Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗൗരവ് മുഖി എവിടെ?

ഗൗരവ് മുഖി എവിടെ?

text_fields
bookmark_border
Gourav-Mukhi.
cancel
camera_alt???????? ??????
ജാംഷഡ്പുർ: ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിക്കായി ഗോൾ നേടിയ ‘കൗമാര താരം’ ഗൗരവ് മുഖി എവിടെ? തൊട്ടുമുമ്പത്തെ കളിയിൽ സ്കോർ ചെയ്തിട്ടും തിങ്കളാഴ്ച എ.ടി.കെക്കെതിരെ റിസർവ് ബെഞ്ചിൽപോലും ഇടമില്ലാതിരുന്ന മുഖിക്ക് എന്തുപറ്റി എന്ന് വെളിപ്പെടുത്താൻ ടീം അധികൃതർ തയാറല്ല. ‘‘മുഖിയുമായി ബന്ധപ്പെട്ട പ്രശ്നം എന്താണെന്ന് എനിക്കറിയില്ല’’ എന്നായിരുന്നു കോച്ച് സെസാർ ഫെറാൻഡോയുടെ പ്രതികരണം. ‘‘അഖിലേന്ത്യ ഫുട്ബാൾ ഫെഡേറഷനുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രതികരിക്കാനാവില്ല’’ എന്നായിരുന്നു ടീം മാനേജർ സൗപ്തിക് ദാസിന് പറയാനുണ്ടായിരുന്നത്.

ബംഗളൂരുവിനെതിരെ ഗോൾ നേടിയപ്പോൾ െഎ.എസ്.എല്ലിലെ പ്രായം കുറഞ്ഞ ഗോൾനേട്ടക്കാരൻ എന്ന വിശേഷണം 16കാരനായ മുഖി സ്വന്തമാക്കിയിരുന്നു. 2002ലാണ് ജനിച്ചത് എന്ന് രേഖപ്പെടുത്തിയ പാസ്പോർട്ട് പ്രകാരമായിരുന്നു ഇത്. എന്നാൽ, പ്രായത്തിെൻറ കാര്യത്തിൽ വ്യത്യസ്തമായ റിേപ്പാർട്ടുകൾ പുറത്തുവന്നതോടെ നടത്തിയ അന്വേഷണത്തിൽ മുഖി ജനിച്ചത് 1999ലാണെന്ന് വ്യക്തമായി. ഇതോടെ ബന്ധപ്പെട്ട സമിതിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡേറഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ മുഖിക്ക് കളിക്കാനാവില്ലെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsJamshedpur FCISL 2018Gourav Mukhi
News Summary - ISL 2018-19: The curious case of Jamshedpur FC's Gourav Mukhi- Sports news
Next Story