Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനില തെറ്റിച്ച സമനില;...

നില തെറ്റിച്ച സമനില; സെമി സാധ്യത മങ്ങി ബ്ലാസ്റ്റേഴ്സ്

text_fields
bookmark_border
isl-kerala-blasters
cancel

െകാച്ചി: ഒരു നാടിെൻറ ഒന്നടങ്കമുള്ള പ്രാർഥന ഫലം കണ്ടില്ല. ആദ്യ നാലിൽ ഇടംപിടിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിെൻറ െനേട്ടാട്ടത്തിന് ഏറക്കുറെ അവസാനം. െഎ.എസ്.എല്ലിലെ നിർണായക പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തിൽ ചെന്നൈയിനോട് സമനില (0-0). പെനാൽറ്റിയുൾപ്പെടെയുള്ള നിരവധി അസുലഭ അവസരങ്ങൾ വന്നെത്തിയിട്ടും ചെന്നൈയ്നിെൻറ വലയിൽ പന്തെത്തിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. ഇതോടെ സെമിയിൽ കയറാമെന്ന മഞ്ഞപ്പടയുടെ മോഹങ്ങൾക്ക് ഏറക്കുറെ അറുതിയായി.

vineeth-rafi

തുടക്കം ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. ആദ്യ പത്തു മിനിറ്റിൽ പന്തുമായി നിലയുറപ്പിച്ച ചെെന്നെയിൽനിന്ന് ബ്ലാസ്റ്റേഴ്സ് കളി തട്ടിപ്പറിച്ചതോടെ പോരാട്ടത്തിന് ആവേശംകൂടി. ഏതു നിമിഷവും പന്ത് ചെെന്നെയിൻ വലയിലാവുമെന്ന് േതാന്നിച്ച് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ബോക്സിൽ വട്ടമിട്ടുപറന്നു. 15 മിനിറ്റോളം പിന്നീട് ബ്ലാസ്റ്റേഴ്സ് മാത്രമായിരുന്നു പന്തു തട്ടിയത്. 18ാം മിനിറ്റിൽ ജാക്കി ചന്ദ് ഇടതുവിങ്ങിലൂടെ ഒറ്റക്കു നടത്തിയ മുന്നേറ്റത്തിനൊടുവിൽ അവസരമെത്തി. ഉഗ്രൻ ഷോട്ട് ഗോളി തടുത്തപ്പോൾ, റീബൗണ്ട് വന്നത് വിനീതിെൻറ നേരെ. ഇടങ്കാലുെകാണ്ട് ഷോട്ടുതിർക്കാൻ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പന്ത് തെന്നിമാറി.

isl

നിരാശ മാറ്റിവെച്ച് മഞ്ഞപ്പട വീണ്ടും ആർത്തിരമ്പി. ഇത്തവണയും നിർഭാഗ്യം ബ്ലാസ്റ്റേഴ്സിന് വിലപ്പെട്ട ഗോൾ തടഞ്ഞു. ബോക്സിനു തൊട്ടുമുന്നിൽനിന്ന് വിനീത് എടുത്ത ഷോട്ട് വലതു പോസ്റ്റിൽ തട്ടി  തെറിക്കുകയായിരുന്നു. ആദ്യ പകുതിക്കു മുമ്പുള്ള അവസരങ്ങൾ പലതും തലനാരിഴക്ക് പാഴായി. മറുതലക്കൽ ജെജെയും റേഫൽ അഗസ്റ്റോയും ചേർന്നാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ധനപാൽ ഗണേഷ് മധ്യ നിരയിൽനിന്ന് തുടങ്ങിയ  മുന്നേറ്റത്തിനൊടുവിൽ ചെന്നൈയിനും നിർണായക അവസരം ലഭിച്ചു. ബ്ലാസ്റ്റേഴ്സ് ഗോളി േപാൾ റഹൂബ്ക മാത്രം മുന്നിലുണ്ടായിരുന്ന അവസരം, പക്ഷേ ജെജെ പുറത്തേക്കടിച്ചു.

രണ്ടാം പകുതിയും ബ്ലാസ്റ്റേഴ്സിെൻറ വിധിയിൽ മാറ്റമില്ലായിരുന്നു. 53ാം മിനിറ്റിൽ ബ്ലാഡ്വിൻസണിനെ ബോക്സിൽ വീഴ്ത്തിയതിന് റഫറി െപനാൽറി ബോക്സിലേക്ക് വിരൽ ചൂണ്ടിയപ്പോൾ, സ്റ്റേഡിയം ഒന്നടങ്കം ആവേശഭരിതരായി. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ബെർബറ്റോവ്, ബ്ലാഡ്വിൻസൺ തുടങ്ങി സ്ട്രൈക്കർമാരുണ്ടായിട്ടും കിക്കെടുക്കാനെത്തിയത് മിഡ് ഫീൽഡർ കറേജ് പെക്കൂസൺ. ആരാധകരുടെ ആധിപോലത്തന്നെ സംഭവിച്ചു കാര്യങ്ങൾ. പെക്കൂസണിെൻറ കിക്ക് ഗോളി കരൺജിത് സിങ് തടുത്തു. 90 മിനിറ്റും നിർഭാഗ്യം കൂടെക്കൂടിയപ്പോൾ ബ്ലാസ്റ്റേഴ്സിന് വിജയം അകന്നുനിന്നു.

വ്യാഴാഴ്ച ബംഗളൂരു എഫ്.സിക്കെതിരാണ് കേരളത്തിെൻറ അവസാന മത്സരം. ചെന്നൈയിൻ അടുത്തമാസം മൂന്നിന് മുംബൈയെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsISL 2018
News Summary - ISL 2017-18 blasters -Sports news
Next Story