കൊച്ചി സ്പൈക്സ്: കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് 3-2െൻറ ജയം
text_fieldsകൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും അഞ്ചാം സെറ്റില്‍ വിജയികളെ തീരുമാനിച്ച പോരില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് നിര്‍ണായക ജയം. പ്രോ വോളി ലീഗില്‍ അഹ്മദാബാദ് ഡിഫന്‍ഡേഴ് സിനെ 3-2ന് കീഴടക്കിയ ആതിഥേയരായ കൊച്ചി രണ്ടാം ജയത്തിനൊപ്പം സെമിഫൈനലിലേക്ക് ഒരു ചുവ ടുകൂടി അടുത്തു. രണ്ടു തവണ പിന്നിലായശേഷമായിരുന്നു മോഹന്‍ ഉക്രപാണ്ഡ്യന് നയിച്ച കൊച്ചി വിജയത്തിലേക്ക് തിരിച്ചുവന്നത്. സ്കോർ: 10-15, 15-11, 11-15, 15-12, 15-12. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉക്രപാണ്ഡ്യന് കളിയിലെ താരമായി.
ആദ്യ സെറ്റില്‍ ഇന്ത്യന്‍ ഇൻറർനാഷനല്‍ ഗുരീന്ദറിെൻറ കരുത്തില്‍ അഹ്മദാബാദ് ഉജ്ജ്വലമുന്നേറ്റമാണ് നടത്തിയത്. അഹ്മദാബാദിെൻറ രഞ്ജിത് സിങ്ങിെൻറ സര്‍വുകള്‍ സ്വീകരിക്കുന്നതിലും കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് തോല്‍വിയായി. 1-5ന് പിന്നിലായ ആതിഥേയര്‍ക്ക് ഒരിക്കലും മുന്നേറാനായില്ല. സൂപ്പര്‍ പോയൻറടക്കം നേടി ഡിഫന്‍ഡേഴ്സ് ആദ്യ സെറ്റ് കൈയിലാക്കി (15-10). കാണികളുടെ പിന്തുണയില്‍ രണ്ടാം സെറ്റില്‍ കൊച്ചി മെച്ചപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ മിന്നിയ കൊച്ചി സെറ്റര്‍ ഉക്രപാണ്ഡ്യന് ഡ്രോപ് പോയൻറുമായി അഹ്മദാബാദിനെ വിറപ്പിച്ചു. അറ്റാക്കര്‍ എസ്. പ്രഭാകരനും (കാക്ക) ഫോമിലായപ്പോള്‍ ഇടവേളയില്‍ ലീഡ് കൊച്ചിക്കായിരുന്നു. ഒടുവിൽ 15-11ന് കൊച്ചി സെറ്റ് പിടിച്ചു.
ആത്മവിശ്വാസമുയർത്തിയ കൊച്ചി 4-1ന് ലീഡ് നേടിയെങ്കിലും മറുഭാഗത്ത് റഷ്യന്‍ താരം വിക്ടര്‍ സെയ്സോവും സെര്ബിയക്കാരന് നോവിക ബെലികയും ക്ഷീണമില്ലാതെ പൊരുതി. ഇടവേളയില്‍ 8-7ന് അഹ്മദാബാദായിരുന്നു മുന്നില്‍. രണ്ട് സൂപ്പർപോയൻറും നേടി മൂന്നാം സെറ്റ് അഹ്മദാബാദിന്. ‘അഹ്മദാബാദ് ജീതേഗാ’ വിളികള്‍ക്കിടയില്‍ നാലാം സെറ്റിെൻറ ഇടവേളയില്‍ 8-4ന് അവർ ഏറെ മുന്നിലായിരുന്നു.
4-8ല്‍നിന്ന് 8-8ലേക്ക് മെട്രോ ട്രെയിന്‍ കണക്കേ ബ്ലൂ സ്പൈക്കേഴ്സ് കുതിച്ചു. രണ്ട് േബ്ലാക്കും ഒരു സ്പൈക്കുമായി കൊച്ചിയുടെ പ്രഭാകരൻ നാലാം സെറ്റ് കൊച്ചിക്ക് സമ്മാനിച്ചു. അഞ്ചാം സെറ്റിെൻറ തുടക്കത്തില്‍ അഹ്മദാബാദ് പിഴവുകളേറെ വരുത്തി. ഉക്രപാണ്ഡ്യെൻറ സൂപ്പര്‍ സെര്വടക്കം ബ്ലൂ സ്പൈക്കേഴ്സ് 8-4ന് മുന്നിലായി. ആതിഥേയർ സെറ്റും മത്സരവും ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.