Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചേരുവ ചേരാതെ...

ചേരുവ ചേരാതെ ബ്ലാസ്റ്റേഴ്സ്

text_fields
bookmark_border
ചേരുവ ചേരാതെ ബ്ലാസ്റ്റേഴ്സ്
cancel

കൊച്ചി: പരിക്കാണ് പ്രശ്നമെന്ന് പറഞ്ഞ് കാത്തിരുന്നിട്ടും ബ്ലാസ്റ്റേഴ്സിെൻറ വിധിയി ൽ വലിയ മാറ്റമൊന്നുമുണ്ടാവുന്നില്ലെന്ന് വീണ്ടും തെളിഞ്ഞു. പത്തു മത്സരം കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സ് ഒരു ടീമായിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നോർത്ത് ഈസ്റ്റിനെതിരായ മത്സരം അതിെൻറ തെളിവാണ്. ജയിക്കാൻ ഇനിയും പഠിച്ചിട്ടില്ലാത്ത ഒരു സംഘമെന്ന പേരിലാവും ഈ സീസണിലും മഞ്ഞപ്പട അറിയപ്പെടുക. പ്ലേ ഓഫ് നഷ്ടപ്പെടാതിരിക്കാൻ അവസാന പ്രതീക്ഷയും കളഞ്ഞുകുളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി ആദ്യ നാലിലെത്തുകയെന്നത് സ്വപ്നം മാത്രം.

പരിക്കുമാറി കോച്ചിെൻറ വിശ്വസ്ത താരങ്ങളെല്ലാം എത്തിയിട്ടും നിർണായക മത്സരങ്ങളിലൊന്നും ബ്ലാസ്റ്റേഴ്സ് ശരാശരിക്ക് അടുത്തുപോലും എത്തിയിട്ടില്ല. നോർത്ത് ഇൗസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷട്ടോറിയുടെ പ്ലാനുകളെല്ലാം തെറ്റിയെന്നുവേണം വിലയിരുത്താൻ. ആദ്യ പകുതി കഴിയുന്നതിനു മുമ്പുതന്നെ സഹൽ അബ്ദുസ്സമദിനെ തിരിച്ചുവിളിച്ചത് അതിെൻറ അടയാളമായിരുന്നു. ഫോമിലുണ്ടായിരുന്ന റാഫേൽ മെസ്സി ബൗളിയെ ബെഞ്ചിലിരുത്തിയായിരുന്നു ടൂർണമെൻറിെൻറ ആദ്യ ഘട്ടങ്ങളിൽ പരീക്ഷിച്ച 4-2-3-1 ശൈലിയിലേക്ക് ടീമിനെ ഒരുക്കിയത്.

സഹലിനെയും സെർജിയോ സിഡോൻചയെയും മുസ്തഫ നിങ്ങിനെയുമെല്ലാം നിയോഗിച്ച് കോച്ച് പല പരീക്ഷണങ്ങൾ നടത്തിയെ ങ്കിലും ഒന്നും വിജയിക്കുന്നില്ല. മാരിയോ അർക്വസിന് പരിക്കേറ്റതാണ് തിരിച്ചടികൾക്കെല്ലാം കാരണമെന്ന കോച്ചിെൻറ വാദവും ഇനി ചെലവാകില്ല. ചെന്നൈക്കെതിരായ മത്സരത്തിലും നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലും സ്പാനിഷ് താരം തിരിച്ചുവന്നെങ്കിലും മത്സര ഫലത്തിൽ മാറ്റമുണ്ടാക്കാനാവുന്നില്ല. നോർത്ത് ഈസ്റ്റിനെതിരെ സമനിലയിൽ കളി അവസാനിച്ചതുതന്നെ ഭാഗ്യം കൊണ്ടാണ്.

മധ്യനിരയിൽനിന്നും വിങ്ങിൽനിന്നും കാര്യമായ നീക്കങ്ങളൊന്നും മത്സരത്തിൽ ഉണ്ടായിട്ടില്ല. 65 ശതമാനം പന്തടക്കമുണ്ടായെങ്കിലും പോസ്റ്റിലേക്ക് പന്ത് എത്തിയത് മൂന്നുതവണ മാത്രമാണ്. ബോക്സിന് അടുത്തുനിന്നുപോലും ലോങ് റെയ്ഞ്ചറിന് താരങ്ങൾ ശ്രമിക്കുന്നില്ല. മാരിയോ അർക്വസും ഓഗ്ബച്ചെയുമാണ് ശരാശരിക്കു മുകളിൽ പ്രകടനം കാഴ്ചെവച്ചത്. ആദ്യ ആറിലെത്തി സൂപ്പർ കപ്പിന് യോഗ്യത നേടുകയെന്നതാവും കോച്ചിെൻറ മുഖ്യലക്ഷ്യം.

ഹൈദരാബാദിന് ഏഴാം തോൽവി
മുംബൈ: ഐ.എസ്.എല്ലിൽ നവാഗതരായ ഹൈദരാബാദ് എഫ്.സിക്ക് ഏഴാം തോൽവി. ഞായറാഴ്ച മുംബൈ സിറ്റി എഫ്.സിയാണ് ഹൈദരാബാദിനെ 2-1ന് തോൽപിച്ചത്. മുംബൈ ഫുട്ബാൾ അരീനയിൽ നടന്ന മത്സരത്തിൽ സെനഗാൾ താരം മോഡോ സുഗോ (6, 78) ഇരു പകുതികളിലുമായി നേടിയ ഗോളുകളുടെ മികവിലാണ് മുംബൈയുടെ ജയം. 81ാം മിനിറ്റിൽ ബോബോ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. 10 മത്സരങ്ങളിൽനിന്ന് 16 പോയൻറുമായി മുംബൈ നാലാം സ്ഥാനത്തും അഞ്ച് പോയൻറ് മാത്രമുള്ള ഹൈദരാബാദ് 10ാം സ്ഥാനത്തുമാണ്.

ഐ.എസ്.എൽ ഫിക്സ്ചറിൽ മാറ്റം
ന്യൂഡൽഹി:  കേരള ബ്ലാസ്റ്റേഴ്സിെൻറ മത്സരം ഉൾപ്പെടെ ആറ് കളികളുടെ സമയക്രമമാണ് വിവിധ കാരണങ്ങളാൽ പുനർനിർണയിച്ചത്. അസമിൽ നടന്ന പൗരത്വ ദേഭഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവെച്ച ഡിസംബർ 12ലെ നോർത്ത് ഈസ്റ്റ് യുനൈറ്റഡ്-ചെന്നൈയിൻ എഫ്‌.സി മത്സരം ഫെബ്രുവരി 25ന് ഗുവാഹതിയിൽ നടക്കും. ചെന്നൈയിൻ എഫ്‌.സി x ബംഗളൂരു എഫ്‌.സി (ഫെബ്രുവരി ഏഴ്), നോർത്ത് ഈസ്റ്റ് x കേരള ബ്ലാസ്റ്റേഴ്‌സ് (ഫെബ്രുവരി ഒമ്പത്) മത്സരങ്ങൾ പരസ്പരം മാറ്റി നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsKerala Blasters TeamISL 2019
News Summary - ISL 2019 Kerala Blasters Team -Sports News
Next Story