Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊച്ചിയിൽ...

കൊച്ചിയിൽ ബൂട്ടുകെട്ടാൻ കാത്തിരിക്കുന്നു –സിഡോ

text_fields
bookmark_border
കൊച്ചിയിൽ ബൂട്ടുകെട്ടാൻ കാത്തിരിക്കുന്നു –സിഡോ
cancel

സ്പാനിഷ് ഫുട്ബാളിലെ വമ്പന്മാരായ അത്ലറ്റികോ മഡ്രിഡ് അക്കാദമിയിൽ കളിച്ചുവളർ ന്ന താരമാണ് സെർജിയോ സിഡോഞ്ച. സ്പെയിനിലെ ‘ബി’, ‘സി’ ഡിവിഷനിൽ വിവിധ ക്ലബുകൾക്കായി പ ന്തുതട്ടിയ താരം, സ്പാനിഷ് ലീഗ് വിട്ട് നേരെ പറന്നത് ഐ.എസ്.എല്ലിലേക്കാണ്. കഴിഞ്ഞ സീസണി ൽ ജാംഷഡ്പുർ എഫ്.സിയിലൂടെ ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിൽ. സ്പാനിഷുകാരനായ അന്നത്തെ ജ ാംഷഡ്പുർ കോച്ച് സീസർ ഫെറാണ്ടോയുമായുള്ള സൗഹൃദമാണ് അതിനു സഹായകരമായത്. ഒരു സീസണ ിൽ ജാംഷഡ്പുരിനൊപ്പം പന്തുതട്ടി നേരെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയ സിഡോ പു തിയ ക്ലബിനെക്കുറിച്ച് സംസാരിക്കുന്നു

•ഫുട്ബാളിന് പേരുകേട്ട നാടാണ് സ്പെയിൻ. അ ത്ലറ്റികോ മഡ്രിഡ് അക്കാദമിയിൽ കളി പഠിക്കാൻ ഭാഗ്യം ലഭിച്ച താരം. മഡ്രിഡിലെ കളിജീവ ിതം എങ്ങനെയായിരുന്നു?
മഡ്രിഡിൽനിന്ന് 28 ൈമൽ അകലെ എൽ എസ്കോറിയ എന്ന സ്ഥലത്താണ് എ െൻറ നാട്. മറ്റ് ഏതു കളിയേക്കാളുമേറെ ഫുട്ബാളിന് ഏറ്റവും കൂടുതൽ പ്രചാരമുള്ള നാടായതിനാൽ ചെറുപ്പംതൊേട്ട പന്തുകളിക്കാൻ അവസരം ലഭിച്ചു. ആറു വയസ്സായപ്പോഴേക്കും ഫുട്ബാൾ സ്കൂളിൽ പരിശീലനം ലഭിച്ചു. 19ാം വയസ്സിലാണ് നാലാം ഡിവിഷൻ ലീഗിൽ അത്ലറ്റികോ മഡ്രിഡ് സി ടീമിലേക്ക് അവസരം ലഭിക്കുന്നത്. 2011ൽ അത്ലറ്റികോ മഡ്രിഡ് ‘ബി’ ടീമിൽ പന്തുതട്ടാനും സാധിച്ചു. റിയൽ സെർഗോസ, ഹെർകുലീസ് സി.എഫ് എന്നീ ക്ലബുകൾക്കായും ലോണിൽ പന്തുതട്ടി. അതിനിടക്ക് നീണ്ട കാലം പരിക്ക് വില്ലനായി. 2018ൽ സോസിഡാഡ് ഡിപോർടിവോ പോൻഫെറാഡിനക്കായി കളിക്കുേമ്പാഴാണ് ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച് അറിയുന്നത്.

•ഐ.എസ്.എല്ലിൽ ഒരു സീസൺ പൂർത്തിയാക്കി. ജാംഷഡ്പുരിലെ അനുഭവം?
ജാംഷഡ്പുരിനായി മികച്ച പ്രകടനം കാഴ്ചവെക്കാനായി എന്നാണ് വിശ്വാസം. ഒരു ലീഗിൽനിന്ന് മറ്റൊരു ലീഗിലേക്കു മാറുന്നത് വലിയൊരു വെല്ലുവിളിയാണ്. അത് നേരിടാൻ എനിക്കായിട്ടുണ്ട്. സീസർ ഫെറാണ്ടോയുടെ ഇലവനിൽ മിഡ്ഫീൽഡിലായിരുന്നു സ്ഥാനം. മുന്നേറ്റത്തിലും കളിച്ചിട്ടുണ്ട്. മൂന്നു ഗോളുകൾ നേടുകയും മൂന്നു ഗോളിൽ നേരിട്ട് പങ്കാളിയുമായി.

•ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുക്കാനുള്ള കാരണം?
ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലെ മികച്ച ക്ലബാണ്. കഴിഞ്ഞ സീസണിൽ കൊച്ചിയിൽ കളിക്കാൻ എത്തിയപ്പോൾ അതു മനസ്സിലായി. ഇത്രയധികം ആരാധകരുള്ള സ്റ്റേഡിയത്തിൽ ഞാൻ ഇതുവരെ കളിച്ചിട്ടില്ല. ആരാധകരുടെ പിന്തുണ ക്ലബിെൻറ വലുപ്പമാണ് തെളിയിക്കുന്നത്. ഫുട്ബാളിനെ അത്രമേൽ സ്നേഹിക്കുന്ന നാടാണ് കേരളമെന്ന് ബോധ്യമായി. മികച്ച താരങ്ങളുമുള്ള ഒരു ക്ലബിൽനിന്ന് ഓഫർ വരുേമ്പാൾ എന്തിന് നിരസിക്കണം. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ നന്നായി പെർഫോം ചെയ്യാനാവുമെന്നാണ് വിശ്വാസം.

•രണ്ടു ശൈലിയിലുള്ള കോച്ചുമാരാണ് സീസർ ഫെറാണ്ടോയും എൽകോ ഷറ്റോറിയും. കോച്ചുമാരുടെയും പരിശീലനത്തിൽ വ്യത്യാസമുണ്ടോ?
രണ്ടു പേരും കഴിവുതെളിയിച്ച കോച്ചുമാരാണ്. ഒരുപാടു സാമ്യതകൾ ഇരു കോച്ചുമാർക്കുമുണ്ട്. പന്ത് കൈവശംെവച്ച് കളി നിയന്ത്രിക്കുന്നതാണ് ഷറ്റോറിയുടെ ശൈലി. ആക്രമണത്തിന് മുൻതൂക്കം നൽകുകയും ചെയ്യുന്നു.
അറ്റാക്കിങ് ഫുട്ബാളാണ് എനിക്കിഷ്ടം. കോച്ച് ഏതു ഫോർമേഷനിൽ കളിപ്പിക്കുന്നുവെന്നത് കളിക്കാരനെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല. കളിക്കാരൻ അവനവെൻറ പൊസിഷനിൽ നന്നായി കളിച്ചാൽ മാത്രം മതി. നന്നായി കളിച്ചാലും എല്ലാ കളികളും ജയിക്കാനുമാവില്ല.

•വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ പ്രകടനം
ഐ.എസ്.എൽ ആറാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെക്കും. വിദേശ-ഇന്ത്യൻ താരങ്ങളെല്ലാം നല്ല സ്കില്ലുള്ള കളിക്കാരാണ്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും എടുത്തുപറയാവുന്ന താരങ്ങളുണ്ട്. സ്പാനിഷുകാരൻ തന്നെയായ മാരിയോ അർക്വസ് കഴിഞ്ഞ സീസണിലും എന്നോടൊപ്പമുണ്ടായിരുന്നു.
പ്ലേഓഫിൽ പ്രയാസങ്ങളില്ലാതെ കടക്കുകയെന്നതാണ് ആദ്യം മുന്നിലുള്ളത്. സന്നാഹമത്സരങ്ങളിലെ പ്രകടനങ്ങൾ പോസിറ്റിവാണ്.

•പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള ലീഗാണ് സ്പാനിഷ് ഫുട്ബാൾ ലീഗ്. അഞ്ചു വയസ്സ് മാത്രമുള്ള ലീഗാണ് ഇന്ത്യയിലേത്?
നല്ല വളർച്ചയുള്ള ഫുട്ബാൾ ലീഗാണ് ഐ.എസ്.എൽ. മികച്ച താരങ്ങളും മികച്ച ടീമുകളുമുണ്ട്. ലോക ഫുട്ബാളിൽ ഭാവിയിൽ ഇന്ത്യക്ക് നല്ലൊരു സ്ഥാനമുണ്ടാകും. ആഭ്യന്തര ലീഗുകൾ ശക്തമാവുേമ്പാഴാണ് ദേശീയ ടീമിലും മികച്ച താരങ്ങൾ എത്തുക. സ്പെയിനിൽ ഫുട്ബാളാണ് മുൻതൂക്കമുള്ള കായികയിനം. ഇന്ത്യയിൽ ക്രിക്കറ്റിനാണ് പ്രഥമ സ്ഥാനം. ക്രിക്കറ്റിനെപ്പോലെ ഫുട്ബാളിനും സ്വീകാര്യത ലഭിച്ചാൽ ഇന്ത്യയിൽ ഫുട്ബാൾ അതിവേഗം വളരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasterssports newsMaalayalam NewsSido
News Summary - Kerala Blasters Sido-Sports News
Next Story