Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 11:29 PM GMT Updated On
date_range 9 Feb 2018 11:29 PM GMTഗോവയോട് കടംവീട്ടി, ആദ്യം സെമിയുറപ്പിച്ച് ബംഗളൂരു
text_fieldsbookmark_border
ബംഗളൂരു: െഎ.എസ്.എല്ലിൽ ബംഗളൂരുവിെൻറ കുതിപ്പ് തടയാൻ ഗോവക്കുമായില്ല. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച ബംഗളൂരു 33 പോയൻറുമായി േപ്ലഒാഫിൽ ഇടമുറപ്പിച്ചു. 35ാം മിനിറ്റിൽ എഡു ഗാർഷ്യയും 83ാം മിനിറ്റിൽ ദിമാസ് ദെൽഗാഡോയുമാണ് സ്കോർ ചെയ്തത്. ഫേട്ടാർഡ സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ മത്സരത്തിൽ 4-3ന് തോറ്റതിെൻറ കടവുമായാണ് ബംഗളൂരു സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയത്. പ്രതിരോധവും ആക്രമണവും മധ്യനിരയിൽ കണ്ട് 3-5-2 ശൈലിയിൽ ടീമിനെ ഒരുക്കിയ ബംഗളൂരു കോച്ച് ആൽബർട്ട് റോക്കയുടെ തന്ത്രങ്ങളെ ചെറുക്കാൻ 4-4-2 ഫോർമേഷനിലാണ് എതിരാളികൾ കളത്തിലിറങ്ങിയത്. ഗോളടിയന്ത്രം മികുവിന് കോച്ച് റോക്ക വിശ്രമം അനുവദിച്ചു.
പ്ലേഒാഫ് സാധ്യത നിലനിർത്തണമെങ്കിൽ ജയം അനിവാര്യമായ ഗോവയുടെ മുന്നേറ്റങ്ങളോടെയായിരുന്നു കളിയാരംഭം. വൈകാതെ ബംഗളൂരു കളി പിടിച്ചു. തുടരെയുള്ള മുന്നേറ്റങ്ങൾക്കൊടുവിൽ 23ാം മിനിറ്റിൽ ബംഗളൂരുവിന് അനുകൂലമായി കോർണർ കിക്ക് ലഭിെച്ചങ്കിലും മുതലെടുക്കാനായില്ല. 35ാം മിനിറ്റിൽ ഗാലറി കാത്തിരുന്ന ഗോളെത്തി. ഇടതുപാർശ്വത്തിൽനിന്ന് സുനിൽ ഛേത്രി നൽകിയ പാസ് സ്വീകരിച്ച് തൊങ്കോസിം നടത്തിയ മുന്നേറ്റം ഗോവൻ പ്രതിരോധം കോർണർ വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. അേൻറാണിയോ റോഡ്രിഗസിെൻറ േകാർണർ കിക്കിന് സ്പാനിഷ് താരം എഡു ഗാർഷ്യ തലവെച്ചത് കൃത്യം വലയിലേക്ക് (1-0). രണ്ടാം പകുതിയിൽ ലീഡുയർത്താനുള്ള ശ്രമങ്ങൾ ഗോവൻ ഗോൾമുഖത്ത് തുടരത്തുടരെ അപകടഭീതിയുയർത്തി. ഇടക്കുള്ള ഗോവൻ മുന്നേറ്റങ്ങളൊന്നും ബംഗളൂരു ഗോളി ഗുർപ്രീതിനെ പരീക്ഷിക്കാൻ പോന്നതായിരുന്നില്ല.
ഗോവൻ പ്രത്യാക്രമണത്തിനിടെ, 83ാം മിനിറ്റിൽ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് ബംഗളൂരു രണ്ടാം ഗോൾ കുറിച്ചു. എഡു ഗാർഷ്യ ഇടതുപാർശ്വത്തിലൂടെ ഒറ്റക്കു നടത്തിയ മനോഹര നീക്കത്തിലായിരുന്നു തുടക്കം.ഗോവൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് കാലിൽകുരുക്കിയ ദിമാസ് ദെൽഗാഡോ ഗോൾമുഖത്തേക്ക് കടക്കുേമ്പാൾ ഒാഫ്ൈസെഡാണെന്ന ധാരണയിലായിരുന്നു ഗോവൻ പ്രതിരോധം. ഗോളി നവീൻ കുമാറിന് ഒരവസരവും നൽകാതെ ദിമാസ് പന്ത് വലയിലേക്ക് അടിച്ചുകയറ്റി (2-0).
പ്ലേഒാഫ് സാധ്യത നിലനിർത്തണമെങ്കിൽ ജയം അനിവാര്യമായ ഗോവയുടെ മുന്നേറ്റങ്ങളോടെയായിരുന്നു കളിയാരംഭം. വൈകാതെ ബംഗളൂരു കളി പിടിച്ചു. തുടരെയുള്ള മുന്നേറ്റങ്ങൾക്കൊടുവിൽ 23ാം മിനിറ്റിൽ ബംഗളൂരുവിന് അനുകൂലമായി കോർണർ കിക്ക് ലഭിെച്ചങ്കിലും മുതലെടുക്കാനായില്ല. 35ാം മിനിറ്റിൽ ഗാലറി കാത്തിരുന്ന ഗോളെത്തി. ഇടതുപാർശ്വത്തിൽനിന്ന് സുനിൽ ഛേത്രി നൽകിയ പാസ് സ്വീകരിച്ച് തൊങ്കോസിം നടത്തിയ മുന്നേറ്റം ഗോവൻ പ്രതിരോധം കോർണർ വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. അേൻറാണിയോ റോഡ്രിഗസിെൻറ േകാർണർ കിക്കിന് സ്പാനിഷ് താരം എഡു ഗാർഷ്യ തലവെച്ചത് കൃത്യം വലയിലേക്ക് (1-0). രണ്ടാം പകുതിയിൽ ലീഡുയർത്താനുള്ള ശ്രമങ്ങൾ ഗോവൻ ഗോൾമുഖത്ത് തുടരത്തുടരെ അപകടഭീതിയുയർത്തി. ഇടക്കുള്ള ഗോവൻ മുന്നേറ്റങ്ങളൊന്നും ബംഗളൂരു ഗോളി ഗുർപ്രീതിനെ പരീക്ഷിക്കാൻ പോന്നതായിരുന്നില്ല.
ഗോവൻ പ്രത്യാക്രമണത്തിനിടെ, 83ാം മിനിറ്റിൽ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് ബംഗളൂരു രണ്ടാം ഗോൾ കുറിച്ചു. എഡു ഗാർഷ്യ ഇടതുപാർശ്വത്തിലൂടെ ഒറ്റക്കു നടത്തിയ മനോഹര നീക്കത്തിലായിരുന്നു തുടക്കം.ഗോവൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് കാലിൽകുരുക്കിയ ദിമാസ് ദെൽഗാഡോ ഗോൾമുഖത്തേക്ക് കടക്കുേമ്പാൾ ഒാഫ്ൈസെഡാണെന്ന ധാരണയിലായിരുന്നു ഗോവൻ പ്രതിരോധം. ഗോളി നവീൻ കുമാറിന് ഒരവസരവും നൽകാതെ ദിമാസ് പന്ത് വലയിലേക്ക് അടിച്ചുകയറ്റി (2-0).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story