുനീറുൽ ഹദ്ദാദി നൂകാംപിനെ െഞട്ടിച്ചു. ഇതോടെ ആദ്യ പകുതി പിരിയുേമ്പാൾ സ്കോർ 2^2. എന്നാൽ, രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ബാഴ്സ രണ്ടെണ്ണം കൂടി എതിർവലയിലേക്കെത്തിച്ചതോടെ വലൻസിയ മുട്ടുമടക്കി. 52ാം മിനിറ്റിൽ ലയണൽ മെസ്സിയും 89ാം മിനിറ്റിൽ നെയ്മറിെൻറ ഉഗ്രൻ അസിസ്റ്റിൽ ആന്ദ്രേ ഗോമസുമാണ് ഗോളടിച്ചത്. രണ്ടു കളിയിൽ മഞ്ഞക്കാർഡ് കണ്ട മെസ്സിക്ക് അടുത്ത മത്സരം നഷ്ടമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
News Summary - messi
Next Story