കുതിച്ചുയരട്ടെ മഞ്ഞപ്പട; ഐ.എസ്.എല്ലിന് നാളെ കിക്കോഫ്
text_fieldsകൊച്ചി: രണ്ടുതവണ കപ്പിനും ചുണ്ടിനുമിടയിൽ ചാമ്പ്യൻപട്ടം നഷ്ടപ്പെട്ട നിർഭാഗ്യം മ ാറ്റാൻ ഇന്ത്യൻ സൂപ്പർലീഗിൽ ഇക്കുറി കരുത്തോടെ പടക്കിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്. ആറാമത് ഐ.എസ്.എല്‍ ലിന് ഞായറാഴ്ച കിക്കോഫ് വിസിൽ മുഴങ്ങാനിരിക്കേ, സൂപ്പർ കോച്ച് എൽകോ ഷറ്റോറിയെതന്നെ അണിയിലെത്തി ച്ച് ബ്ലാസ്റ്റേഴ്സ് മെനയുന്ന തന്ത്രങ്ങളത്രയും കിരീടത്തിൽ ഉന്നമിട്ടാണ്. ഒഗ്െബെച്ച, സിഡോഞ്ച, റാ ഫേൽ മെസ്സി, മുഹമ്മദ് റാഫി, ജിയാനി സുവർലൂൺ, സഹൽ അബ്ദുസ്സമദ്, കെ.പി. രാഹുൽ എന്നിവരട ങ്ങിയ ടീം കടലാസിൽ കരുത്തരാണ്. കഴിഞ്ഞ സീസണുകളിൽനിന്ന് വ്യത്യസ്തമായി എല്ലാ ഡിപ് പാർട്മെൻറിലും സമതുലിതമായ ടീമാണ് ബ്ലാസ്റ്റേഴ്സിേൻറത്.
കപ്പടിക്കാതെ, ക ലിപ്പടക്കാതെ
ഓരോ സീസണിനുമുമ്പും ആരാധകർ സമൂഹ മാധ്യമത്തിൽ ഉയർത്തുന്ന മുദ് രാവാക്യമായിരുന്നു ‘കപ്പടിക്കാൻ, കലിപ്പടക്കാൻ’ എന്നത്. എന്നാൽ, വാക്കുകൾക്കപ്പുറ ത്ത് ബ്ലാസ്റ്റേഴ്സ് ടീം എന്ന നിലയിൽ ഒന്നുമല്ലെന്ന് മനസ്സിലായതോടെ പതിയെപ്പതിയെ ഈ വിളിക്ക് ആക്കം കുറഞ്ഞു. സ്റ്റേഡിയം കാലിയാക്കിയാണ് മാനേജ്മെൻറിനെ ആരാധകർ പ്രതിഷേധം അറിയിച്ചത്.
ശക്തി
സാധാരണടീമായ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ കഴിഞ്ഞ സീസണിൽ ഐ.എസ്.എല്ലിലെ മികച്ച ടീമുകളിൽ ഒന്നാക്കി മാറ്റിയ ഡച്ചുകാരൻ ഷറ്റോറിയുടെ ആക്രമണ തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്സിന് കരുത്താവും. മുന്നേറ്റനിരയിൽ ഒഗ്ബെെച്ചക്കൊപ്പം മുസ്തഫ നിങ്ങും റാഫേൽ മെസ്സി ബൗളിയും മധ്യനിരയിൽ സഹലും സിഡോഞ്ചയുമെല്ലാം കൂടിച്ചേരുേമ്പാൾ തലയെടുപ്പുള്ള ടീമാവും ബ്ലാസ്റ്റേഴ്സ്.
ദൗർബല്യം
അഞ്ചുസീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പം പ്രതിരോധം കാത്ത സന്ദേശ് ജിങ്കാെൻറ പരിക്കാണ് കളിതുടങ്ങുന്നതിനുമുേമ്പ ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന കാര്യം. ഡച്ച് താരം ജിയാനി സുവർലൂണിനൊപ്പം പ്രതിരോധത്തിൽ ജിങ്കാനായിരുന്നു കോച്ചിെൻറ ഫസ്റ്റ് ചോയ്സ്. ജിങ്കാന് പകരക്കാരനായി അബ്ദുൽ ഹക്കുവോ രാജു ഗെയ്ക്വാദോ എത്തും. പ്രതിരോധത്തിൽ നിലവിലുള്ളവർ വിശ്വസ്തരാണോയെന്ന് ആദ്യമത്സരം കഴിഞ്ഞേ വ്യക്തമാവൂ. പ്രീ സീസൺ മത്സരങ്ങളിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാനാവാത്തത് താരങ്ങളുടെ ആത്മവിശ്വാസത്തെയും ബാധിച്ചേക്കാം.
സഹൽ, രാഹുൽ, കെ. പ്രശാന്ത്, അബ്ദുൽ ഹക്കു, ടി.പി. രഹ്നേഷ്, ഷിബിൻ രാജ്, മുഹമ്മദ് റാഫി... മഞ്ഞപ്പടയിലെ മലയാളിസാന്നിധ്യം പെരുമകൊണ്ടും കഴിവുകൊണ്ടും പേരുേകട്ട താരങ്ങളാണ്. വിദേശക്കരുത്ത് ഏറെയുള്ള മധ്യനിരയിലേക്ക് ഇത്തവണ ബ്ലാസ്റ്റേഴ്സിെൻറ പ്രധാന ഊര്‍ജം ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേര് സ്വന്തമാക്കിക്കഴിഞ്ഞ സഹലാണ്. അണ്ടർ 17 ലോകകപ്പ് താരം കെ.പി. രാഹുലിെൻറ കളിമികവും കോച്ചിന് ബോധ്യപ്പെട്ടതാണ്.
ജോബിയും അനസുമില്ലാതെ കിക്കോഫ്
കൊൽക്കത്ത: ഐ.എസ്.എൽ ആറാം സീസണിന് ഞായറാഴ്ച കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുേമ്പാൾ ഒരുവശത്ത് കേരള ബ്ലാസ്റ്റേഴ്സും മറുവശത്ത് രണ്ടുതവണ ജേതാക്കളായ അമർ തമർ കൊൽക്കത്തയുമാണ് (എ.ടി.കെ) അണിനിരക്കുന്നത്. വംഗനാടൻ ടീമിലെ മലയാളി സാന്നിധ്യമായ സ്ട്രൈക്കർ ജോബി ജസ്റ്റിനും പ്രതിരോധത്തിലെ കരുത്തായ അനസ് എടത്തൊടികക്കും സ്വന്തംനാട്ടിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സസ്പെൻഷൻ മൂലം ബൂട്ടുകെട്ടാനാകില്ലെന്ന വാർത്ത ആരാധകരെ നിരാശരാക്കുന്നു.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന അനസിന് ഇന്ത്യൻ ആരോസിനെതിരായ സൂപ്പർ കപ്പ് മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതാണ് വിനയായത്. എന്നാൽ ഐ ലീഗ് ക്ലബായ ഇൗസ്റ്റ് ബംഗാളിൽ നിന്നും ഇക്കുറി എ.ടി.കെ പാളയത്തിലെത്തിയ ജോബിക്ക് ആദ്യ മൂന്ന് മത്സരത്തിൽ പുറത്തിരിക്കേണ്ടിവരും. ഐ ലീഗിൽ ഐസ്വാള്‍ എഫ്.സിക്കെതിരായ മത്സരത്തിനിടെയുണ്ടായ കശപിശയെത്തുടർന്നാണ് ജോബിക്ക് ആറു മത്സരങ്ങളിൽ വിലക്ക് ലഭിച്ചത്. നടപടി പ്രകാരം മൂന്ന് ഐ ലീഗ് മത്സരങ്ങളിൽ താരം പുറത്തിരുന്നു. ഹൈദരാബാദ് എഫ്.സിയുമായുള്ള ഹോം മത്സരവും ചെന്നൈയിന് എഫ്.സിയുമായുള്ള എവേ മത്സരവും ജോബിക്ക് നഷ്ടമാകും.
ഭാഗ്യചിഹ്നമായി ‘കേശു’
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2019-2020 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിെൻറ ഭാഗ്യ ചിഹ്നം ‘കേശു’ എന്ന കുട്ടിയാന. തൃശൂർ സ്വദേശിയായ മൃദുൽ മോഹൻ നൽകിയ രൂപകൽപനയാണ് കേശുവിെൻറ മുഖമായി തെരഞ്ഞെടുത്തത്. 19കാരനായ മൃദുൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെ.കെ.ടി.എം ഗവൺമെൻറ് കോളജ് വിദ്യാർഥിയാണ്. ഭാഗ്യചിഹ്നത്തിെൻറ അവതരണത്തോടൊപ്പം ക്ലബ് എക്സ്ക്ലൂസിവ് കോമിക്ക് സ്ട്രിപ്പും അവതരിപ്പിച്ചു. എല്ലാ ഹോം-മത്സരങ്ങൾക്കും കേശു സ്റ്റേഡിയത്തിൽ ഉണ്ടാകും.
ടീം ബ്ലാസ്റ്റേഴ്സ്: ഗോള്‍ കീപ്പര്‍: ഷിബി ന്‍രാജ്, ടി.പി. രഹ്നേഷ്, ബിലാല്‍ ഖാന്.
ഡിഫന്‍ഡര്‍: സന്ദേശ് ജിങ്കാന്, പ്രീതം കുമാര്‍ സിങ്, മുഹമ്മദ് റാക്കിബ്, ജെെസല്‍, മുഹമ്മദ് മുസ്തഫ നിങ്, അബ്ദുൽ ഹക്കു, ജൈറോ റോഡ്രിഗസ്, ഗിയാനി സുവര്‍ലോണ്‍, ലാല്‍റുവാതാര. മിഡ് ഫീല്‍ഡര്‍: സാമുവല്‍ ലാല്‍മുവാന്‍പുയ, ഡാരന്‍ കാല്‍ഡെയ്റ, സെയ്ത് സെന്‍സിങ്, കെ. പ്രശാന്ത്, മാരിയോ ആര്കെയ്, സഹല്‍ അബ്ദുസ്സമദ്, സെര്‍ജിയോ സിഡോഞ്ച, ഹലിചരണ്‍ നര്‍സാരി, ജിക്സണ്‍ സിങ് തനോജം. ഫോര്‍വേഡ്: റാഫേല്‍ മെസ്സി ബൗളി, കെ.പി. രാഹുല്‍, ബര്‍ത്തലോമിയോ ഒഗ്ബെെച്ച, മുഹമ്മദ് റാഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.