അഞ്ച് കളി ബാക്കിനിൽക്കെ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം
text_fieldsലണ്ടൻ: അഞ്ചു കളി ബാക്കിനിൽക്കെ ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട ധാരണം. തങ്ങളുടെ 33ാം മത്സരത്തിൽ കരുത്തരായ ടോട്ടൻഹാമിനെതിെര 3-1ന് ജയിച്ച് മുന്നേറിയ സിറ്റിക്ക് കിരീടം സമ്മാനിച്ച വിധിയെത്തിയത് ഒാൾഡ് ട്രഫോഡിൽനിന്ന്. പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനമുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ്, വെസ്റ്റ്ബ്രോം ആൽബിയോണിന് മുന്നിൽ കീഴടങ്ങിയതോടെ (1-0) പെപ് ഗ്വാർഡിയോളക്കും സംഘത്തിനും ലീഗ് ചാമ്പ്യൻഷിപ്പ് നേരത്തെയായി.
സിറ്റിക്ക് 87ഉം, യുനൈറ്റഡിന് 71ഉം പോയൻറാണുള്ളത്. ഗബ്രിയേൽ ജീസസ് (22), ഇൽകെ ഗുൻഡോഗൻ (25), റഹിം സ്റ്റർലിങ് (72) എന്നിവരാണ് സകോർ ചെയ്തത്. ഒാൾഡ്ട്രഫോഡിൽ നടന്ന മത്സരത്തിൽ വെസ്റ്റ്ബ്രോമിെൻറ ജേ റോഡ്രിഗസാണ് യുനൈറ്റഡിെൻറ കഥകഴിച്ചത്. ആഴ്സനൽ ന്യൂകാസിലിനോട് (1-2) തോൽവി വഴങ്ങി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പെപ് ഗ്വാർഡ്
സിറ്റിയുടെ അലമാരയിലെത്തുന്ന അഞ്ചാം പ്രീമിയർ ലീഗ് കിരീടമാണിത്. 2013-14 സീസണിൽ മാനുവൽ പെല്ലഗ്രിനിയിലൂടെയെത്തിയ ചാമ്പ്യൻപട്ടത്തിനു ശേഷം ഇക്കുറി പെപ് ഗ്വാർഡിയോളയുടെ സമ്മാനം.
ഇംഗ്ലണ്ടിലെ ചാമ്പ്യൻ പട്ടം എന്ന ലക്ഷ്യത്തോടെ ബയേൺ മ്യുണികിൽ നിന്നും പൊന്നും വിലയിൽ 2016ലാണ് ഗ്വാർഡിയോള സിറ്റിയിലെത്തുന്നത്. പ്രഥമ സീസണിൽ കിരീടമെല്ലാം ഒഴിഞ്ഞു നിന്നു. പ്രീമിയർ ലീഗിൽ മൂന്നാമത്. എഫ്.എ കപ്പ് സെമി, ലീഗ് കപ്പ് നാലാം റൗണ്ട്, ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഇതായിരുന്നു പ്രകടനം. പക്ഷേ, ക്ലബ് ഉടമ ഖൽദൂൻ അൽ മുബാറികിെൻറ കണ്ണുകൾ ഭാവിയിലേക്കായിരുന്നു. കോച്ചിെൻറ ടീമിനെ കെട്ടിപ്പടുന്ന് 2017-18 സീസണിൽ ഇറങ്ങിയ ഗ്വാർഡി പ്രതീക്ഷകൾ തെറ്റിച്ചില്ല.
നാലാം മത്സരത്തിൽ ലിവർപൂളിനെ 5-0ത്തിന് തോൽപിച്ച് സെപ്തംബർ അഞ്ചിന് ഒന്നാം സ്ഥാനത്തേക്ക് കയറിയിൽ പിന്നെ പടിയിറങ്ങിയില്ല. തുടർച്ചയായി 18 ജയവുമായി റെക്കോഡ് കുറിച്ച് മുന്നോട്ട്. ജൈത്രയാത്രക്ക് ജനുവരി 14ന് ലിവർപൂൾ അന്ത്യം കുറിച്ചെങ്കിലും (3-4) സിറ്റി പടിയിറങ്ങിയില്ല. 33കളിയിൽ 28 ജയം, മൂന്ന് സമനില, രണ്ട് തോൽവി. ആകെ 87 പോയൻറ്. ലിവർപൂൾ പിന്നിലായപ്പോൾ ഗ്വാർഡിയുടെ സിറ്റി പ്രതീക്ഷിച്ചതിലും നേരത്തെ കിരീടമണിഞ്ഞു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പുറത്തായെങ്കിലും ലീഗ് കപ്പിലെ കിരീടത്തോടെ സീസൺ വർണാഭമാക്കി. 21 ഗോളടിച്ച സെർജിയോ അഗ്യൂറോയാണ് ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.