രണ്ടാം ഡിവിഷൻ ലീഗിൽ 18 ടീമുകൾ; കേരളത്തിൽനിന്ന് ബ്ലാസ്റ്റേഴ്സ് റിസർവ്സും എഫ്.സി കേരളയും
text_fieldsന്യൂഡൽഹി: 2017-18 രണ്ടാം ഡിവിഷൻ ലീഗിൽ ഏഴ് െഎ.എസ്.എൽ റിസർവ് ടീമുകൾ ഉൾപ്പെടെ 18 ടീമുകൾ കളിക്കുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. കേരളത്തിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സ് റിസർവ്സും എഫ്.സി കേരളയുമാണ് പെങ്കടുക്കുക.
എ.ടി.കെ, നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നിവ ഒഴികെയുള്ള െഎ.എസ്.എൽ ടീമുകളുടെയെല്ലാം റിസർവ് ടീമുകൾ രണ്ടാം ഡിവിഷൻ ലീഗിൽ പന്തുതട്ടുന്നുണ്ട്. 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ലീഗ്. ഗ്രൂപ് ജേതാക്കളും മികച്ച രണ്ടാം സ്ഥാനക്കാരും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. അതേസമയം, െഎ.എസ്.എൽ റിസർവ് ടീമുകൾക്ക് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
