Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊച്ചിയിൽ വീണ്ടും ജയം...

കൊച്ചിയിൽ വീണ്ടും ജയം തേടി

text_fields
bookmark_border
Kerala Blasters-sports news
cancel
camera_alt???? ????????????????? ??????? ????????????

കൊച്ചി: െഎ.എസ്.എൽ അഞ്ചാം പതിപ്പിൽ ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ ് ഇന്നിറങ്ങുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസാണ് ബ്ലാസ്റ്റേഴ്സിെൻറ എതിരാളികൾ. രണ്ട് മത്സരങ്ങളിൽ ഒാരോ ജയവും സമനിലയുമായി നാല് പോയൻറാണ് ഡേവിഡ് ജെയിംസിെൻറ ടീമിെൻറ അക്കൗണ്ടിലുള്ളത്. ഡൽഹിയാവെട്ട ഇതുവരെ ജയിച്ചിട്ടില്ല. ഒരു മത്സരം തോറ്റപ്പോൾ മറ്റൊന്നിൽ സമനില. സമ്പാദ്യം ഒരു പോയൻറ്. മൂന്ന് കളികളിൽ ഏഴു പോയൻറുമായി നോർത്ത് ഇൗസ്റ്റ് യുനൈറ്റഡാണ് പോയൻറ് പട്ടികയുടെ തലപ്പത്ത്. ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പോയൻറ് നിലയിൽ ഒപ്പമെത്തുകയും ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്യാം.

ഹോം ഗ്രൗണ്ടിലെ തലവര മാറ്റാൻ
െഎ.എസ്.എല്ലിൽതന്നെ ഏറ്റവും കൂടുതൽ ഹോം സപ്പോർട്ടുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ തടിച്ചുകൂടുന്ന കാണികളുടെ എണ്ണവും അവരുടെ ആവേശവും തുല്യതയില്ലാത്തതാണെന്ന് ബ്ലാസ്റ്റേഴ്സിന് ബൂട്ടുകെട്ടിയ കളിക്കാരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, ഇൗ ആനുകൂല്യം മുതലാക്കാൻ ടീമിനാവുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണുത്തരം. അവസാനം കളിച്ച 10 ഹോം മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ആറു മത്സരങ്ങളിൽ സമനില. രണ്ട് കളികളിൽ തോറ്റു. ഹോം ഗ്രൗണ്ടിലെ നിരാശജനകമായ ഇൗ റെക്കോഡ് തിരുത്തുക എന്നതാവും ജെയിംസിെൻറയും സംഘത്തിെൻറയും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇത്തവണ ഉദ്ഘാടനമത്സരത്തിൽ എ.ടി.കെയെ അവരുടെ തട്ടകത്തിൽ പോയി മലർത്തിയടിച്ച ബ്ലാസ്റ്റേഴ്സ് പിന്നാലെ സ്വന്തം തട്ടകത്തിൽ മുംബൈ എഫ്.സിക്കു മുന്നിൽ അവസാന നിമിഷം വഴങ്ങിയ സമനില ഗോളിൽ രണ്ട് പോയൻറ് നഷ്ടപ്പെടുത്തുകയായിരുന്നു. ഡൽഹിക്കെതിരെ അത് ആവർത്തിക്കാതിരിക്കാനാവും ടീമിെൻറ ശ്രമം.

കഴിഞ്ഞ സീസണിൽ ഡൽഹിയോടുതന്നെയാണ് കൊച്ചിയിൽ അവസാനമായി ജയം കണ്ടത് എന്നതും ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസമേകും. ഒരു ഗോളിന് പിറകിൽനിന്ന ശേഷം തിരിച്ചടിച്ച കേരളത്തിെൻറ വിജയം 2-1നായിരുന്നു. കാലു ഉച്ചെയുടെ ഗോളിൽ ഡൽഹി 35ാം മിനിറ്റിൽ മുന്നിലെത്തിയപ്പോൾ ദീപേന്ദ്ര നേഗിയുടെയും (48) ഇയാൻ ഹ്യുമിെൻറയും (75) ഗോളുകളിൽ ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചെടുക്കുകയായിരുന്നു. പരസ്പരമുള്ള പോരാട്ടങ്ങളിലും മുൻതൂക്കം ബ്ലാസ്റ്റേഴ്സിനാണ്. 10 തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് വിജയം. രണ്ടെണ്ണം ഡൽഹി ജയിച്ചപ്പോൾ മൂന്ന് കളികൾ സമനിലയിലായി. എന്നാൽ, നേടിയ ഗോളുകളുടെ എണ്ണത്തിൽ ബ്ലാസ്റ്റേഴ്സിന് നേരിയ മുൻതൂക്കമേയുള്ളൂ. ബ്ലാസ്റ്റേഴ്സ് 11 ഗോളുകൾ നേടിയപ്പോൾ ഡൽഹി 10 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.

ബാൾക്കൻ മുന്നേറ്റം
ബാൾക്കൻ കരുത്തിലുള്ള മുന്നേറ്റനിരയാണ് ഇരുടീമുകളുടേതും. സെർബിയക്കാരൻ സ്ലാവിസ സ്റ്റൊയാനോവിചും സ്ലൊവീനിയയിൽനിന്നുള്ള മാറ്റ്യ പൊപ്ലാറ്റ്നികും ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുേമ്പാൾ സെർബിയക്കാരനായ ആന്ദ്രിയ കലൂയെറോവിചാണ് ഡൽഹിയുടെ മുഖ്യ സ്ട്രൈക്കർ. ഡൽഹി താരം രണ്ടു മത്സരങ്ങളിലുമായി 180 മിനിറ്റും കളിച്ചെങ്കിലും ഗോൾ തേടി നാലു ഷോട്ടുകൾ മാത്രമേ തൊടുത്തുള്ളൂ. അതിൽതന്നെ ഒരു ഷോട്ട് മാത്രമാണ് ഗോൾവലക്കുനേരെയെത്തിയത്.

അത് ഗോളായതുമില്ല. അതേസമയം, പൊപ്ലാറ്റ്നികിന് ഏഴും ഇൻസൈഡ് ഫോർവേഡായി കളിക്കുന്ന സ്റ്റൊയാനോവിചിന് മൂന്നു ഷോട്ടുകളുണ്ട്. രണ്ടു പേരും ഒാരോ ഗോളുകൾ നേടുകയും ചെയ്തു.

പ്രതിരോധക്കരുത്ത്
രണ്ട് കളികളിൽ ഒരു ഗോൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര വഴങ്ങിയത്. മുംബൈക്കെതിരെ ഇഞ്ചുറി സമയത്ത് വീണ ഗോൾ. ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രതിരോധ പ്രകടനമാണിത്.

നായകൻ സന്ദേശ് ജിങ്കാൻ, നെമാന്യ പെസിച്, ലാൽറുവത്താര, മുഹമ്മദ് റാകിപ് എന്നിവരടങ്ങിയ പ്രതിരോധക്കോട്ടയുടെ കരുത്തും ബാറിനുകീഴിൽ ധീരജ് സിങ്ങിെൻറ പ്രകടനവുമാണിതിന് കാരണം. ടൂർണമെൻറിലിതുവരെ ഏറ്റവും മികച്ച സേവ് ശതമാനം (85.71) ധീരജിെൻറ പേരിലാണ്. മധ്യനിരയിൽ നികോള ക്രമാരിചും സഹൽ അബ്ദുസ്സമദും ഹാളിചരൻ നർസാരിയും സൈമിൻലെൻ ഡംഗലും അണിനിരക്കുന്ന മധ്യനിരയും മുൻ മത്സരങ്ങളിൽ ആശാവഹമായ പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാൽ, ആദ്യ ഇലവനിൽ വലിയ മാറ്റത്തിന് സാധ്യതയില്ല.

ഇൗ സീസണിൽ ചുമതലയേറ്റ കോച്ച് യോസിപ് ഗോംബൗവിെൻറ കീഴിൽ അഴിച്ചുപണിത ഡൽഹി ടീമിൽ പ്രീതം കോട്ടാൽ, നാരായൺ ദാസ്, ലാലിയൻസുവാല ചാങ്തെ, ബ്രിക്രം ജീത് സിങ് തുടങ്ങിയവരാണ് പ്രധാന ഇന്ത്യൻ താരങ്ങൾ. ആദ്യ കളിയിൽ അത്ഭുത ഗോൾ നേടിയ ഡിഫൻഡർ റാണ ഗറാമിയുമുണ്ട്.

കലൂയെറോവിനെ കൂടാതെ ഗോളി ഫ്രാൻസിസ്കോ ഡൊറോൻസോറോ, ഡിഫൻഡർമാരായ ഗിയാനി സുയ്വർലൂൻ, മാർട്ടി ക്രെസ്പി, മിഡ്ഫീൽഡർമാരായ മാർകോസ് ടെബാർ, റെനെ മിഹെലിച്, ആഡ്രിയ കർമോന തുടങ്ങിയവരാണ് വിദേശ സാന്നിധ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsISL 2018malayalam news online
News Summary - Kerala Blasters - Sports News
Next Story