കപ്പടിക്കലും കലിപ്പടക്കലും ഇനി അടുത്ത സീസണിൽ; ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം
text_fieldsബംഗളൂരു: ശ്രീകണ്ഠീരവയുടെ മൈതാനത്ത് ആർത്തിരമ്പിയെത്തിയ മഞ്ഞപ്പടയുടെ ആവേശത്തിനും കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാനായില്ല. െഎ.എസ്.എല്ലിലെ അവസാന മത്സരത്തിൽ ബംഗളൂരു എഫ്.സിയോട് മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു തോൽവി. സെമി കാണാനായില്ലെങ്കിലും അവസാന മത്സരമെങ്കിലും ജയിച്ച് തലയുയർത്തി മടങ്ങാമെന്ന മോഹത്തിന് കളിയുടെ 90 മിനിറ്റുവരെ ആയുസ്സുണ്ടായിരുന്നു. പക്ഷേ, ഇഞ്ചുറി ൈടമിൽ വെടിയുണ്ടപോലെ കേരളവലയിൽ പതിച്ച രണ്ടു ഷോട്ടുകൾ ബ്ലാസ്റ്റേഴ്സിെൻറ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകയറ്റി. 91ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ മിക്കുവും 93ാം മിനിറ്റിൽ ഉദാന്ത സിങ്ങുമാണ് സ്കോർ ചെയ്തത്. മിക്കുവാണ് കളിയിലെ കേമൻ. തോൽവിയോടെ ബ്ലാസ്റ്റേഴ്സിെൻറ സൂപ്പർ കപ്പ് പ്രതീക്ഷക്കും മങ്ങലേറ്റു. െഎ.എസ്.എല്ലിൽ ആദ്യ ആറ് സ്ഥാനങ്ങളിെലത്തുന്ന ടീമുകൾക്കാണ് സൂപ്പർ കപ്പിലേക്ക് ടിക്കറ്റ് ലഭിക്കുക. 25 പോയൻറുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ ആറാമതാണെങ്കിലും ഒരു കളി ബാക്കിയുള്ള മുംബൈ സിറ്റി എഫ്.സിക്ക് (23) ജയിച്ചാൽ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് സൂപ്പർ കപ്പിലേക്ക് മുന്നേറാം.
ബെർബയും പെകൂസണുമില്ലാതെ
ഗുഡ്യോൺ ബാൾഡ്വിൻസണെയും സി.കെ. വിനീതിനെയും മുന്നിൽ നിർത്തി 4-4-2 ശൈലിയിലാണ് ഡേവിഡ് െജയിംസ് ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കിയത്. കഴിഞ്ഞ കളിയിൽ പെനാൽറ്റി പാഴാക്കിയ കറേജ് പെകൂസണും സൂപ്പർ താരം ദിമിതർ ബെർബറ്റോവും പുറത്തിരുന്നു. ജാക്കിചന്ദിനും മിലൻ സിങ്ങിനുെമാപ്പം അരാറ്റ ഇസുമിയും ദീപേന്ദ്ര നേഗിയും മധ്യനിരയിലും ജിങ്കാനും വെസ്ബ്രൗണും ലാൽറുത്താരയും റിനോയും പ്രതിരോധത്തിലും നിരന്നു. മറുവശത്താകെട്ട മിക്കുവിനെയും സുനിൽ ഛേത്രിയെയും മുൻനിർത്തിയ കോച്ച് ആൽബർട്ട് റോക്ക മധ്യനിരയിലാണ് തന്ത്രം മെനഞ്ഞത്.
ഗോളില്ലാതെ 90 മിനിറ്റ്
ബംഗളൂരു പന്തുതൊട്ട കിക്കോഫ് വിസിലിന് പിന്നാലെ ബ്ലാസ്റ്റേഴ്സിെൻറ മുന്നേറ്റമായിരുന്നു. ഗാലറി നിറഞ്ഞ മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തി തുടരെത്തുടരെ ബംഗളൂരുവിെൻറ ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ മുന്നേറ്റത്തിന് പക്ഷേ, അവസരങ്ങളൊന്നും മുതലെടുക്കാനായില്ല. കരുതലോടെയായിരുന്നു ബംഗളൂരു തുടങ്ങിയത്. 23ാം മിനിറ്റിൽ പരിക്കേറ്റ് ജാക്കിചന്ദ് കയറിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പകരം പ്രശാന്ത് കളത്തിലിറങ്ങിയെങ്കിലും ഇടതുപാർശ്വത്തിലെ നീക്കങ്ങൾ കുറഞ്ഞു. ബ്ലാസ്റ്റേഴ്സിെൻറ കളിയും മന്ദഗതിയിലായി.
ബംഗളൂരുവിെൻറ ഗോളടിയന്ത്രം മിക്കു പ്രതിരോധമൊഴിഞ്ഞ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഒാടിക്കയറിയെങ്കിലും ഒാടിയെത്തിയ സന്ദേശ് ജിങ്കാൻ കോർണർ വഴങ്ങി അപകടമൊഴിവാക്കി. പിന്നാലെ ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നൽകിയ കിടിലൻ പാസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കബളിപ്പിച്ച് നിഷുകുമാർ കാലിലെടുത്തെങ്കിലും നിറയൊഴിക്കുംമുെമ്പ ഗോൾകീപ്പർ റചുബ്ക രക്ഷകനായി. രണ്ടാം പകുതിയിൽ കേരളത്തിേൻറത് തണുത്ത മുന്നേറ്റങ്ങളായിരുന്നു. അവസരം മുതലെടുത്ത് ബംഗളൂരു ആക്രമണത്തിന് മൂർച്ച കൂട്ടുകയും ചെയ്തു. 81ാം മിനിറ്റിൽ ആൽവിൻ ജോർജിന് പകരക്കാരനായി കളംവിട്ട ഛേത്രിയെ ഇരുടീമുകളുടെയും ആരാധകർ ഒരുപോലെ എഴുന്നേറ്റുനിന്ന് ൈകയടിച്ചാണ് യാത്രയാക്കിയത്. കണ്ഠീരവയിലെ ഗാലറി നിറക്കാനെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകരെ കളിതുടങ്ങുംമുെമ്പ പുകഴ്ത്തി സംസാരിച്ച ബംഗളൂരു ക്യാപ്റ്റനുള്ള മഞ്ഞപ്പടയുടെ നന്ദിയായിരുന്നു അത്.
ബ്ലാസ്റ്റേഴ്സിന് ഇഞ്ചുറിയായി ഗോളുകൾ
88ാം മിനിറ്റിൽ കേരളത്തിെൻറ ഗോൾമുഖം വിറച്ചു. വലതുപാർശ്വത്തിലൂടെ പന്തുമായി ഒറ്റക്ക് കുതിച്ച മിക്കു ബോക്സിെൻറ മൂലയിൽ നിന്ന് തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് പോസ്റ്റിന് പുറത്തേക്കായിരുന്നു. തൊട്ടുപിന്നാലെ മിക്കു പ്രായശ്ചിത്തം ചെയ്തു. ഗാലറി നിറഞ്ഞ മഞ്ഞപ്പടയെ മുഴുവൻ നിരാശയിലാഴ്ത്തി 91ാം മിനിറ്റിൽ ബംഗളൂരുവിെൻറ ആദ്യഗോൾ. മിക്കുവിെൻറ വലങ്കാലനടി ചാടിവീണ ബ്ലാസ്റ്റേഴ്സ് ഗോളിയെയും മറികടന്ന് പോസ്റ്റിെൻറ വലതുമൂലയിൽ വിശ്രമിച്ചു. രണ്ടു മിനിറ്റിന് ശേഷം വലതുവിങ്ങിലുടെ കയറിവന്ന് ഇടങ്കാലുകൊണ്ട് ഉദാന്തയും വലകുലുക്കുേമ്പാൾ ബാസ്റ്റേഴ്സിെൻറ കളിക്കാരും കാണികളും ആദ്യ ഗോളിെൻറ തരിപ്പിൽനിന്ന് മുക്തരായിട്ടുപോലുമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.