Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightരണ്ടും കൽപിച്ച്...

രണ്ടും കൽപിച്ച് ഒാറഞ്ച് ആർമി

text_fields
bookmark_border
രണ്ടും കൽപിച്ച് ഒാറഞ്ച് ആർമി
cancel
പുണെ എഫ്.സി
 ഹോം ഗ്രൗണ്ട്: ശ്രീ ഛത്രപതി ശിവജി സ്പോർട്സ് കോംപ്ലക്സ്, പുണെ
 വിളിപ്പേര്: ഒാറഞ്ച് ആർമി
 കോച്ച്: റാേങ്കാ െപാപോവിച്ച്

മുൻ സീസൺ പ്രകടനങ്ങൾ    േടാപ് സ്കോറർ
2014 ആറാം സ്ഥാനം    കോസ്റ്റാസ് കറ്റ്സോറൈൻസ്    4 ഗോൾ
2015 ഏഴാം സ്ഥാനം    കാലു ഉച്ചെ    4 ഗോൾ
2016 ആറാം സ്ഥാനം    ആനിബൽ സുർഡോ    5 ഗോൾ


െഎ.എസ്.എല്ലിലെ ‘ഒാറഞ്ച് ആർമി’യെന്ന പുണെ സിറ്റി ഇത്തവണ പഴയ ടീമല്ല. അടിമുടി മാറ്റങ്ങളുമായി നാലാം സീസണിനെത്തിയ പുണെയെ എതിരാളികൾ പേടിച്ചേ മതിയാവൂ. കോച്ച് മുതൽ മുന്നേറ്റനിരയിൽവരെ പ്രധാന മാറ്റങ്ങൾ. കഴിഞ്ഞ മൂന്നു സീസണിലും പഴികേട്ടത് ഇത്തവണ തിരുത്തണമെന്ന വാശിയുമായാണ് പുണെയുടെ വരവ്. തോൽവിയിൽനിന്ന് തോൽവിയിലേക്കായിരുന്നു കഴിഞ്ഞ മൂന്നു സീസണിലും ടീമിെൻറ കുതിപ്പ്. ആദ്യ സീസണിൽ ആറാമതായി ഫിനിഷ് ചെയ്തു. 2015ൽ തലവരക്ക് മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു സ്ഥാനം കൂടിയിറങ്ങി ഏഴാമതായാണ് സീസൺ അവസാനിപ്പിച്ചത്. അത്ലറ്റികോ ഡി കൊൽക്കത്തയെ ആദ്യ സീസണിൽ ചാമ്പ്യന്മാരാക്കിയ അേൻറാണിയോ ലോപസ് ഹാബാസിനെ േകാച്ചായി അവസാന സീസണിൽ നിയമിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. ടീം സീസൺ അവസാനിപ്പിച്ചത് ആറാം സ്ഥാനത്ത്. 

തകർച്ചയുടെ ചരിത്രം അവസാനിപ്പിക്കാൻ രണ്ടും കൽപിച്ചാണ് ഇത്തവണ ‘ഒാറഞ്ച് ആർമി’യുടെ വരവ്. ഹാബാസിനെ പുറത്താക്കി സെർബിയക്കാരാൻ റാേങ്കാ പൊേപാവിച്ചിനെ പരിശീലന ചുമതലയേൽപിച്ചു. കഴിഞ്ഞ സീസണിൽ ഡൽഹിക്കായി 10 ഗോളും അഞ്ച് അസിസ്റ്റും നേടിയ ബ്രസീലിയൻ താരം മാഴ്സലീന്യോയെ രണ്ടര കോടിയെറിഞ്ഞ് ടീമിലെത്തിച്ചു. മധ്യനിരയിലും പ്രതിരോധത്തിലും ഇന്ത്യൻതാരങ്ങളാണ് കൂടുതലും. മലയാളി താരം ആഷിഖ് കുരുണിയലും ടീമിനോടൊപ്പമുണ്ട്.

കോച്ച് 
പുതിയ കോച്ച് റാേങ്കാ െപാപോവിച്ച് എന്ന സെർബിയക്കാരന് പരിശീലനക്കളരിയിൽ ഇത് ഒമ്പതാം ടീമാണ്. തായ്ലൻഡ് ടീം ബുറിറാം എഫ്.സിയിൽനിന്നാണ് െഎ.എസ്.എല്ലിലേക്കെത്തുന്നത്. തായ്ലൻഡ് ലീഗിൽ ബുറിറാം എഫ്.സിയെ ചാമ്പ്യന്മാരാക്കിയാണ് വരവ്. ആക്രമണംതന്നെയാണ് കോച്ചിെൻറ ഗെയിം സ്റ്റൈൽ. 

ഒരുക്കം
വിദേശ പര്യടനത്തിന് ഒരുങ്ങാതെ നാട്ടിൽ തന്നെയായിരുന്നു പുണെയുടെ ഒരുക്കം. സെപ്റ്റംബറിലാണ് പ്രീസീസൺ മത്സരങ്ങൾ നടത്തുന്നത്. ഡി.എസ്.കെ ശിവാജിയൻസ് അണ്ടർ 18 ടീമിനെതിരെ കളിച്ച മത്സരത്തിൽ 3-0ത്തിന് ജയിച്ചു. പിന്നീട് ചൻമാരി, കൊൽക്കത്ത വമ്പന്മാരായ ഇൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരോടും ഏറ്റുമുട്ടി വിജയം വരിച്ചു. പ്രീസീസണിലെ പ്രകടനത്തിൽ കോച്ച് പൊപോവിച്ച് ഏറെ സന്തുഷ്ടനാണ്. 

ടീം പുണെ എഫ്.സി 
 ഗോൾ കീപ്പർമാർ: വിശാൽ കെയ്ത്, കമൽജീത് സിങ്, അനുജ് കുമാർ.
 പ്രതിരോധം: റാഫെ ലോപസ്, ഡമിർഗ്രിഗ്, നിം ഡോർജി ടമാങ്, ആദിൽ ഖാൻ, പവൻകുമാർ, ലാൽചുവാൻമാവിയ, വെയ്ൻ വാസ്, ഗുർടെജ് സിങ്.
 മധ്യനിര: ജുവൽ രാജ, മാർകോസ് ടെബാർ, റോബർട്ടീന്യോ പുഗ്ലയാര, ജോനാഥൻ ലൂക, ബൽജിത് സാഹ്നി, െഎസക് വാൻമൽ സാമ, ആഷിഖ് കുരുണിയൽ, രോഹിത് കുമാർ. 
 മുന്നേറ്റം: ഡീഗോ കാർലോസ്, എമിലിയാനോ അൽഫാരോ, മാഴ്സലീന്യോ, അജയ് സിങ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017pune fc
News Summary - pune fc
Next Story