Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകപ്പടിക്കാൻ കളി ഇനിയും...

കപ്പടിക്കാൻ കളി ഇനിയും മാറണം 

text_fields
bookmark_border
കപ്പടിക്കാൻ കളി ഇനിയും മാറണം 
cancel
കൊച്ചി: രണ്ട് സീസണിൽ കൈയകലത്തിൽ നഷ്ടപ്പെട്ട കിരീടം ലക്ഷ്യമിട്ടാണ് ഐ.എസ്.എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പോരിനിറങ്ങിയത്. റെനെ മ്യുലൻസ്റ്റീനെപ്പോലെ മികച്ച കോച്ചും വിദേശികളും സ്വദേശികളുമായ ഒരുപിടി താരങ്ങളെയും സ്വന്തമാക്കി പ്രീ-സീസൺ പരിശീലനത്തിൽ ഒരു ചുവടുമുേമ്പ ആയിരുന്നു ബ്ലാസ്റ്റേഴ്സ്. മാഞ്ചസ്റ്റർ ശൈലിയും പരിശീലനവും ടീമിന് ഗുണമാകുമെന്നായിരുന്നു പ്രതീക്ഷ. 

എന്നാൽ, ഉദ്ഘാടനമത്സരം മുതൽ ഗോൾവർഷം പ്രതീക്ഷിച്ച ആരാധകഹൃദയങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു ടീമിെൻറ പ്രകടനം. ഓർമയിൽ സൂക്ഷിക്കാവുന്ന മുഹൂർത്തങ്ങളൊന്നും ഇല്ലാതിരുന്ന ഉദ്ഘാടനമത്സരത്തിലെ അലസതയിൽനിന്ന് രണ്ടാം മത്സരമെത്തുമ്പോൾ ബ്ലാസ്റ്റേഴ്സ് കളി മാറിയിട്ടുണ്ട്. കളിവേഗത്തിലേക്ക് ചുവടുറപ്പിക്കാൻ കഴിഞ്ഞെങ്കിലും ഹോംഗ്രൗണ്ടിെൻറ ആനുകൂല്യം മുതലെടുത്ത് ഗോൾ നേടാനും വിലപ്പെട്ട മൂന്ന് പോയൻറ് നേടാനും കഴിഞ്ഞില്ലെന്ന പോരായ്മ തുടരുകയാണ്. 

റൊട്ടേഷൻ രീതി ഫലം കാണുന്നു
ആക്രമണച്ചുമതല സ്ഥിരമായി ഒരാൾക്ക് നൽകാതെ റൊട്ടേഷൻ രീതി നടപ്പാക്കി എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ശൈലിക്കാണ് പ്രാമുഖ്യമെന്നാണ് റെനെ രണ്ടാം മത്സരത്തിനുമുമ്പ് പറഞ്ഞിരുന്നത്. ആദ്യ കളിയിൽ സ്ട്രൈക്കറുടെ റോളിലായിരുന്ന ബെർബറ്റോവിനെ സെൻറർ ഫോർവേഡിലേക്ക് മാറ്റി മധ്യനിരയെക്കൂടി ശക്തിപ്പെടുത്തി. കരിയറിൽ മിഡ് ഫീൽഡറുടെ റോളിൽ പന്ത് തട്ടിയിട്ടില്ലെങ്കിലും ജാംഷഡ്പൂരിനെതിരെ ബെർബറ്റോവ് മികച്ചുനിന്നു. കൃത്യതയുള്ള പാസും മികച്ചൊരു ഗോൾശ്രമവും മൈതാനത്തെ അലസനെന്ന് വിശേഷിപ്പിക്കുന്ന ബെർബറ്റോവിൽനിന്നുണ്ടായി. പക്ഷേ, ഏക സ്ട്രൈക്കറായി ഇറങ്ങിയ ഹ്യൂം വീണ്ടും നിറംമങ്ങി. വിനീതിനോ ഇസൂമിക്കോ കാര്യമായ സംഭാവന നൽകാനായില്ല. 

ആരോപണങ്ങളുടെ മുനയൊടിച്ച് റഹുബ്ക
അനുഭവസമ്പത്ത് ഏറെയുണ്ടെങ്കിലും ഒട്ടും സ്ഥിരതയില്ലാത്ത ഗോൾകീപ്പറെന്നായിരുന്നു പോൾ റഹുബ്കയുടെ വിശേഷണം. കരിയറിൽ ഇത്രയേറെ ക്ലബുകൾ മാറിയിട്ടുള്ള ഗോൾകീപ്പർമാരും ചുരുക്കം. വിദേശ സൈനിങ്ങിൽ ഏറ്റവും മോശമെന്ന ആരോപണങ്ങളെ ആദ്യമത്സരത്തിൽതന്നെ അദ്ദേഹം കുത്തിയകറ്റി. കൊൽക്കത്തയുടെ ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകളാണ് കുത്തിയകറ്റിയത്. ജാംഷഡ്പുരിനെതിരായ മത്സരത്തിൽ ബെൽഫോർട്ടിെൻറ കിടിലൻ ഹെഡർ വലയിലെന്ന് ഉറപ്പിച്ചപ്പോഴേക്കും റഹുബ്ക രക്ഷകനായി. ഗോൾവല ചോരാതെ കാത്ത റഹുബ്ക തന്നെയായിരുന്നു കളിയിലെ താരവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story