നാലുമാസത്തെ ശമ്പളം കുറച്ച് ക്രിസ്റ്റ്യാനോയും കൂട്ടരും
text_fieldsടൂറിൻ: കോവിഡ് മഹാമാരിയെത്തുടർന്ന് സാമ്പത്തിക ഞെരുക്കത്തിലായ ക്ലബിനെ ആപത്തിൽ സഹായിക്കാൻ കളിയില്ലാ കാലത്തെ ശമ്പളം ഉപേക്ഷിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാ ൾഡോയുടെ യുവൻറസ്. സീനിയർ ടീമിലെ കളിക്കാരും കോച്ച് മൗറീസിയോ സാറിയും മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ ശമ്പളം വെട്ടിക്കുറച്ചത് വഴി 90 ദശലക്ഷം യൂറോയാണ് (ഏകദേശം 752.6 കോടി രൂപ) യുവൻറസിന് ലാഭം. ക്രിസ്റ്റ്യാനോയുടെ മാത്രം ശമ്പളത്തിൽ 3.8 ദശലക്ഷം യൂറോയുടെ (ഏകദേശം 31.7 കോടി രൂപ) കുറവ് വരും.
യുവൻറസ് നായകനും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയുമായ ജോർജിയോ ചെല്ലിനിയാണ് പ്രതിഫലക്കാര്യത്തിൽ കളിക്കാരും ക്ലബും തമ്മിലുള്ള ചർച്ചകൾക്ക് ചുക്കാൻപിടിച്ചത്. യുവൻറസ് താരങ്ങളായ പൗലോ ഡിബാല, ബ്ലെയ്സ് മറ്റ്യുഡി, ഡാനിയേൽ റുഗാനി എന്നിവർക്ക് കോവിഡ് പിടിപെട്ടിരുന്നു. ഇറ്റലിയിൽ ഏപ്രിൽ മൂന്നുവരെ എല്ലാ മത്സരങ്ങളും റദ്ദാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.