Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസിക്ക് ഹാട്രിക്;...

മെസിക്ക് ഹാട്രിക്; ബാഴ്സക്ക് തകര്‍പ്പന്‍ ജയം

text_fields
bookmark_border
മെസിക്ക് ഹാട്രിക്; ബാഴ്സക്ക് തകര്‍പ്പന്‍ ജയം
cancel

മഡ്രിഡ്: കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ മൂന്നു ഗോളുകൾ. ലയണൽ മെസ്സിയെന്ന ഇതിഹാസ താരത്തിെൻറ പ്രതിഭ സ്പർശം വിളിച്ചോതുന്ന മാന്ത്രിക ഷോട്ടുകൾ സ്വന്തം ടീമിെൻറ വല തുളഞ്ഞു കയറിയപ്പോൾ, ആ നായകനുവേണ്ടി കൈയടിക്കുകയെന്നല്ലാതെ ബെറ്റിസ് ആരാധകർക് ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മെസ്സി മാജിക്കിൽ മനംമറന്ന് താരത്തിനുവേണ്ടി ഉച് ചത്തിൽ ആർപ്പുവിളിച്ച ബെറ്റിസ് ആരാധകർക്ക്, കളിക്കൊടുവിൽ ബാഴ്സ നായകൻ നന്ദിയറി യിക്കുകയും ചെയ്തു.

സീസണിലെ നാലാം ഹാട്രിക്കുമായി ലയണൽ മെസ്സി വീണ്ടും പ്രതിഭ തെള ിയിച്ചപ്പോൾ റിയൽ െബറ്റിസിനെതിരെ ബാഴ്സലോണക്ക് 4-1െൻറ തകർപ്പൻ ജയം. കരിയറിൽ മെസ്സിയുടെ 51ാം ഹാട്രിക്കാണിത്. മത്സരത്തിൽ 18ാം മിനിറ്റിൽ ഫ്രീകിക്ക് ഗോളോടെയാണ് മെസ്സി തുടങ്ങുന്നത്. ബോക്സിനു മുന്നിലായി ലഭിച്ച അവസരം മെസ്സി ബുള്ളറ്റ് ഷോട്ടിൽ അകത്താക്കി. ഷോട്ടിെൻറ ഗതി മനസ്സിലാക്കി ബെറ്റിസ് ഗോളി പോ ലോപസ് ചാടുേമ്പാേഴക്കും പന്ത് വലയിലെത്തിയിരുന്നു.

ആദ്യ പകുതിക്കു തൊട്ടു മുേമ്പ ലൂയിസ് സുവാരസിെൻറ(45) പാസിൽ നിന്ന് അർജൻറീനൻ താരം രണ്ടാം ഗോൾ നേടി. സീസണിൽ മെസ്സിക്ക് ഇതു 18ാം തവണയാണ് ഉറുഗ്വായ് താരം അവസരമൊരുക്കിക്കൊടുക്കുന്നത്. നാലു ബറ്റിസ് ഡിഫൻറർമാരെ വെട്ടിച്ചു മാറ്റി(63ാം മിനിറ്റിൽ) സുവാരസ് മൂന്നാം ഗോൾ നേടി. ഒടുവിൽ 85ാം മിനിറ്റിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനത്തുനിന്നും മാന്ത്രിക ഷോട്ടിലൂടെ ലയണൽ മെസ്സി ഹാട്രിക് കുറിച്ചു. ബെറ്റിെൻറ ഏക ഗോൾ നേടിയത് ലോറെൻ മൊറോനാണ്(82). മത്സരത്തിൽ ബെറ്റിസിന് ആകെ ആശ്വസിക്കാനുള്ളത് പന്തടക്കത്തിൽ ആധിപത്യം പിടിച്ചതു മാത്രം. ജയിച്ചെങ്കിലും 43.9 ശതമാനം മാത്രമാണ് ബാഴ്സക്ക് ബാൾ പൊസഷൻ ഉണ്ടായിരുന്നത്.

ചെൽസിക്ക് തോൽവി; ലിവർപൂളിന് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്ന് അഞ്ചാം സ്ഥാനം പിടിച്ചടക്കാനുള്ള ചെൽസിയുടെ സുവർണാവസരം എവർട്ടണു മുന്നിൽ പാഴായി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് എവർട്ടൺ ചെൽസിയെ തോൽപിച്ചു. രണ്ടാം പകുതിയിൽ ബ്രസീൽ താരം റിച്ചാർലിസണും (49) ജിൽഫി സിഗ്റൂസണും (72) നേടിയ ഗോളിലാണ് ചെൽസിയുടെ കഥകഴിഞ്ഞത്. ഇതോടെ 30 മത്സരത്തിൽ 57 പോയൻറുമായി ചെൽസി ആറാമതാണ്. അതേസമയം, ലിവർപൂൾ ഫുൾഹാമിനെതിരെ രക്ഷപ്പെട്ടു. 1-1ന് സമനിലയിലായിരുന്ന മത്സരത്തിൽ അവസാനം ലഭിച്ച പെനാൽറ്റിയിലാണ് ലിവർപൂൾ ജയിച്ചു കയറുന്നത്. സാദിയോ മാനെ (26) ഗോളിന്റിയാൻ ബേബലിലൂടെ ഫുൾഹാം സമനില പിടിച്ചു. ഒടുവിൽ 81ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ്(ജെയിംസ് മിൽനർ) ലിവർപൂൾ രക്ഷപ്പെടുന്നത്.

സീരീ എ:മിലാൻ ഡെർബിയിൽ ഇൻറർ
റോം: സീരീ എയിലെ മിലാൻ ഡെർബിയിൽ അങ്കംജയിച്ച് ഇൻറർ. ആവേശപ്പോരിൽ എ.സി മിലാനെ 3-2ന് തോൽപിച്ചാണ് ഇൻറർ മിലാെൻറ കുതിപ്പ്. കിരീടപ്രതീക്ഷ അസ്തമിച്ചിരിക്കെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി െപാരുതുന്ന ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ, മൂന്നാം മിനിറ്റിൽ തന്നെ(മാറ്റിയോ വെസിേനാ) ഗോൾ നേടി ഇൻറർ മിലാൻ കളിയുടെ ഗതി നിർണയിച്ചു. രണ്ടാംപകുതി പ്രതിരോധതാരം സ്റ്റീഫൻ ഡി വിർജിയും(51) ഗോൾ നേടിയതോടെ ഇൻറർ സേഫ് സോണിലായി. എന്നാൽ, തീമോ ബക്കായോകോയിലൂടെ(57) എ.സി മിലാൻ തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും വീണുകിട്ടിയ പെനാൽറ്റിയിൽ ഇൻറർ മിലാൻ വീണ്ടും മുന്നിലെത്തിയതോടെ (ലൊടാറോ മാർടിനസ് -67) പ്രതീക്ഷ അസ്തമിച്ചു.

ലീഗ്വൺ:പി.എസ്.ജിക്ക് ജയം
പാരിസ്: അർജൻറീനൻ താരം എയ്ഞ്ചൽ ഡി മരിയ ഡബ്ൾ ഗോളുമായി തിളങ്ങിയപ്പോൾ, ലീഗ് വണ്ണിൽ പി.എസ്.ജിയുടെ വിജയക്കുതിപ്പ്. മാഴ്സെക്കെതിരായ മത്സരത്തിൽ 3-1ന് പാരിസുകാർ ജയിച്ചു. 45ാം മിനിറ്റിൽ എംബാപ്പെയുടെ തകർപ്പൻ ഗോളിൽ പി.എസ്.ജി ആദ്യം മുന്നിലെത്തി. ഇൗ ഗോളിന് വഴിയൊരുക്കിക്കൊടുത്ത ഡി മരിയ പിന്നീട് കളി ഏറ്റെടുത്തു. 55, 66 മിനിറ്റുകളിലായിരുന്നു അർജൻറീൻ താരം േഗാൾ നേടിയത്. എതിർ ടീമിെൻറ ആശ്വാസ ഗോൾ വലേറെ ജർമെയ്ൻ (46) നേടി.

ബുണ്ടസ് ലിഗ:ബയേണിന് മിന്നും ജയം
ബർലിൻ: ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് തോറ്റതിന് ബയേൺ മ്യൂണിക് അരിശംതീർത്തത് എഫ്.എസ്.വി മെയ്നസിനോടാണ്. െകാളംബിയൻ താരം ഹാമിഷ് റോഡ്രിഗസ് ഹാട്രിക്കുമായി നിറഞ്ഞുനിന്ന ബുണ്ടസ് ലിഗ മത്സരത്തിൽ ബയേൺ മ്യൂണിക് മെയ്നസിനെ 6-0ത്തിന് തകർത്തു. റോബർട്ട് ലെവെൻഡോവ്സ്കിയാണ് ബയേണിെൻറ ഗോൾവേട്ടക്ക് മൂന്നാം മിനിറ്റിൽ തുടക്കംകുറിച്ചത്. പിന്നാലെ, അത് റോഡ്രിഗസ് ഏറ്റെടുത്തു. 33, 51, 55 മിനിറ്റുകളിലാണ് താരം ഹാട്രിക് തികക്കുന്നത്. കിങ്സ്ലി കോമാൻ (39), അൽഫോൺസോ ഡെവീസ് (70) എന്നിവർ ബയേണിെൻറ മറ്റു ഗോളുകൾ നേടി. ലീഗിൽ നിലവിൽ ബയേണിനും ബൊറൂസിയ ഡോർട്മുണ്ടിനും 60 പോയൻറ് വീതമാണ്. ഗോൾ ശരാശരിയിൽ മുന്നിലെത്തിയതോടെ ബയേണാണ് ഒന്നാമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLionel Messimalayalam newssports newsfc Barcalona
News Summary - Lionel Messi goal- sports news
Next Story