യൂറോപ്പിലെ മികച്ച ഗോൾ മെസ്സിയുടേത്
text_fieldsമഡ്രിഡ്: യുവേഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ലയണൽ മെസ്സിക്ക്. കഴിഞ്ഞ സ ീസൺ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനെതിരെ നേടിയ ഫ്രികിക്ക് ഗോളാണ് പുരസ് കാരത്തിന് അർഹമായത്. ബാഴ്സലോണയുടെയും തട്ടകമായ ന്യൂകാംപിൽ നടന്ന മത്സരത്തി െൻറ 82ാം മിനിറ്റിൽ 40 വാര അകലെനിന്നു തൊടുത്ത സെറ്റ്പീസായിരുന്നു ആരാധകരെ വിസ്മയി പ്പിച്ചത്.
വിർജിൽ വാൻഡൈകും ഫെർമീന്യോയുമെല്ലാം കോട്ടകെട്ടിയ മതിലിന് മുകളിലൂടെ മെസ്സിയുടെ ഇടങ്കാലൻ ഷോട്ട് അലിസൺ ബെക്കറിെൻറ വലയുടെ വലതുമൂലയിൽ പറന്നിറങ്ങിയപ്പോൾ കാർലോസിെൻറ ബനാന കിക്കും റൊണാൾഡീന്യോയുടെ കരിയില കിക്കും അനുസ്മരിപ്പിക്കപ്പെട്ടു. ബാഴ്സലോണ കുപ്പായത്തിൽ മെസ്സിയുടെ 600ാം ഗോൾകൂടിയായിരുന്നു ഇത്.
യുവൻറസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ നേടിയ ഗോൾ രണ്ടാമതും യൂറോ കപ്പ് യോഗ്യത റൗണ്ടിൽ പോർചുഗലിെൻറ ഡാനിലേ സെർബിയക്കെതിരെ നേടിയ ഗോൾ മൂന്നാമതുമായി.
‘യുവേഫ’ വെബ്സൈറ്റും സമൂഹമാധ്യമങ്ങളും വഴി നടന്ന വോെട്ടടുപ്പുകൂടി പരിഗണിച്ചാണ് ജൂറി മികച്ച ഗോൾ കണ്ടെത്തിയത്. മൂന്നാം തവണയാണ് മെസ്സി ഇൗ പുരസ്കാരം നേടുന്നത്. 2014-15, 2015-16 സീസണിലായിരുന്നു മെസ്സിയുടെ നേട്ടം. 2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും 2017ൽ യുവൻറസിെൻറ മരിയോ മാൻസുകിചുമായിരുന്നു പുരസ്കാര ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.