സുനിൽ ഛേത്രിക്ക് ഹാട്രിക്ക്; പുണെയെ വീഴ്ത്തി ബെംഗളൂരു ഫൈനലിൽ
text_fieldsബംഗളൂരു: ആളും ആരവവും ബാൻഡുമേളവുമൊക്കെയായി ബംഗളൂരു ആരാധകർ ഗാലറിയിൽ ആവേശപ്പെരുമഴ തീർത്ത രണ്ടാംപാദ സെമിയിൽ 20,000 ത്തിലേറെ കാണികളോടും ബംഗളൂരുവിെൻറ 11 കളിക്കാരോടും പൊരുതി പുണെ തോറ്റു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബംഗളൂരുവിെൻറ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി ഹാട്രിക് നേടിയപ്പോൾ പുണെയുടെ ആശ്വാസഗോൾ പകരക്കാരനായിറങ്ങിയ ഇറ്റാലിയൻ താരം ജോനാഥൻ ലൂക്കയുടെ വകയായിരുന്നു.
ഗോൾവേട്ടക്കാരായ അൽഫാരോയും മാഴ്സലീന്യോയും നയിച്ച പുണെ പട 3-5-2 ശൈലിയിലാണ് കളത്തിലിറങ്ങിയത്. ആതിഥേയരാകെട്ട, കഴിഞ്ഞ രണ്ടു കളികളിലും പകരക്കാരനായിറങ്ങിയ ഉദാന്ത സിങ്ങിനെ ഛേത്രിക്കും മിക്കുവിനുമൊപ്പം ആക്രമണത്തിനിറക്കി. കുറിയ പാസുകളുമായി ഇരു നിരയും നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിൽ 15ാം മിനിറ്റിൽ ബംഗളൂരു കാത്തിരുന്ന ഗോളെത്തി. ഉദാന്തയുടെ വേഗവും ഛേത്രിയുടെ മിടുക്കും സമന്വയിച്ചതായിരുന്നു ഗോൾ. ]
പുണെ പ്രതിരോധത്തിലെ സാഹിൽ പൻവാറിനെ രണ്ടുവട്ടം കബളിപ്പിച്ച് ഉദാന്ത ഗോൾമുഖത്തേക്ക് തൊടുത്ത ക്രോസ് ഛേത്രി പോസ്റ്റിെൻറ ഇടതുമൂലയിേലക്ക് തലകൊണ്ട് ചെത്തിയിടുേമ്പാൾ തൊട്ടടുത്തുണ്ടായിരുന്ന മിക്കുവിലായിരുന്നു പുണെ ഗോളി വിശാലിെൻറ കണ്ണുകൾ. പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റിയപ്പോൾ ബംഗളൂരുവിന് ഒന്നാം ഗോളിെൻറ ലീഡ് (1-0). അപ്രതീക്ഷിത ഗോളിൽ ഞെട്ടിയ പുണെ കൂടുതൽ ഏകോപനത്തോടെ ആക്രമണം ശക്തമാക്കിയെങ്കിലും നിർഭാഗ്യം വില്ലനായി. ഗോളുകൾ അകന്നുനിന്ന ഒന്നാം പകുതി പിരിഞ്ഞു.
രണ്ടാം പകുതിയിൽ പ്രതിരോധത്തിലെ മാറ്റവുമായാണ് പുണെ തുടങ്ങിയത്. മാഴ്സലീന്യോയുടെയും അൽഫാരോയുടെയും തിരിച്ചടി ശ്രമങ്ങൾ ഗോളിനരികിലെത്തിയെങ്കിലും വലകുലുക്കാനായില്ല. ഒരു പെനാൽറ്റി അപ്പീൽ റഫറി തള്ളുകയും ചെയ്തു. എന്നാൽ, 64ാം മിനിറ്റിൽ ഛേത്രിയെ സാർതക് വീഴ്ത്തിയതിന് റഫറി ഒട്ടും മടിക്കാതെ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. കിക്കെടുത്ത ബംഗളൂരു ക്യാപ്റ്റൻ പുണെ ഗോളി വിശാലിനെ കബളിപ്പിച്ച് പന്ത് വലയിലേക്ക് ചിപ്പ് ചെയ്തിട്ടു (2-0). രണ്ടാം ഗോളിനു പിന്നാലെ ബംഗളൂരു കളി വീണ്ടെടുത്തു. 68ാം മിനിറ്റിൽ രാഹുൽ ഭേക്കെയുടെ ഷോട്ട് പുണെ പോസ്റ്റിൽ തട്ടി തെറിച്ചു.
71ാം മിനിറ്റിലെ സബ്സ്റ്റിറ്റ്യൂഷനിലൂടെയെത്തിയ ജോനാഥൻ ലൂക്ക പുണെയുടെ ലക്ഷ്യം കണ്ടു. 82ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ഗോളി ഗുർപ്രീതിനെ നിസ്സഹായനാക്കി ലൂക്ക ബംഗളൂരുവിെൻറ നെഞ്ചു കലക്കി (2-1). ലൂക്കയുടെ മറ്റൊരു ഫ്രീകിക്ക് ബംഗളൂരുവിെൻറ ക്രോസ്ബാറിൽ തട്ടിത്തെറിക്കുകയും ചെയ്തു. കളിയുടെ അവസാന മിനിറ്റുകളിൽ മിക്കുവിന് പകരമിറങ്ങിയ ഡാനിയേലിന് കിട്ടിയ ഗോളവസരം മുതലെടുക്കാനായില്ല.
പുണെയുടെ തുടർ ശ്രമങ്ങൾക്കിടെ, 89ാം മിനിറ്റിൽ ഛേത്രിയുടെ ഏകാംഗമുന്നേറ്റം ഗോളിലവസാനിച്ചതോടെ പുണെയുടെ കഥകഴിഞ്ഞു; ഫൈനൽ മോഹങ്ങളും.
സുനിൽ ഛേത്രിയാണ് കളിയിലെ കേമൻ. ചെെന്നെയിൽ നടക്കുന്ന എഫ്.സി ഗോവ^ചൈന്നൈയിൻ എഫ്.സി രണ്ടാംപാദ സെമി വിജയികളെ 17ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന കലാശക്കളിയിൽ ബംഗളൂരു നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.