വയസ്സ് 49; മാർട്ടിൻ സ്മിത്തിന് അരങ്ങേറ്റം
text_fieldsലണ്ടൻ: ഒരു ഫുട്ബാളർക്ക് വിരമിക്കൽ ആലോചനയുടെ പ്രായമാണ് 35. അവശരായവർ അതിനുമു േമ്പ കളി മതിയാക്കും. കുന്നോളം പ്രതിഭയും ആത്മവിശ്വാസവുമുള്ളവർ 40 വരെ തുടർന്നേക്കും. എന്നാൽ, പ്രായം വെറുമൊരു നമ്പറെന്ന് ഒാർമിപ്പിച്ച് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് 49കാരനായ മാർട്ടിൻ സ്മിത്ത് എന്ന ഇംഗ്ലീഷുകാരൻ. ശരാശരി മനുഷ്യൻ വിശ്രമജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന കാലത്ത് ദേശീയ ഫുട്ബാൾ ടീമിെൻറ ഗ്ലൗസ് അണിഞ്ഞ് തെൻറ മക്കളോളം പ്രായമുള്ളവർക്കൊപ്പം മൈതാനത്തിറങ്ങാനൊരുങ്ങുന്നു. ബ്രിട്ടീഷ് വെർജിൻ ദ്വീപ് രാജ്യത്തിെൻറ ദേശീയ ടീമിലേക്കാണ് ഇൗ മധ്യവയസ്കന് വിളിച്ചത്.
കരീബിയൻ കടലിടുക്കിലെ രാജ്യമായ ബ്രിട്ടീഷ് വെർജിൻ ദ്വീപ് തെക്കനമേരിക്കൻ ഫെഡറേഷനായ കോൺകകാഫിലെ അംഗമാണ്. കോൺകകാഫ് നാഷൻസ് ലീഗിെൻറ യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് മാർട്ടിൻ സ്മിത്തിനെ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ഇപ്സ്വിച്ചിൽനിന്നു പ്ലംബ്ലർ ജോലിക്കായാണ് മാർട്ടിൻ ബ്രിട്ടീഷ് വെർജീനിയയിലെത്തുന്നത്. നേരേത്ത വിവിധ ടീമുകൾക്കായി കളിച്ചിരുന്നു. പക്ഷേ, അപ്പോഴൊന്നും കളി കാര്യമായെടുത്തില്ല. ഇതിനിടെയാണ് കോടീശ്വരൻ റിച്ചാർഡ് ബ്രാൻസെൻറ ഉടമസ്ഥതയിലെ അവധിക്കാല ദ്വീപായ മോസ്ക്വിറ്റോ െഎലൻഡിൽ ജോലിക്കെത്തുന്നത്. ഇവിടെ പ്രദർശന മത്സരം നടന്നപ്പോൾ മാർട്ടിൻ പഴയ കളിക്കാരനായി മാറി.
ഗോൾകീപ്പറുടെ ഗ്ലൗസ് അണിഞ്ഞ് നടത്തിയ പ്രകടനം യാദൃച്ഛികമായി വെർജിനീയ െഎലൻഡ് കോച്ച് ജോൺ റിലിയുടെ ശ്രദ്ധയിലും പെട്ടു. അങ്ങനെയാണ്, ദേശീയ ടീമിൽ റിസർവ് ഗോൾകീപ്പറുടെ കുപ്പയമണിയാൻ ക്ഷണിക്കുന്നത്. ‘‘15 വർഷത്തിനു മുകളിലായി ഗൗരവത്തോടെ കളിച്ചിട്ട്. എങ്കിലും പരിശീലനത്തിലൂടെ ഞാൻ ആ കടമ്പ കടക്കും. ഇൗ മാസം അവസാനം നടക്കുന്ന മത്സരങ്ങളിൽ ടീമിനൊപ്പമുണ്ടാവും’’ -മാർട്ടിൻ സ്മിത്ത് പറയുന്നു. ‘‘ടീമിനൊപ്പം ചേർന്ന് പരിശീലനം തുടങ്ങിയതോടെ ആദ്യ ദിനങ്ങളിൽ നന്നായി ശരീരവേദന അനുഭവപ്പെട്ടിരുന്നു. പതിവായപ്പോൾ എല്ലാം ശരിയായി’’ -ചിരിയോടെ സ്മിത്ത് പറഞ്ഞു. ഫിഫ റാങ്കിങ്ങിൽ 206ാം സ്ഥാനത്താണ് ബ്രിട്ടീഷ് വെർജിനിയ. െപ്ലയിങ് ഇലവനിൽ ഇടം നേടിയാൽ, ജോർജ് വിയക്ക് ശേഷം സീനിയർ ടീമിൽ കളിച്ച ഏറ്റവും പ്രായം കൂടിയ താരമാവും മാർട്ടിൻ സ്മിത്ത്. കഴിഞ്ഞ വർഷം നൈജീരിയക്കെതിരെ ലൈബീരിയൻ സീനിയർ ടീമിൽ വിയ കളിക്കുേമ്പാൾ 51 വയസ്സും 345 ദിവസവുമായിരുന്നു പ്രായം. മുൻ ലോക ഫുട്ബാളർ പുരസ്കാര ജേതാവായ വിയ നിലവിൽ ലൈബീരിയൻ പ്രസിഡൻറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.