Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിസ്മയഗോളുകളുടെ...

വിസ്മയഗോളുകളുടെ രാജകുമാരൻ

text_fields
bookmark_border
Marcus-Rashford
cancel

വിസ്മയിപ്പിക്കാനായി ജനിച്ചവനാണ് മാർക്കസ് റാഷ്‌ഫോർഡ് എന്നുപറഞ്ഞാൽ അതുതന്നെ ഒരു വിസ്മയമാകും. കാരണം, ഒരു വിസ്മയ രാവിലാണ് അവൻ ജനിച്ചത്. പരേതാത്മാക്കൾ ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിക്കുന്ന ഹാലോവീൻ രാവിലായിരുന്നു അവെൻറ ജനനം. വർണവസ്ത്രങ്ങളും പേടിപ്പെടുത്തുന്ന മുഖംമൂടികളുമായി ജനം ആഘോഷിച്ചു തകർത്ത ഒരു രാവിൽ ജനിച്ചതുകൊണ്ടു തന്നെയാകണം പന്തുകളിക്കാൻ ബൂട്ടുകെട്ടി കളിക്കളത്തിൽ കാലുകുത്തിയ നിമിഷം മുതൽ വിസ്മയ ഗോളുകൾകളുമായി സ്വന്തം ടീമിനെയും പ്രതിയോഗികളെയും അവൻ അതിശയിപ്പിക്കുന്നത്. 

മാഞ്ചസ്റ്റർ യുനൈറ്റഡിനുവേണ്ടി ആദ്യമായി പ്രീമിയർ ലീഗ് കളിക്കാൻ ഇറങ്ങിയ ദിവസംതന്നെ അവെൻറ ബൂട്ടിൽനിന്ന് രണ്ടു ഗോളുകൾ പിറന്നു. യുവേഫ യൂറോപ്പാ  ലീഗിലും രണ്ടു വിസ്മയ ഗോളുകൾ. മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള ഡെർബിയിലും മാർക്കസിെൻറ ബൂട്ടുകൾ വലകുലുക്കി. ഇംഗ്ലണ്ട് കുപ്പായത്തിൽ 2016 മേയിൽ അരങ്ങേറ്റം കുറിച്ചപ്പോഴും അവൻ ഗോളുമായി വിസ്മയിപ്പിച്ചു. സാർവദേശീയ മത്സരത്തിൽ ഇംഗ്ലണ്ടിനായി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന െറേക്കാഡുമായാണ് അമ്പരപ്പിച്ചത്. 

1997 ഒക്ടോബർ 31ന് മാഞ്ചറ്റർ നഗരത്തിലെ വിതൻഷേവിലാണ് മാർക്കസിെൻറ ജനനം. പിതാവ് അമച്വർ ഫുട്ബാൾ പരിശീലകനായ റോബർട്ടും മാതാവ് മെലനിയും. ഇരുവരും  വെസ്റ്റിൻഡീസ് ദ്വീപ സമൂഹമായ െസൻറ് കിറ്റ്സ്  ആൻഡ് നേവിസിൽനിന്ന് ഇംഗ്ലണ്ടിൽ കുടിയേറിയവരാണ്. അമ്മയുടെ ഒക്കത്തിരിക്കുേമ്പാൾ കാർട്ടൂൺ ചാനൽ കാണാതെ ഫുട്ബാളിൽ ഇഷ്ടംകൂടിയ കൊച്ചു മാർക്കസ് രണ്ടാം വയസ്സിൽ നടക്കാൻ തുടങ്ങുേമ്പാഴേക്കും പന്തുമായി ചങ്ങാത്തംകൂടി. പൂന്തോട്ടത്തിലും ടെറസിലും നേരം കിട്ടുമ്പോൾ സഹോദരന്മാർക്ക് ഒപ്പം അവൻ ഫുട്ബാൾ ആഘോഷമാക്കിയിരുന്നു. ഫ്ലെച്ചർ മോസ് റേഞ്ചഴ്‌സ് അക്കാദമിയായിരുന്നു ആദ്യ കളരി.  അവിടത്തെ പന്തടക്കവും പരിശീലന തൃഷ്ണയും അവനെ വിഖ്യാതമായ മാഞ്ചസ്റ്റർ യുനൈറ്റഡ് അക്കാദമിയിലെ പ്രവേശനത്തിന് പാകമാക്കി. 2007  മുതൽ 2015  വരെ യുനൈറ്റഡിൽ നീണ്ട എട്ടു  വർഷത്തെ നിരന്തര പരിശീലനം. 2016 ആയപ്പോഴേക്കും അവൻ യുനൈറ്റഡിെൻറ പ്രഫഷനൽ ടീമിലും ഇടം നേടി.

മാർക്കസ് റാഷ്‌ഫോർഡിെൻറ വഴികാട്ടിയും റോൾമോഡലും ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. പരിശീലകരെ ആകർഷിച്ച കൗമാരക്കാരൻ 2015 മുതൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം യുനൈറ്റഡിെൻറ സീനിയർ ടീമിൽ അംഗമായി. 2016 ഫെബ്രുവരി 26നു  മിറ്റിൽലാൻഡിനെതിരായിരുന്നു ആദ്യമത്സരം. അത് ചരിത്രത്തിലേക്കുള്ള നിറയൊഴിക്കലും ആയി. ആഴ്സനിലിന് എതിരായ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിലും ഇരട്ടഗോളുമായി വിസ്മയം തുടർന്നു. അതോടെ, ഒരുദിവസംകൊണ്ട് വേതനം നൂറു  ഇരട്ടിയായി വർധിപ്പിച്ചെടുത്ത കളിക്കാരനായി. ഇംഗ്ലണ്ടിെൻറ അണ്ടർ 16 ,18 , 20, 21 കളിച്ചശേഷമാണ് 2016 മുതൽ സീനിയർ ടീമിെൻറ ഭാഗമാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballenglandMarcus Rashfordworld cupmalayalam newssports news
News Summary - Marcus Rashford - Sports News
Next Story