Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.എസ്.എൽ:...

െഎ.എസ്.എൽ: ഇടവേളക്കുശേഷം ഡൽഹിയും എ.ടി.കെയും നേർക്കുനേർ

text_fields
bookmark_border
n-Kalu-Uche
cancel
camera_alt?.??.?? ????? ????? ?????? ??????????????????

ന്യൂഡൽഹി: പത്തു നാളത്തെ ഇടവേളക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പോർക്കളം വീണ്ടും ഉണരുന്നു. ഫിഫ രാജ്യാന്തര ഫുട്ബാൾ മത്സരങ്ങളുടെ ഇടവേളക്കായി പിരിഞ്ഞ ക്ലബുകൾ വീണ്ടും ബൂട്ടുകെട്ടുേമ്പാൾ വിശ്രമത്തോടൊപ്പം പിഴവുകൾ തിരുത്തിയുമാണ് ടീമുകൾ കളത്തിലിറങ്ങുന്നത്. അഞ്ചാം സീസണിലെ ആദ്യ ബ്രേക്കിനു ശേഷം ഇന്ന് ഡൽഹി ഡൈനാമോസും എ.ടി.കെയും കൊമ്പുകോർക്കും. ഡൽഹിയുടെ തട്ടകത്തിൽ രാത്രി 7.30നാണ് മത്സരം.

കളിച്ച രണ്ടു മത്സരത്തിലും തോറ്റാണ് എ.ടി.കെ ഡൽഹിക്കെതിരെ പോരിനെത്തുന്നത്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടും പിന്നാലെ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെതിരെയും തോറ്റു. മൂന്നേറ്റവും മധ്യനിരയും ഇതുവരെ താളംകണ്ടെത്താനാവാത്ത സംഘമാണ് സ്റ്റീവ് കോപ്പലിേൻറത്. ഡിഫൻസിവ് പ്ലെയിങ്ങിന് ഉൗന്നൽ നൽകുന്ന കോപ്പലിന് പക്ഷേ, രണ്ടു മത്സരങ്ങളിലും പ്രതിരോധം ശക്തിപ്പെടുത്താനുമായില്ല.

മൂന്നു ഗോളുകൾ ഇതുവരെ വഴങ്ങിയപ്പോൾ, എതിർപോസ്റ്റിലേക്ക് ഒരുതവണ പോലും നിറയൊഴിച്ചിട്ടില്ല. രണ്ടാം മത്സരത്തിൽ രണ്ടു മഞ്ഞക്കാർഡ് വാങ്ങിയ പ്രതിരോധ താരം സെന റാൾെട്ടക്ക് ഇന്ന് കളിക്കാനാവില്ല. പകരം റിക്കി ലല്ലാവ്മാവ്മ ആദ്യമായി ബൂട്ടണിഞ്ഞേക്കും. ബൽവന്ത് സിങ്ങും മാനുവൽ ലാൻസറോെട്ടയും സ്കോറിങ്ങിന് പരാജയപ്പെട്ടതിനാൽ കാലു ഉച്ചെ ആദ്യ ഇലവനിൽ ഇടംപിടിക്കാനും സാധ്യതയുണ്ട്.

മറുവശത്ത് ഡൽഹി പുണെക്കെതിരെ നേടിയ 1-1െൻറ സമനിലയുമായാണ് വരുന്നത്. പരിക്കേറ്റ ബിക്രംജിത് സിങ്ങിന് പകരം വിനീത് റായ് ആദ്യ ഇലവനിൽ ഇടംപിടിക്കും. സെർബിയൻ താരം ആൻഡ്രിയ ക്ലൊഡൊറോവിച്ച് ഫോമിലേക്കെത്തിയാൽ മാത്രമേ ഡൽഹി കോച്ച് ജോസഫ് ഗൊബാവുവിന് ആശ്വസിക്കാൻ വകയുണ്ടാവൂ.

ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച ഇറങ്ങും
ഉജ്ജ്വലമായി സീസണിന് തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്സ് ഇടവേളക്കു ശേഷം ശനിയാഴ്ച ആദ്യ കളിക്കിറങ്ങും. ഇന്ന് എ.ടി.കെയെ നേരിടുന്ന ഡൽഹിക്കെതിരെ കൊച്ചിയിലാണ് കളി. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ അവരുടെ നാട്ടിൽ തോൽപിക്കുകയും രണ്ടാം അങ്കത്തിൽ ഇഞ്ചുറി ടൈം ഗോളിൽ മുംബൈയോട് സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയൻറ് പട്ടികയിൽ മൂന്നാമതാണ്. രണ്ടുകളി കഴിഞ്ഞപ്പോൾ, എഫ്.സി ഗോവ, ജാംഷഡ്പുർ, ബ്ലാസ്റ്റേഴ്സ്, ബംഗളൂരു, നോർത്ത് ഇൗസ്റ്റ് ടീമുകൾക്ക് നാലു പോയൻറാണ് സമ്പാദ്യം. വ്യാഴാഴ്ച ചെന്നൈയിനും നോർത്ത് ഇൗസ്റ്റും തമ്മിലാണ് മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsATKISL 2018
News Summary - ISL 2018: Delhi *ATK -Sports News
Next Story