വീണ്ടും സിറ്റി x ടോട്ടൻഹാം പോരാട്ടം
text_fieldsലണ്ടൻ: ഏറെ കൊതിയോടെ കാത്തിരുന്ന യൂറോപ്യൻ കിരീടം തട്ടിത്തെറിപ്പിച്ച ടോട്ടൻഹാമ ിനെതിരെ മാഞ്ചസ്റ്റർ സിറ്റി വീണ്ടും ബൂട്ടണിയുന്നു. ഇക്കുറി പെപ് ഗ്വാർഡിയോളക്കും സം ഘത്തിനും ആശങ്ക ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമെന്ന അരികെയുള്ള സ്വപ്നം. രണ്ടുദിവസം മുമ്പ് ഉഗ്രപോരാട്ടം നടന്ന അതേ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇന്നത്തെയും അങ്കം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതിനിർണായക അങ്കത്തിനാണ് മൗറീസിയോ പൊെച്ചട്ടിനോയുടെ ടീം വീണ്ടും ബൂട്ടുകെട്ടുന്നത്. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഒപ്പത്തിനൊപ്പമുള്ള ഇംഗ്ലണ്ടിൽ ആരു കിരീടം നേടണമെന്ന് ഒരുപക്ഷേ ഇൗ മത്സരം തീരുമാനിക്കും.
മൂന്നാം സ്ഥാനത്തുള്ള ടോട്ടൻഹാം ചാമ്പ്യനാവില്ലെന്നുറപ്പാണെങ്കിലും സിറ്റിയെ പിടിച്ചുകെട്ടാനായാൽ ആശ്വാസമാവുന്നത് ലിവർപൂളിനാണ്. മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുരുങ്ങുകയോ തോൽക്കുകയോ ചെയ്താൽ, ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാവും. നാലുകളി ബാക്കിയുള്ള അവർക്ക് കാർഡിഫ് സിറ്റി, ഹഡേഴ്സ് ഫീൽഡ് ടൗൺ, ന്യൂകാസിൽ യുനൈറ്റഡ്, വോൾവർ ഹാംപ്റ്റൺ എന്നിവരാണ് അടുത്ത എതിരാളികൾ. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ക്ലോപ്പും കൂട്ടരും ചരിത്രം കുറിച്ച് ചാമ്പ്യന്മാരാവും. അതുകൊണ്ടുതന്നെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ലിവർപൂൾ ആരാധകരും ടോട്ടൻഹാമിെൻറ മുന്നേറ്റത്തിന് കൈയടിക്കാനുണ്ടാവും.
നിലവിൽ 34 മത്സരത്തിൽ 85 പോയൻറാണ് ലിവർപൂളിന്. ഒരുകളി കുറവ് കളിച്ച സിറ്റിക്ക് 83 പോയൻറും. ചാമ്പ്യൻസ് ലീഗ് തോൽവിക്ക് കണക്കുതീർക്കാൻ കാത്തിരിക്കുന്ന പെപ് ഗ്വാർഡിയോള സംഘത്തിനെ ഒരിക്കൽക്കൂടി ടോട്ടൻഹാമിന് തോൽപിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണണം. എവേ ഗോളെന്ന ഭാഗ്യംകൊണ്ടു കൂടിയായിരുന്നു ടോട്ടൻഹാം ക്വാർട്ടർ പോരാട്ടത്തിൽ സിറ്റിയെ തോൽപിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാം അവസാനമായി പ്രീമിയർ ലീഗിൽ ജയിച്ചത് 2016 ഫെബ്രുവരിയിലാണ്. ഒപ്പം പ്രമുഖ താരങ്ങൾ പരിക്കിെൻറ പിടിയിലുള്ളതും പൊച്ചെട്ടിനോക്ക് തിരിച്ചടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.