ലുകാകു ഇൻററിൽ; ഡിബാലയെ യുവൻറസ് വിടില്ല
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സൂപ്പർ താരം റൊമേലു ലുകാകു ടീം വിട്ട് ഇറ്റലിയി ലേക്ക്. കൈമാറ്റ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയായിരുന്നു അപ്രതീക് ഷിത കൂടുമാറ്റം. 600 കോടി രൂപയെന്ന വമ്പൻ ഒാഫർ വന്നതോടെ ബുധനാഴ്ച തന്നെ ഇറ്റലിയിലേക് ക് പറന്ന ബെൽജിയൻ താരം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. ദിവസങ്ങളായി ഇതുസംബന ്ധിച്ച ചർച്ചകൾ സജീവമായിരുന്നുവെങ്കിലും കൈമാറ്റത്തുക സംബന്ധിച്ച ചർച്ചകളിലുടക്കിയാണ് യാത്ര പാതിവഴിയിൽ ഉടക്കിനിന്നത്.
യുനൈറ്റഡ് പരിശീലകൻ ഒലേ ഗണ്ണർ സോൾഷെയറുമായി അസ്വാരസ്യം അങ്ങാടിപ്പാട്ടായതോടെ ലുകാകു ഒരു സീസൺ കൂടി തുടരാനുള്ള സാധ്യതകൾ വിരളമായിരുന്നു. കഴിഞ്ഞദിവസം പരിശീലനം മുടക്കിയ വകയായി ടീം മാനേജ്മെൻറ് പിഴയുമിട്ടു. ഇതിനൊടുവിലാണ് വലിയ തുകക്ക് കൂടുമാറ്റം. ഒരു ആഴ്ചക്ക് മൂന്നുലക്ഷം പൗണ്ട് (2,56,89,300 രൂപ) ആകും പ്രതിഫലം. ആദ്യ സീസണിൽ യുനൈറ്റഡിനായി 27 ഗോൾ കുറിച്ച ലുകാകു കഴിഞ്ഞതവണ 15 തവണ മാത്രമാണ് ക്ലബ് ജേഴ്സിയിൽ എതിർവല കുലുക്കിയത്.
ലുകാകുവിന് പകരം ക്രിസ്ത്യൻ എറിക്സൺ, പോൾ ഡിബാല എന്നിവരെ ടീമിലെത്തിക്കാൻ യുനൈറ്റഡ് ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. ഡിബാലക്ക് നിലവിൽ യുവൻറസ് മൂന്നു ലക്ഷം പൗണ്ടിലേറെ പ്രതിവാര പ്രതിഫലം നൽകുന്നുണ്ട്. ഇത്രയേറെ മുടക്കാൻ യുനൈറ്റഡ് താൽപര്യം കാണിച്ചിരുന്നില്ല.
കൈമാറ്റ സീസണിലെ അവസാന ദിവസമായ ഇന്നലെ ന്യൂകാസിൽ എമിൽ ക്രാഫ്തുമായും ആഴ്സണൽ ഡേവിഡ് ലൂയിസുമായും കരാറിലൊപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.