ബ്ലാസ്റ്റേഴ്സിനെതിരെ അഞ്ചുഗോൾ ജയം; ജിറോണക്ക് ലാ ലിഗ വേൾഡ് കിരീടം
text_fieldsകൊച്ചി: രാജ്യത്തെ പ്രഥമ പ്രീ സീസൺ ടൂർണമെൻറിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോൽപിച്ച് ജിറോണ എഫ്.സി ലാ ലിഗ വേൾഡ് പ്രീ സീസൺ ജേതാക്കളായി. ആക്രമിച്ചുകളിച്ച ജിറോണയെ ശക്തമായി പ്രതിരോധിച്ചെങ്കിലും ഗോൾ വഴങ്ങുന്നത് നിയന്ത്രിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ജിറോണ പോസ്റ്റിലേക്ക് ഏതാനും മികച്ച ഷോട്ടുകൾ ഉതിർത്ത് ഞെട്ടിച്ചെങ്കിലും ഗോൾ ഭാഗ്യമുണ്ടായില്ല. എറിക് മോെൻറസ് (42), പൊറോ (53), ഗ്രാനെൽ (57), അദെയ് ബെനിറ്റെസ് (73), അലെക്സ് ഗാർസ്യ (92) എന്നിവരാണ് ജിറോണക്കായി സ്കോർ ചെയ്തത്. ടൂർണമെൻറിലെ രണ്ടു കളികളും ജയിച്ചാണ് ജിറോണ ചാമ്പ്യന്മാരായത്. മെൽബൺ സിറ്റിയെ ആറു ഗോളിനു തോൽപിച്ച സ്പാനിഷ് ടീം ടൂർണമെൻറിൽ 11 ഗോളുകളാണ് നേടിയത്.
മെൽബണിനെതിരെ കളിച്ച ടീമിൽ നാലു മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് വരുത്തിയത്. ധീരജ് സിങ്ങിനു പകരം ഐ.എസ്.എൽ പരിചയസമ്പന്നനായ നവീൻ കുമാറിന് അവസരം നൽകി. മുഹമ്മദ് റാകിപ്, കറേജ് പെകൂസൺ, മലയാളി താരം എം.പി. സക്കീർ എന്നിവരും ആദ്യ ഇലവനിൽ ഇടംപിടിച്ചു. പരമാവധി താരങ്ങൾക്ക് അവസരം നൽകുകയായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ ലക്ഷ്യം. അതേസമയം, അടിമുടി മാറിയാണ് ജിറോണ കളത്തിലിറങ്ങിയത്. മെൽബണിനെതിരെ കളിച്ച പെറെ പോൺസ് റിയേര, യുവാൻ പെഡ്രോ എന്നിവരെ നിലനിർത്തിയശേഷം ഒമ്പതു താരങ്ങളെയും മാറ്റി.
ആദ്യ നിമിഷം മുതൽ കളിയുടെ നിയന്ത്രണം ജിറോണ ഏറ്റെടുത്തു. പന്തടക്കത്തിനൊപ്പം മികച്ച മുന്നേറ്റത്തിനുള്ള അവസരങ്ങളും സൃഷ്ടിച്ചു. ബ്ലാസ്റ്റേഴ്സ് പകുതിയിലായിരുന്നു കളി മുഴുവൻ. ഒമ്പതാം മിനിറ്റിൽ കളിഗതിക്കു വിപരീതമായി ബ്ലാസ്റ്റേഴ്സിനു മികച്ചൊരു അവസരം. ഇടതുവിങ്ങിൽനിന്ന് പെകൂസൺ ബോക്സിലേക്കു പന്ത് നീട്ടിനൽകിയെങ്കിലും കൃത്യമായി പൊസിഷനെടുക്കാൻ സ്റ്റൊജാനോവിച്ചിന് കഴിഞ്ഞില്ല. പന്ത് ജിറോണ ഗോൾകീപ്പറിെൻറ കൈയിൽ ഭദ്രമായി.
20ാം മിനിറ്റിൽ മൈതാനത്തിെൻറ മധ്യഭാഗത്തുനിന്ന് കെസിറോൺ കിസിറ്റോ വലതുവിങ്ങിലൂടെ കുതിക്കുന്ന പ്രശാന്തിനെ ലക്ഷ്യമാക്കി പന്ത് നൽകിയെങ്കിലും ഏറെ മുന്നോട്ടുപോയതിനാൽ പ്രശാന്തിന് പന്ത് പിടിക്കാനായില്ല. ജിറോണ താരങ്ങൾ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ പലതും തകർന്നു. 42ാം മിനിറ്റിൽ ജിറോണ ലീഡ് കണ്ടെത്തി. പൊറോ നീട്ടിനൽകിയ പന്ത് റാകിപിനെയും മറികടന്ന് കാലിൽ കൊരുത്ത എറിക് മോെൻറസിെൻറ വകയായിരുന്നു അത്ഭുത ഗോൾ. പോസ്റ്റിനു സമാന്തരമായി ലൈനിൽനിന്നെടുത്ത കിടിലൻ ഷോട്ടാണ് ചെറുതായി വളഞ്ഞ് വലയിലെത്തിയത്. നവീൻ കുമാറിനോ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനോ ഒന്നുംചെയ്യാനില്ലായിരുന്നു. ഒന്നാം പകുതി ജിറോണ സ്വന്തമാക്കി.
ഗോളിെൻറ രണ്ടാം പകുതി
രണ്ടാം പകുതിയിലും കളി മാറിയില്ല. 53ാം മിനിറ്റിൽ പൊറോയിലൂടെ ലീഡുയർത്തി. ഡേവിഡ് കോപോവി നൽകിയ പന്ത് തട്ടിയെടുക്കാനുള്ള ജിങ്കാെൻറ ശ്രമം പാഴായതോടെ പൊറോ അവസരം മുതലാക്കുകയായിരുന്നു. 57ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വലയിൽ മൂന്നാം ഗോൾ വീണു. മാനി ബോക്സിലേക്കു നൽകിയ പന്തിൽ ഗ്രാനെലിെൻറ മികച്ച ഷോട്ട് നവീൻകുമാറിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ച് വല കുലുക്കി. 61ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ പെകൂസൺ എടുത്ത ഷോട്ട് ഗോളെന്നുറച്ചെങ്കിലും അസാധാരണ വൈഭവത്തോടെ ജിറോണ ഗോളി സേവ് ചെയ്തു. 73ാം മിനിറ്റിൽ മികച്ച ഗോളിലൂടെ അദെയ് ബെനിറ്റെസ് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു.
പെനാൽറ്റി ബോക്സിെൻറ ഇടതുവശത്തായി പന്ത് സ്വീകരിച്ച ബെനിറ്റെസ് ബ്ലാസ്റ്റേഴ്സ് എതിർപ്പിനെ വെട്ടിയൊഴിഞ്ഞ് വലയിലേക്ക് നിറയൊഴിക്കുമ്പോൾ നവീൻകുമാറിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആശ്വാസ ഗോൾ കണ്ടെത്താനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. 90ാം മിനിറ്റിൽ പെകൂസണിെൻറ ഒറ്റയാൾ മുന്നേറ്റത്തിനൊടുവിലെ ഷോട്ട് ലക്ഷ്യംതെറ്റി പാഞ്ഞു. കളി അധികസമയത്തേക്കു കടന്നപ്പോൾ കാണിച്ച പ്രതിരോധപിഴവാണ് അഞ്ചാം ഗോളിനു കാരണമായത്. ജിറോണക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയിൽ കിക്കെടുത്ത അലെക്സ് ഗാർസ്യ പന്ത് കൃത്യമായി വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സ് പതനം പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.