Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2019 4:31 PM GMT Updated On
date_range 1 March 2019 4:33 PM GMTഅവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് സമനില (0-0)
text_fieldsbookmark_border
കൊച്ചി: െഎ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ ദുരിത യാത്രക്ക് ‘ഉചിതമായ’ ൈക്ലമാക്സ്. സമനിലയുടെ കെണിയിൽ ഗതികിട്ടാതെ അലഞ്ഞ കേരളത്തിെൻറ മഞ്ഞപ്പട മറ്റൊരു സമനിലയോടെ ഇന്ത്യൻ സൂപ്പർലീഗിെൻറ അഞ്ചാം സീസണിൽ നിന്ന് സൈൻ ഒൗട്ട് ചെയ്തു. മനംമടുപ്പിച്ച സീസണിലെ സങ്കടങ്ങളത്രയും മറക്കാൻ അവസാന മത്സരത്തിൽ ജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിെൻറ രണ്ടാം നിരയും ഗോൾരഹിത സമനിലയിൽ കുരുക്കി.
23ാം മിനിറ്റിൽ പ്രതിരോധ താരം ഗുർവീന്ദർ സിങ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിട്ടും വടക്കുകിഴക്കൻ വലക്ക് പോറലേൽപിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. 18 മത്സരങ്ങളിൽ രണ്ട് ജയവും ഏഴ് തോൽവിയും ഒമ്പത് സമനിലയും സ്വന്തം പട്ടികയിൽ എഴുതിചേർത്ത കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനവുമായാണ് സീസൺ അവസാനിപ്പിച്ചത്. നേരത്തെതന്നെ സെമി ഉറപ്പിച്ച നോർത്ത് ഇൗസ്റ്റ് 29 പോയൻറുമായി നാലാം സ്ഥാനം ഉറപ്പിച്ചു. 15 പോയൻറ് മാത്രം സ്വന്തമായുള്ള ബ്ലാസ്റ്റേഴ്സിന് പിന്നിൽ ഒമ്പത് പോയൻറുമായി ചെന്നൈയിൻ എഫ്.സി മാത്രമാണുള്ളത്.
വിരസ മത്സരം
ഒറ്റ ജയംകൊണ്ട് പഴയതെല്ലാം മറക്കുന്നവരാണ് കായിക പ്രേമികൾ. ബഹിഷ്കരിച്ചും ട്രോളെഴുതിയും പിണങ്ങിനിന്ന ആരാധകരെ അടുത്ത സീസൺ വരെ പിടിച്ചുനിർത്താൻ ജയം മാത്രം ലക്ഷ്യമിട്ടാണ് കോച്ച് നെലോ വിൻഗാഡ ടീമിനെ അണിനിരത്തിയത്. അവരെ യാത്രയയക്കാൻ ഗാലറിയിലെത്തിയ ആയിരത്തിൽ താഴെ കാണികളെ ബോറടിപ്പിച്ചാണ് മഞ്ഞപ്പട ബൈ പറഞ്ഞത്. പ്രധാന താരങ്ങളെ സെമിയിലേക്ക് കരുതിവെച്ച നോർത്ത് ഇൗസ്റ്റ് രണ്ടാം നിരയുമായാണ് ബ്ലാസ്റ്റേഴ്സിനെ നേരിട്ടത്. ടോപ് സ്കോററാവാൻ മത്സരിക്കുന്ന ഒഗ്ബച്ചെയെ പുറത്തിരുത്തിപ്പോൾ ബ്ലാസ്റ്റേഴ്സിെൻറ വഴി എളുപ്പമായെന്നു കരുതി. എന്നാൽ, തുടക്കം മുതൽ വിരസമായിരുന്നു മത്സരം.
23ാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഗുർവീന്ദർ സിങിന് ചുവപ്പുകാർഡ് കിട്ടിയതോടെ കേരള ടീം ആക്രമണത്തിന് മൂർച്ച കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രതിരോധ നിരയെ പിന്നിലാക്കി ഗോൾ ലക്ഷ്യമാക്കി മുന്നേറിയ മറ്റ്യാ പോപ്ലാറ്റ്നികിനെ ബോക്സിന് പുറത്ത് ഫൗൾ ചെയ്തതിനാണ് ഗുർവീന്ദർ ചുവപ്പകാർഡണിഞ്ഞത്. ഫ്രീകിക്ക് സഹലും േപാപ്ലയും ചേർന്ന് ഗോളാക്കാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.
പത്ത് മിനിറ്റിന് ശേഷം കറേജ് പെകൂസൺ ഗോളിലേക്ക് ലക്ഷ്യംവെച്ചെങ്കിലും പോസ്റ്റിനരികിൽ തട്ടിത്തെറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വടക്കുകിഴക്കൻ ആക്രമണത്തെ മുഖാമുഖം നേരിട്ട ധീരജ് സിങിെൻറ ധീരത ബ്ലാസ്റ്റേഴ്സിന് തുണയായി. മറുവശത്ത് പവൻ കുമാർ ബ്ലാസ്റ്റേഴ്സിനും തടയിട്ടു. അവസാന പത്ത് മിനിറ്റിൽ രണ്ടും കൽപിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ്. എതിരാളിയുടെ ബോക്സിനുള്ളിലേക്ക് പലതവണ ഇരച്ചുകയറിയെങ്കിലും 10 പേരെ വെച്ച് നോർത്ത് ഇൗസ്റ്റ് മതിൽകെട്ടി സംരക്ഷിച്ചു.
23ാം മിനിറ്റിൽ പ്രതിരോധ താരം ഗുർവീന്ദർ സിങ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിട്ടും വടക്കുകിഴക്കൻ വലക്ക് പോറലേൽപിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. 18 മത്സരങ്ങളിൽ രണ്ട് ജയവും ഏഴ് തോൽവിയും ഒമ്പത് സമനിലയും സ്വന്തം പട്ടികയിൽ എഴുതിചേർത്ത കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനവുമായാണ് സീസൺ അവസാനിപ്പിച്ചത്. നേരത്തെതന്നെ സെമി ഉറപ്പിച്ച നോർത്ത് ഇൗസ്റ്റ് 29 പോയൻറുമായി നാലാം സ്ഥാനം ഉറപ്പിച്ചു. 15 പോയൻറ് മാത്രം സ്വന്തമായുള്ള ബ്ലാസ്റ്റേഴ്സിന് പിന്നിൽ ഒമ്പത് പോയൻറുമായി ചെന്നൈയിൻ എഫ്.സി മാത്രമാണുള്ളത്.
വിരസ മത്സരം
ഒറ്റ ജയംകൊണ്ട് പഴയതെല്ലാം മറക്കുന്നവരാണ് കായിക പ്രേമികൾ. ബഹിഷ്കരിച്ചും ട്രോളെഴുതിയും പിണങ്ങിനിന്ന ആരാധകരെ അടുത്ത സീസൺ വരെ പിടിച്ചുനിർത്താൻ ജയം മാത്രം ലക്ഷ്യമിട്ടാണ് കോച്ച് നെലോ വിൻഗാഡ ടീമിനെ അണിനിരത്തിയത്. അവരെ യാത്രയയക്കാൻ ഗാലറിയിലെത്തിയ ആയിരത്തിൽ താഴെ കാണികളെ ബോറടിപ്പിച്ചാണ് മഞ്ഞപ്പട ബൈ പറഞ്ഞത്. പ്രധാന താരങ്ങളെ സെമിയിലേക്ക് കരുതിവെച്ച നോർത്ത് ഇൗസ്റ്റ് രണ്ടാം നിരയുമായാണ് ബ്ലാസ്റ്റേഴ്സിനെ നേരിട്ടത്. ടോപ് സ്കോററാവാൻ മത്സരിക്കുന്ന ഒഗ്ബച്ചെയെ പുറത്തിരുത്തിപ്പോൾ ബ്ലാസ്റ്റേഴ്സിെൻറ വഴി എളുപ്പമായെന്നു കരുതി. എന്നാൽ, തുടക്കം മുതൽ വിരസമായിരുന്നു മത്സരം.
23ാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഗുർവീന്ദർ സിങിന് ചുവപ്പുകാർഡ് കിട്ടിയതോടെ കേരള ടീം ആക്രമണത്തിന് മൂർച്ച കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രതിരോധ നിരയെ പിന്നിലാക്കി ഗോൾ ലക്ഷ്യമാക്കി മുന്നേറിയ മറ്റ്യാ പോപ്ലാറ്റ്നികിനെ ബോക്സിന് പുറത്ത് ഫൗൾ ചെയ്തതിനാണ് ഗുർവീന്ദർ ചുവപ്പകാർഡണിഞ്ഞത്. ഫ്രീകിക്ക് സഹലും േപാപ്ലയും ചേർന്ന് ഗോളാക്കാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.
പത്ത് മിനിറ്റിന് ശേഷം കറേജ് പെകൂസൺ ഗോളിലേക്ക് ലക്ഷ്യംവെച്ചെങ്കിലും പോസ്റ്റിനരികിൽ തട്ടിത്തെറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വടക്കുകിഴക്കൻ ആക്രമണത്തെ മുഖാമുഖം നേരിട്ട ധീരജ് സിങിെൻറ ധീരത ബ്ലാസ്റ്റേഴ്സിന് തുണയായി. മറുവശത്ത് പവൻ കുമാർ ബ്ലാസ്റ്റേഴ്സിനും തടയിട്ടു. അവസാന പത്ത് മിനിറ്റിൽ രണ്ടും കൽപിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ്. എതിരാളിയുടെ ബോക്സിനുള്ളിലേക്ക് പലതവണ ഇരച്ചുകയറിയെങ്കിലും 10 പേരെ വെച്ച് നോർത്ത് ഇൗസ്റ്റ് മതിൽകെട്ടി സംരക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story