Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവൻ ജയവുമായി...

വൻ ജയവുമായി ലിവർപൂൾ; കടന്നുകൂടി ബാഴ്സ, ചെൽസി

text_fields
bookmark_border
വൻ ജയവുമായി ലിവർപൂൾ; കടന്നുകൂടി ബാഴ്സ, ചെൽസി
cancel
camera_alt?????????????? ??????? ????????? ????????????????? ?????? ???? ?????????? ??????????

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ കരുത്തുറപ്പിച്ച് വമ്പൻ ടീമുകൾ. ബാഴ്സലോണ, ലിവർപൂൾ, ചെൽ സി, നാപോളി, ഇൻറർ മിലാൻ ടീമുകൾ ജയംകണ്ടപ്പോൾ അയാക്സ് ആംസ്റ്റർഡാം, ബൊറൂസിയ ഡോ ർട്മുണ്ട് എന്നിവ തോൽവി വഴങ്ങി. നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്തിയ അലക്സ് ചാംബ െർലെയ്ൻ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ ബെൽജിയം ലീഗ് ചാമ്പ്യന്മാരായ ഗെൻകിനെ ലിവ ർപൂൾ 4-1ന് വീഴ്ത്തി. സ്ലാവിയ പ്രാഹക്കെതിരെ ബാഴ്സ 2-1നും ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ഇറ്റാലിയൻ കരുത്തരായ നാപോളി ഏകപക്ഷീയമായ 2 ഗോളിനും ജയം കണ്ടു. ഡച്ച് ചാമ്പ്യൻ ക്ലബായ അയാക്സ് ആംസ്റ്റർഡാമിനെ ഒരു ഗോളിനാണ് ചെൽസി വീഴ്ത്തിയത്.

ചരിത്രം കുറിച്ച് മെസ്സി
റെക്കോഡുകളുടെ തോഴനായ ലയണൽ മെസ്സിക്ക് വീണ്ടും ചരിത്രം സമ്മാനിച്ചായിരുന്നു പ്രാഗിൽ ബാഴ്സയുടെ വിജയം. കളി തുടങ്ങി മൂന്നാം മിനിറ്റിൽ മനോഹരമായ ഇടങ്കാലൻ സ്പർശവുമായി എതിർവല കുലുക്കിയ മെസ്സി ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ 15  സീസണിൽ ഗോൾ നേടുന്ന ആദ്യ താരമായി. ചെക് ടീമിനെ അവരുടെ തട്ടകത്തിൽ നേരിട്ട ബാഴ്സ തുടക്കത്തിൽ ലീഡ് പിടിക്കുകയും അവസാനം ജയം സ്വന്തമാക്കുകയും ചെയ്തിട്ടും കളിയഴകിൽ എതിരാളികൾ ഒരു പടി മുന്നിൽനിന്നു. അവസരങ്ങൾ പലത് തുറന്ന സ്ലാവിയക്കു മുന്നിൽ ഗോളി ടെർ സ്റ്റീഗൻ പാറ പോലെ ഉറച്ചുനിന്നില്ലായിരുന്നുവെങ്കിൽ ആദ്യ പകുതിയിൽ തന്നെ സ്കോർ മറ്റൊന്നാകുമായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽ പീറ്റർ ഒലയിങ്കയിലൂടെ സമനില പിടിച്ച ആതിഥേയർ പക്ഷേ, മിനിറ്റുകൾക്കകം ഒലയിങ്കതന്നെ സമ്മാനിച്ച സെൽഫ് ഗോളിൽ കളി കൈവിട്ടു. ഇതോടെ, മൂന്നു കളിയിൽ ബാഴ്സ ഏഴു പോയൻറുമായി മുന്നിലെത്തി.

ആധികാരികം ചാംബെർലെയ്ൻ, ലിവർപൂൾ
കാൽമുട്ടിനേറ്റ പരിക്കുമാറി നീണ്ട 18 മാസത്തിനുശേഷം ആദ്യമായി ബൂട്ടുകെട്ടിയ അലക്സ് ചാംബെർലെയ്െൻറ ദിനമായിരുന്നു ലൂമിനസ് അറീനയിൽ ബുധനാഴ്ച രാത്രി. മുന്നേറ്റവും മധ്യനിരയും കൂടുതൽ കരുത്തുതെളിയിച്ച ലിവർപൂൾ തുടരെ ഗോളുകളുമായി ഗെൻകിനെയാണ് മുക്കിയത്.

മൂന്നാം മിനിറ്റിൽ പെനാൽറ്റി ബോക്സിനു പുറത്തുനിന്ന് മനോഹരമായ ഗ്രൗണ്ടറിലായിരുന്നു ചാംബെർലെയ്െൻറ ആദ്യ ഗോൾ. ഒരു മണിക്കൂർ തികയും മുമ്പ് െഫർമീേന്യായുടെ പാസിൽ ഇടങ്കാലൻ വോളിയിലൂടെ ഗോളിയെ സ്തബ്ധനാക്കി ചാംബെർലെയ്ൻ തന്നെ ലീഡുയർത്തി. മുഹമ്മദ് സലാഹിെൻറ പാസിൽ സാദിയോ മാനേയും അവസാന മിനിറ്റുകളിൽ മുഹമ്മദ് സലാഹും നേടിയ ഗോളുകളിൽ ലിവർപൂൾ ജയം ഉറപ്പിച്ചു. അവസാന മിനിറ്റുകളിൽ ഒഡിയാണ് ഗെൻകിെൻറ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഗ്രൂപ് ഇയിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ടീമായ നാപോളി 3-2ന് ഓസ്ട്രിയൻ ടീം റെഡ് ബുൾ സാൽസ്ബർഗിനെ വീഴ്ത്തി. ഡീഗോ മറഡോണയുടെ പേരിലുള്ള കൂടുതൽ ഗോളുകളുടെ റെക്കോഡ് മറികടന്ന ഡ്രൈസ് മെർട്ടെൻസാണ് നാപോളിക്കായി വിജയമൊരുക്കിയത്.

മെർട്ടൻസ് രണ്ടുതവണ വല കുലുക്കിയപ്പോൾ ഇൻസൈനിെൻറ വകയായിരുന്നു മൂന്നാം ഗോൾ. സാൽസ്ബർഗിനായി ഹാലൻഡ് രണ്ടു ഗോൾ നേടി. ഇതോടെ, ഗ്രൂപ്പിൽ നാപോളി ഒന്നാമതും ലിവർപൂൾ രണ്ടാമതുമാണ്. ഡച്ച് വമ്പന്മാരായ അയാക്സിനെ അവസാന മിനിറ്റുകളിൽ ബത്ഷൂയി നേടിയ ഏക ഗോളിൽ മറികടന്ന ചെൽസിയാണ് ബുധനാഴ്ച വലിയ അട്ടിമറി നടത്തിയത്. ടീം പ്രതാപത്തിലേക്ക് ഉയരുന്നതായി മത്സരശേഷം കോച്ച് ലംപാർഡ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messimalayalam newssports newsFC Barcelona
News Summary - Lionel Messi makes history in Barcelona win-sports news
Next Story