ലോക ഫുട്ബാളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ റൊണാൾഡോ-ലയണൽ മെസ്സി
text_fieldsബാഴ്സലോണ: ലോക ഫുട്ബാളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആരെന്ന ചോദ്യത്തിന് റൊണാ ൾഡോയെന്ന് ലയണൽ മെസ്സിയുടെ ഉത്തരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ സന്തോ ഷിക്കാൻ വരട്ടെ... മെസ്സി പറയുന്നത് ബ്രസീലിെൻറ ഇതിഹാസതാരം റൊണാൾഡോയെക്കുറിച്ച്. സ്പെയിനിലെ എ.എസ് സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തെൻറ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കറായി മുൻ ബാഴ്സലോണ, റയൽ മഡ്രിഡ് താരം റൊണാൾഡോയെ തിരഞ്ഞെടുത്തത്.
ഈയിടെ മറ്റൊരു അഭിമുഖത്തിൽ പരിശീലകൻ ഹോസെ മൗറീന്യോ റൊണാൾഡോയെ മെസ്സിയെയും ക്രിസ്റ്റ്യാനോയെക്കാളും മികച്ച താരമായി വിശേഷിപ്പിച്ചിരുന്നു. മറ്റൊരു ബ്രസീലിയൻ താരമായ റൊണാൾഡീന്യോയുടെ ഇടപെടൽ കൗമാരക്കാരനായ തന്നെ ബാഴ്സലോണയിൽ ഏറെ സഹായിച്ചതായും മെസ്സി പറഞ്ഞു. എന്നാൽ, താരത്തിനൊപ്പം അധികകാലം പന്തുതട്ടാനാകാത്തതിലുള്ള വിഷമവും മെസ്സി പങ്കുവെക്കുന്നുണ്ട്.
അഞ്ഞൂറിലധികം ക്ലബ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞ റൊണാൾഡോ 350ലധികം ഗോളുകൾ അടിച്ചുകൂട്ടി. രണ്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ സ്വന്തമാക്കി. മൂന്നു തവണ ഫിഫയുടെ െപ്ലയർ ഓഫ് ദി ഇയർ പുരസ്കാരവും നേടി.
2002ൽ ജർമനിയെ തോൽപിച്ച് ബ്രസീൽ അഞ്ചാം ലോകകപ്പ് സ്വന്തമാക്കുേമ്പാൾ ഫൈനലിലെ രണ്ടു ഗോളടക്കം എട്ടുതവണ വലകുലുക്കിയ റൊണാൾഡോയായിരുന്നു ടോപ്സ്കോറർ. 1998 ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ നേടിയ താരവും മറ്റാരുമല്ല. തുടർച്ചയായ പരിക്കുകൾ അലട്ടിയതിനെത്തുടർന്ന് 2011ൽ ‘ദി ഫിനോമിനൻ’ എന്നു വിളിപ്പേരുള്ള താരം പ്രഫഷനൽ ഫുട്ബാളിൽനിന്നു വിരമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.