ലാ ലിഗ: റയലിന് തുടർച്ചയായ മൂന്നാം തോൽവി
text_fieldsമഡ്രിഡ്: റൊണാൾഡോയില്ലാത്ത റയലിന് തുടർ തോൽവി പതിവാകുന്നു. സ്വന്തം തട്ടകത്തിൽ 2-1നാണ് ലെവാെൻറ കരുത്തെര അട്ടിമറിച്ചത്. സീസണിലെ ആദ്യ എൽക്ലാസികോ പടിവാതിൽക്കൽ എത്തിനിൽക്കെ ദയനീയ നിലയിലാണ് യൂറോപ്പിലെ ചാമ്പ്യന്മാരിപ്പോൾ. കോച്ച് യൂലൻ ലോപറ്റ്ഗുയിയെ പുറത്താക്കാനുള്ള ആരാധകരുെട മുറവിളിക്ക്ഇതോടെ ആക്കംകൂടും.
സെപ്റ്റംബറിൽ സെവിയ്യക്കെതിരെ 3-0ത്തിന് തോറ്റതിനുശേഷം ഇതുവരെ റയലിന് ജയിക്കാൻ ആയിട്ടില്ല. തൊട്ടടുത്ത് അത്ലറ്റികോ മഡ്രിഡിനോട് ഗോൾരഹിത സമനിലയിൽ കുരുങ്ങിയ റയൽ മഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ റഷ്യൻ ക്ലബ് സി.എസ്.കെ.െഎ മോസ്കോയോടും തോറ്റിരുന്നു. പിന്നാലെ ഡിപോർടിവോ അലാവസിനോടും തോൽവിയേറ്റുവാങ്ങി.
ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളിൽ ലെവാെൻറ പിടിച്ചുനിൽക്കുകയായിരുന്നു. ആറാം മിനിറ്റിൽ ഡിഫൻഡർ റാേഫൽ വറാനെയുടെ പിഴവിലാണ് റയലിന് ആദ്യ ഗോൾ കുരുങ്ങുന്നത്. സെർജിയോ പോസ്റ്റിഗോയുടെ പാസിൽനിന്ന് പന്ത് സ്വീകരിച്ച് ലൂയിസ് മൊറാലസ് റയലിെൻറ വലകുലുക്കി. പിന്നാലെ 13ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ഗോളാക്കിയതോടെ (റോജർ) കളി ചൂടുപിടിക്കുന്നതിനു മുേമ്പ ലെവാെൻറ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി. ഗാരത് ബെയ്ൽ, കരീം ബെൻസേമ, ഡാനി കബെല്ലോസ് തുടങ്ങിയ താരങ്ങളെ ഇറക്കിനോക്കിയെങ്കിലും റയലിന് രക്ഷയുണ്ടായില്ല. 72ാം മിനിറ്റിൽ മാഴ്സലോയാണ് റയലിെൻറ ഏകഗോൾ തിരിച്ചടിക്കുന്നത്. അസെൻസിയോ ഒരു തവണ പന്ത് വലയിലെത്തിച്ചെങ്കിലും ‘വാർ’ റയലിന് വിനയായി.
സീസണിൽ മൂന്നു തോൽവിയോടടെ 14 പോയൻറുമായി അഞ്ചാം സ്ഥാനത്താണ് റയൽ. 17 പോയൻറുള്ള അലാവസാണ് ഒന്നാമത്. സെവിയ്യയും (16) ബാഴ്സലോണയും (15) തൊട്ടുപിന്നിൽ. ഇൗ മാസം 28നാണ് എൽക്ലാസികോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.