Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിങ്സ് കപ്പ്:...

കിങ്സ് കപ്പ്: സഹലും ജോബിയും ഇന്ത്യൻ ക്യാമ്പിൽ

text_fields
bookmark_border
sahal-jobin
cancel

ന്യൂഡൽഹി: അടുത്തമാസം തായ്ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബാൾ ടൂർണമെൻറിന ുള്ള 37 അംഗ ഇന്ത്യൻ ക്യാമ്പിൽ രണ്ട് മലയാളി താരങ്ങളും. മിഡ്ഫീൽഡർ സഹൽ അബ്ദുസ്സമദും സ്ട്രൈക്കർ ജോബി ജസ്റ്റിനുമാണ് ദേശീയ ടീം കോച്ചായി ഇഗോൾ സ്റ്റിമാക് സഥാനമേറ്റ ശേഷമുള്ള ആദ്യ ക്യാമ്പിൽതന്നെ ഇടംകണ്ടെത്തിയത്.

അതേസമയം, കാൽമുട്ടിനേറ്റ പരിക്ക ുമൂലം വിശ്രമത്തിലായ ആശിഖ് കുരുണിയനെ ക്യാമ്പിലേക്ക് പരിഗണിച്ചില്ല. ജൂൺ അഞ്ച് മുത ൽ എട്ടുവരെ തായ്ലൻഡിലെ ബുരിറാമിൽ നടക്കുന്ന ടൂർണമെൻറിനുള്ള ക്യാമ്പ് മേയ് 20 മുതൽ ഡൽഹിയിലാണ് നടക്കുക.

കഴിഞ്ഞ െഎ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നടത്തിയ മിന്നുംപ്രകടനമാണ് സഹലിന് ദേശീയ ക്യാമ്പിലേക്ക് വഴിതുറന്നത്. ബ്ലാസ്റ്റേഴ്സിെൻറ പ്രകടനം നിരാശജനകമായിരുന്നുവെങ്കിലും മധ്യനിരയിൽ ഭാവനാത്മകമായ കളിയുമായി മിന്നിത്തിളങ്ങിയ സഹൽ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. അണ്ടർ 23 ദേശീയ ടീമിൽ ഇടംപിടിച്ച സഹൽ മൂന്ന് മത്സരങ്ങളിൽ ജഴ്സിയണിഞ്ഞിട്ടുണ്ട്. ഏഷ്യൻ കപ്പിനുള്ള സാധ്യത ടീമിലെത്തിയെങ്കിലും അവസാന ടീമിൽ ഇടംപിടിക്കാനായില്ല.

കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശിയാണ് 22കാരനായ സഹൽ. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇൗസ്റ്റ് ബംഗാളിനായി െഎ ലീഗിലും കൊൽക്കത്ത ലീഗിലും നടത്തുന്ന മികച്ച പ്രകടനമാണ് 25കാരനായ േജാബിയെ ദേശീയ ക്യാമ്പിലെത്തിച്ചത്. ഇൗസ്റ്റ് ബംഗാൾ ജഴ്സിയിൽ 26 കളികളിൽ 11 ഗോളുകൾ നേടിയിട്ടുണ്ട് ഇൗ തിരുവനന്തപുരത്തുകാരൻ.

അടുത്ത സീസൺ മുതൽ  െഎ.എസ്.എൽ ക്ലബ് എ.ടി.കെയുമായി കരാറൊപ്പിട്ടുകഴിഞ്ഞു ജോബി. പരിക്കേറ്റ സ്ട്രൈക്കർ ജെജെ ലാൽപെക്ലുവയാണ് ക്യാമ്പിലെ പ്രധാന അസാന്നിധ്യം. കാൽമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലാണ് താരം.
പരിക്കുമൂലം  ഹാലിചരൺ നർസാരി, മന്ദർറാവു ദേശായി, ജെറി ലാൽറിൻസുവാല തുടങ്ങിയവരും പരിഗണിക്കപ്പെട്ടില്ല.

ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ

ഗോൾ കീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, വിശാൽ കെയ്ത്, അമരീന്ദർ സിങ്, കമൽജീത് സിങ്. ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, നിഷു കുമാർ, രാഹുൽ ഭെക്കെ, സലാം രഞ്ജൻ സിങ്, സന്ദേശ് ജിൻഗാൻ, ആദിൽ ഖാൻ, അൻവർ അലി, സുഭാശിഷ് ബോസ്, നാരായൺ ദാസ്. മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, ബ്രൻഡൻ ഫെർണാണ്ടസ്, അനിരുദ്ധ ഥാപ്പ, റെയ്നർ ഫെർണാണ്ടസ്, ബിക്രംജീത് സിങ്, ധൻപാൽ സിങ്, പ്രണോയ് ഹാൽദാർ, റൗളിൻ ബോർജസ്, ജർമൻപ്രീത് സിങ്, വിനീത് റായ്, സഹൽ അബ്ദുസ്സമദ്, അമർജീത് സിങ്, റെഡീം തലാങ്, ലാലിയൻസുവാല ചാങ്തെ, നന്ദകുമാർ, കോമൾ തട്ടാൽ, മൈക്കൽ സുസൈരാജ്. ഫോർവേഡുകൾ: സുനിൽ ഛേത്രി, ബൽവന്ത് സിങ്, ജോബി ജസ്റ്റിൻ, സുമീത് പാസി, ഫാറൂഖ് ചൗധരി, മൻവീർ സിങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aashiqui kuruniyanSahal Abdul Samadkings cup football
News Summary - kings cup football-sports news
Next Story