സമനിലയിൽ തെറ്റി കേരളം
text_fieldsനെയ്വേലി: ചാമ്പ്യൻ പകിട്ടുമായെത്തിയ കേരളം സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ വിയർക്കുന്നു. ഗ്രൂപ് ‘ബി’യിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ രഹിത സമ നില വഴങ്ങിയ ചാമ്പ്യന്മാർക്ക് ഫൈനൽ റൗണ്ടിലേക്ക് മുന്നേറണമെങ്കിൽ അവസാന മത്സരത്ത ിൽ ഗംഭീര ജയവും തെലങ്കാനയുടെ തോൽവിയും അനിവാര്യം. ബുധനാഴ്ച രാവിലെ പുതുച്ചേരിക്കെതിരെയിറങ്ങിയ ടീം പതിവുപോലെ ഗോളടിക്കാൻ മറന്നു. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മത്സരിച്ചുവെങ്കിലും ആദ്യ മത്സരത്തിെൻറ ആവർത്തനമെന്നപോലെ പന്ത് ഒരു വട്ടംപോലും ഗോളിയെ മറികടന്ന് വലക്കകത്തേക്ക് കയറിയില്ല.
ആശകളെല്ലാം നശിച്ചപ്പോഴാണ് സർവിസസിെൻറ തോൽവിയെത്തുന്നത്. ബുധനാഴ്ച വൈകുന്നേരം നടന്ന മത്സരത്തിൽ സർവിസസിനെ തെലങ്കാന 2-1ന് തോൽപിച്ചതോടെ കേരളത്തിനു വീണ്ടും പ്രതീക്ഷയായി. ആദ്യ മത്സരത്തിൽ പുതുച്ചേരിയെ 3-0ത്തിന് വീഴ്ത്തിയ സർവിസസിന് ഒരു ജയംകൊണ്ട് ഫൈനൽ റൗണ്ട് ഉറപ്പിക്കാമായിരുന്നു. എന്നാൽ, നിർണായക അങ്കത്തിൽ പട്ടാളപ്പടയെ ആദ്യ മിനിറ്റുകളിൽ നേടിയ രണ്ട് ഗോളിൽ തെലങ്കാന തോൽപിച്ചു. ഇതോടെ ഗ്രൂപ്പിൽ ഒരു ജയവും ഒരു സമനിലയുമായി തെലങ്കാന നാലു പോയൻറുമായി ഒന്നാമതായി. ഒരു ജയമുള്ള സർവിസസാണ് രണ്ടാമത്. രണ്ട് സമനിലയുമായി രണ്ടു പോയൻറുള്ള കേരളം മൂന്നാം സ്ഥാനത്തും.
ഇനി ഗ്രൂപ്പിലെ ഫൈനൽ ടിക്കറ്റ് നിർണയം അവസാന മത്സരത്തെ ആശ്രയിച്ചിരിക്കും. പുതുച്ചേരിയെ വീഴ്ത്തിയതിൽ തെലങ്കാനക്ക് വെല്ലുവിളിയൊന്നുമില്ലാതെ മുന്നേറാം. അതേസമയം, കേരളത്തിന് സർവിസസിനെ തോൽപിക്കുകയും, തെലങ്കാനയെ പുതുച്ചേരി അട്ടിമറിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.