Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅലകടലായി...

അലകടലായി മഞ്ഞക്കുപ്പായക്കാർ; ‘ദാദ’ തരംഗത്തിൽ സ്റ്റേഡിയം

text_fields
bookmark_border
അലകടലായി മഞ്ഞക്കുപ്പായക്കാർ; ‘ദാദ’ തരംഗത്തിൽ സ്റ്റേഡിയം
cancel
camera_alt?.???.???????????????? ??????? ????? ?????????? ???????????? ??????????? ?????? ????????????????????? ???

കൊച്ചി: ഫുട്ബാൾ എന്ന വികാരത്തെ നെഞ്ചിലേറ്റി, മഞ്ഞക്കടലായി ആർത്തിരമ്പി കലൂർ ജവഹ ർലാൻ നെഹ്റു സ്റ്റേഡിയം. കേരള മണ്ണിലെ മുപ്പതിനായിരത്തിൽപരം കാൽപന്തുകളി ആരാധകരെ സാക് ഷിയാക്കി മഞ്ഞപ്പട പന്തുതട്ടി.

മുമ്പ് കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരങ്ങൾക്ക്  ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽകർ ഇല്ലെങ്കിലും അദ്ദേഹത്തിെൻറ നായകനും ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ് ഗാംഗുലി ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ, ‘ദാദ’ വിളികളിൽ ആകാശം നിറഞ്ഞു. കലയുടെ ആവേശച്ചുവടുമായി ബോളിവുഡ് സൂപ്പർ താരങ്ങളായ ടൈഗർ ഷറഫും ദിഷ പഠാണിയും ആരാധകരെ കൈയിലെടുത്തു.

ഞായറാഴ്ച വൈകീട്ട് ആറോടെയാണ് കൊച്ചിയുടെ കളിമുറ്റത്തെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഉദ്ഘാടന ആഘോഷങ്ങൾ തുടങ്ങുന്നത്. മണിക്കൂറുകളോളം മഴ തിമിർത്തു പെയ്‌തെങ്കിലും ഉദ്ഘാടന ചടങ്ങുകളെ ബാധിച്ചില്ല. മഴത്തുള്ളികൾക്കൊപ്പം ടൈഗർ ഷ്രോഫും ദിഷ പഠാണിയും നൃത്തമാടിയപ്പോൾ ഗാലറിയും ഏറ്റെടുത്തു.

വേൾഡ് ഡാൻസ് ചാമ്പ്യൻഷിപ് ജേതാക്കളായ ഇന്ത്യൻ ഡാൻസ് ഗ്രൂപ് കിങ്സ് യുനൈറ്റഡിെൻറ പ്രകടനവും ദൃശ്യവിസ്മയമൊരുക്കി. ഐ.എസ്.എൽ അധ്യക്ഷ നിത അംബാനിയും ബ്ലാസ്റ്റേഴ്സ് ഉടമ ചിരഞ്ജീവിയും മറ്റ് ഒഫിഷ്യലുകളും നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തെ, അഭിവാദ്യം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersISL 2019indian super league 2019-20indian super league 2019ISL 2019-20
News Summary - indian super league 2019-20, indian super league 2019, ISL 2019, ISL 2019-20, kerala blasters
Next Story