റാഫിയുടെ ഗോളിൽ ജാംഷഡ്പുരിനെതിരെ ചെന്നൈയിന് സമനില (1-1)
text_fieldsചെന്നൈ: തോൽക്കുമെന്നുറപ്പിച്ച കളിയിൽ ഹെഡറിലൂടെ ഗോൾ നേടി ചെെന്നെയിനെ രക്ഷിച്ച മലയാളിതാരം മുഹമ്മദ് റാഫി കാത്തത് കേരള ബ്ലാസ്റ്റേഴ്സിെൻറകൂടി പ്രതീക്ഷയാണ്. സെമിയുറപ്പിക്കാനുള്ള ചെന്നൈയിൻ-ജാംഷഡ്പുർ നിർണായക അങ്കം 1-1ന് സമനിലയിൽ കലാശിച്ചു. മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിയുടെ 88ാം മിനിറ്റിലെ ഹെഡർഗോളാണ് ചെന്നൈയിനെ തോൽവിയിൽനിന്ന് രക്ഷിച്ചത്. ഇതോടെ, ബ്ലാസ്റ്റേഴ്സിെൻറ പ്രതീക്ഷകൾ വീണ്ടും തളിർത്തു. 16 മത്സരം പൂർത്തിയായതോടെ ചെന്നൈയിന് 28ഉം ജാംഷഡ്പുരിന് 26ഉം ബ്ലാസ്റ്റേഴ്സിന് 24ഉം പോയൻറാണ്. ചെന്നൈക്കെതിരെ കൊച്ചിയിലും പിന്നാലെ ബംഗളൂരുവിലും ജയിക്കുകയും ജാംഷഡ്പുർ, ഗോവ ടീമുകൾ േതാൽക്കുകയും ചെയ്താൽ, കണക്കിലെ കളിയിലൂടെ ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിലെത്താം.
തുടക്കം ഞെട്ടിപ്പിച്ച് കോപ്പൽ
കഴിഞ്ഞ സീസണിൽ ഒന്നുമല്ലാതിരുന്ന കേരള ടീമിനെ ഫൈനൽ വരെയെത്തിച്ച സ്റ്റീവ് കോപ്പലിെൻറ തന്ത്രങ്ങൾ ഉറ്റുനോക്കിയാണ് ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഉണർന്നത്. സെമിയുറപ്പിക്കാൻ ഇരുകൂട്ടർക്കും ജയം അനിവാര്യമായിരുന്ന മത്സരം വീറും വാശിയും ചേർന്നതോടെ ഒാരോ മിനിറ്റും ത്രില്ലറായി. ഗോവയെ എവേ മത്സരത്തിൽ തോൽപിച്ച ടീമിൽനിന്ന് രണ്ടു മാറ്റങ്ങളോടെയാണ് ചെന്നൈയിൻ ഇറങ്ങിയത്. എന്നാൽ, ഗോളടിയന്ത്രം ജെജെയെ ആന്ദ്രെ ബികെയും ക്യാപ്റ്റൻ തിരിയും ചേർന്ന് പൂട്ടിയതോടെ ഫിനിഷിങ്ങിന് ആതിഥേയർ നന്നായി വിയർത്തു. 32ാം മിനിറ്റിൽ നീലപ്പടയെ ഞെട്ടിച്ച് ബ്രസീൽ താരം വെല്ലിങ്ടൺ പ്രിയോറി തൊടുത്തുവിട്ട വോളി മിന്നൽപിണർ വേഗത്തിൽ വലതുളച്ചുകയറിയപ്പോൾ എല്ലാവരും ഞെട്ടി. വാരകൾക്കലെ ബോക്സിനു പുറത്തുനിന്നായിരുന്നു ജാംഷഡ്പുർ താരത്തിെൻറ തകർപ്പൻ ഷോട്ട്.
ഹെഡർ റാഫി
കളി കൈവിെട്ടന്ന് ആരാധകർ ഉറപ്പിച്ച സമയമാണ് മലയാളി താരം മുഹമ്മദ് റാഫിയെ ചെന്നൈയിൻ കോച്ച് ഗ്രിഗറി കളത്തിലിറക്കുന്നത്. സീസണിൽ അഞ്ചാം മത്സരത്തിനിറങ്ങിയ താരം നീലപ്പടയുടെ രക്ഷകനായി. 88ാം മിനിറ്റിൽ ലഭിച്ച കോർണർ റെനെ മിഹലിച്ച് ഉയർത്തി നൽകിയത് മാർക്ക് ചെയ്യപ്പെടാതിരുന്ന റാഫിയുടെ നേർക്കായിരുന്നു. ഹെഡർ ഗോളിൽ അഗ്രഗണ്യനായ താരം അനായാസം പന്ത് വലയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.