Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോപ്ടർ അപകടം:...

കോപ്ടർ അപകടം: ലെസ്റ്റർ സിറ്റി ഉടമയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
കോപ്ടർ അപകടം: ലെസ്റ്റർ സിറ്റി ഉടമയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു
cancel

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച ആകാശ ദുരന്തത്തിൽ മുൻ പ്രീമിയർ ലീഗ് ചാമ്പ്യൻ ക്ലബ് ലെസ്റ്റർ സിറ്റി ഉടമ വിചയ് ശ്രിവദ്ധനപ്രഭയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇവരുടെ മരണവാർത്ത ക്ലബ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസബെലെ റോസ, എറിക് സ്വിഫർ, നഴ്സറ, കവ്പോൺ


നഴ്സറ സക്നാമയ്, കവ്പോൺ പൺപരേ എന്നീ ലെസ്റ്റർ ജീവനക്കാരും പൈലറ്റ് എറിക് സ്വഫറും അദ്ദേഹത്തിന്റെ പങ്കാളിയായ ഇസെബെല്ല റോസയുമാണ് ശ്രിവദ്ധനപ്രഭക്കൊപ്പം അപകടത്തിൽ കൊല്ലപ്പെട്ടത്. സ്വകാര്യ ജെറ്റ്, ഹെലികോപ്റ്റർ പൈലറ്റ് എന്ന നിലയിൽ 20 വർഷത്തിലേറെ അനുഭവ സമ്പത്തുള്ളയാളാണ് എറിക് സ്വിഫർ. ചാനൽ 4നടക്കം മാധ്യമ സ്ഥാപനങ്ങൾക്ക് ലൈവ് റിപ്പോർട്ടിന് കോപ്ടർ പറത്തി പരിചയമുള്ള‍യാളാണ്. ക്ലബ് ഉടമയുടെ മരണത്തിൽ ഞെട്ടിയ ഫുട്ബാൾ ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് ആദരാഞ്ജലികളുമായി എത്തി.


പ്രീമിയർ ലീഗിൽ ശനിയാഴ്ച രാത്രി ലെസ്റ്റർ സിറ്റിയും വെസ്റ്റ്ഹാം യുനൈറ്റഡും തമ്മിലെ മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷം സ്വന്തം ഹെലികോപ്ടറിൽ ലണ്ടനിലേക്ക് മടങ്ങവെയാണ് ദുരന്തം. ലെസ്റ്ററിെൻറ ഹോം ഗ്രൗണ്ടായ കിങ്പവർ സ്റ്റേഡിയത്തിൽനിന്ന് പറന്നുയർന്ന ഹെലികോപ്ടർ മിനിറ്റുകൾക്കകം പൊട്ടിത്തെറിച്ച് തീഗോളമായി മാറി. സ്റ്റേഡിയത്തിനു പുറത്തെ കാർ പാർക്കിങ് മേഖലയിലാണ് കോപ്ടർ തകർന്നുവീണത്.

ലെസ്റ്ററിെൻറ മത്സരങ്ങൾക്കു ശേഷം ക്ലബ് ഉടമയും സംഘവും എന്നും സ്വന്തം ഹെലികോപ്ടറിലാണ് ലണ്ടനിലേക്ക് മടങ്ങുന്നത്. ശനിയാഴ്ചത്തെ കളി കഴിഞ്ഞ് കാണികളും എതിർ ടീമും ഗ്രൗണ്ട് വിട്ട ശേഷം പതിവുപോലെ ശ്രിവദ്ധന മകൾക്കൊപ്പം കോപ്ടറിൽ കയറുകയായിരുന്നുവെന്നാണ് സൂചന. ഏതാനും മീറ്റർ ഉയരത്തിൽ പറന്നുയർന്ന ശേഷം ഹെലികോപ്ടറിെൻറ ശബ്ദം നിലച്ചതായും പൊടുന്നനെ പൊട്ടിത്തെറിയോടെ തീഗോളമായി നിലംപതിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തായ്ലൻഡിലെ കോടീശ്വരനായ ശ്രിവദ്ധനപ്രഭ 2010ലാണ് ലെസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്. മികച്ച കളിക്കാരെയും പരിശീലകരെയും എത്തിച്ചതോടെ, ലെസ്റ്റർ 2014ൽ ലീഗ് ചാമ്പ്യൻഷിപ് ജയിച്ച് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി. 2016ൽ പ്രീമിയർ ലീഗ് കിരീടം നേടി ചരിത്രം കുറിച്ചതോടെ ഇംഗ്ലണ്ടിലെ ചെറുനഗരത്തിന് തായ് കോടീശ്വരൻ ആരാധ്യനായി മാറി. അപകടവാർത്ത കേട്ടയുടൻ ആയിരങ്ങളാണ് ക്ലബ് ആസ്ഥാനത്ത് കണ്ണീരുമായി ഒത്തുകൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballhelicopter crashleicester citymalayalam newssports newsVichai Srivaddhanaprabha
News Summary - Leicester City owner among five dead in helicopter crash- Sports news
Next Story