Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right14...

14 മത്സരങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയം

text_fields
bookmark_border
14 മത്സരങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയം
cancel
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസ വാർത്ത. നാല് മാസത്തിനും 15 മത്സരങ്ങൾക് കുമൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ വിജയം കണ്ടിരിക്കുന്നു. പൊയൻറ് പ ട്ടികയുടെ അവസാനനിരയിൽ നിന്ന് രക്ഷതേടിയിറിങ്ങിയവരുടെ ദക്ഷിണേന്ത്യൻ ഡെർബിയിൽ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തുരുത്തി കേരളത്തിെൻറ മഞ്ഞപ്പട സ ീസണിലെ രണ്ടാം ജയവും കൊച്ചിയിലെ ആദ്യ ജയവും സ്വന്തമാക്കി. നിറഗാലറിയും മഞ്ഞക്കടലും മാഞ്ഞുപോയ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് കളിക്കമ്പവുമായെത്തിയ 3298 കാണികളുടെ മനംനിറച്ച് മറ്റ്യാ േപാപ്ലാറ്റ്നികിെൻറ ഇരട്ടഗോളും (23, 55 മിനിറ്റ്) സഹൽ അബ്ദുൽ സമദിെൻറ കന്നി ഗോളും (71) സന്ദർശകരുടെ വിധിയെഴുതി.

രണ്ട് മത്സരം മാത്രം ബാക്കി നിൽക്കെ 14 േപായൻറുമായി മായി എട്ടാം സ്ഥാനത്താണ് വിൻഗാഡയുടെ സംഘം. കൊച്ചിയിൽ വിജയിച്ച് പോയൻറ് പട്ടികയിൽ സ്ഥാനചലനമുണ്ടാക്കാമെന്നാശിച്ച ചെെന്നെയിൻ ഇൗ തോൽവിയോടെ അവസാന സ്ഥാനം ഏകദേശം ഉറപ്പിച്ചു. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം പോലും വിജയിക്കാത്ത ഏക ടീമെന്ന ചീത്തപ്പേര് ഒഴിവാക്കിയതിൽ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം. പരിക്കിൽ നിന്ന് മോചിതനായി 32ാം ജൻമദിനത്തിൽ കളത്തിലിറങ്ങിയ പ്രതിരോധ ഭടൻ അനസ് എടത്തൊടികക്ക് കൊച്ചിയുടെ ‘‘ഹാപ്പി ബെർത്ത്ഡേ’’.

ആശ്വാസം, ആഹ്ലാദം
കഴിഞ്ഞ സീസണിൽ ഡൽഹിയെ തോൽപിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ സന്തോഷിച്ചിട്ടില്ല. ഒന്നുകിൽ തോൽവി, അല്ലെങ്കിൽ സമനില. ഇൗ സീസണിലെ ആദ്യ 15 മിനിറ്റിൽ ഒരു ഗോൾ പോലും അടിക്കാത്ത ബ്ലാസ്റ്റേഴ്സും കാൽമണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ചെന്നെയിൻ എഫ്.സിയും ഏറ്റുമുട്ടുേമ്പാൾ സമനിലയിൽ കൂടുതലൊന്നും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കഴിഞ്ഞ മത്സരത്തിൽ നിന്ന് കാര്യമായ ഭേദഗതികളൊന്നുമില്ലാതെയാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. പെസിച്ചിന് പകരം അനസിനെ ആദ്യ ഇലവനിൽ ഉൾപെടുത്തിയായിരുന്നു വിൻഗാഡയുടെ നീക്കം. ബ്ലാസ്റ്റേഴ്സിൽ നിന്ന് കുടിയേറി പാർത്ത സി.കെ. വിനീതിനെ ആക്രമണത്തിന് നിയോഗിച്ച് അയൽക്കാർ മറുതന്ത്രം മെനഞ്ഞു.
ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സിെൻറ മൂന്നാം ഗോൾ നേടിയ മലയാളി താരം സഹൽ അബ്ദുൽ സമദിെൻറ ആഹ്ലാദം. ഇരട്ട ഗോൾ നേടിയ മറ്റ്യാ പൊപ്ലാറ്റ്നിക് സമീപം

പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനീകർക്ക് ആദരവർപ്പിച്ചാണ് മത്സരം തുടങ്ങിയത്. മഞ്ഞക്കൊടിക്കൊപ്പം ത്രിവർണ പതാകയുമേന്തി ഗാലറിയിലെത്തിയവരെ ത്രസിപ്പിച്ച് ബ്ലാസ്റ്റേഴ്സ് ആക്രമണം തുടങ്ങി. ആദ്യ അരമണിക്കൂറിനിടെ രണ്ട് അവസരങ്ങൾ പാഴായതിെൻറ കടം തീർത്ത് 23ാം മിനിറ്റിൽ മറ്റ്യാ േപാപ്ലാറ്റ്നികിെൻറ ഹെഡർ ഗോൾ പിറന്നു. ഇടതുവിങ്ങിൽ നിന്ന് ഇരതേടി വലതുവിങ്ങിലേക്കെത്തിയ കറേജ് പെക്കുസെൻറ ഷോട്ടായിരുന്നു ഗോളിന് വഴിവെച്ചത്. വീണുകിടന്ന് തടഞ്ഞ േഗാളി കരൺജിത് സിങിെൻറ കൈയിൽ നിന്ന് വഴിതെറ്റിയെത്തിയ പന്ത് ഒഴിഞ്ഞ വലയിലേക്ക് പോപ്ലാറ്റ്നിക് കൃത്യമായി നിക്ഷേപിച്ചു. ചെന്നെയിൻ ഗോളിയുടെ ഇരട്ടസേവില്ലായിരുന്നെങ്കിൽ പത്താം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡെടുക്കുമായിരുന്നു. 15ാം മിനിറ്റിൽ ചെന്നൈയിനെ വിറപ്പിച്ച് േപാപ്ല ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് നീങ്ങി. 20 വാര അകലെ നിന്ന് പെകുസൻ തൊടുത്ത വെടിയുണ്ട തട്ടിയകറ്റി കരൺ ജിത് സിങ് ചെന്നൈയിെൻറ രക്ഷകനായി. കഴിഞ്ഞ മത്സരത്തിന് സമാനമായി പ്രതിരോധത്തിലേക്ക് ഉൾവലിയാനുള്ള സൂചന നൽകിയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. മധ്യനിരയിൽ മോശമല്ലാതെ കളിച്ച കിസീറ്റോക്ക് പകരം പ്രതിരോധ താരം സിറിൽ കാലി കളത്തിലിറങ്ങി.

പക്ഷെ, മിനിറ്റുകൾക്കകം ലീഡുയർന്നു. ഗോൾ പോസ്റ്റിലേക്ക് സഹൽ നീട്ടി നൽകിയ പാസ് സ്വീകരിക്കാൻ ആരും എത്തിയില്ലെങ്കിലും ചെന്നൈയിൻ പ്രതിരോധത്തിെൻറ വിടവിലൂടെ പന്ത് വലതുവിങ്ങിൽ സ്റ്റൊയാനോവിച്ചിെൻറ കാലിലെത്തി. സെർബിയൻ താരം മറിച്ചു നൽകിയ പാസിന് കാൽവെക്കുക മാത്രമായിരുന്നു പൊപ്ലാറ്റ്നികിെൻറ കടമ. ഇത് കൃത്യമായി നിറവേറ്റി െസ്ലാവേനിയക്കാരെൻറ ഇരട്ടഗോൾ തീർത്തു. ഗാലറിയെ ഏറ്റവുമധികം ഇളക്കിമറിച്ചത് 71ാം മിനിറ്റിൽ കേരളത്തിെൻറ സ്വന്തം സഹൽ അബ്ദുൽ സമദിെൻറ ഗോളായിരുന്നു. മൈതാനത്തിെൻറ മധ്യഭാഗത്തുനിന്ന് സഹൽ ഒറ്റക്ക് കൊണ്ട് വന്ന പന്താണ് ഗോളിന് വഴിമരുന്നിട്ടത്. ബോക്സിന് പുറത്തൂവെച്ച് സമദ് നൽകിയ പാസ് ചെന്നൈയിൽ പ്രതിരോധത്തിൽ തട്ടിയുലഞ്ഞെങ്കിലും ഒാടിക്കയറിയ സമദിെൻറ കാലിലേക്ക് പന്തെത്തുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങിെൻ മൂന്ന് മിന്നും സേവുകൾ കൊച്ചിയിലെ വിജയത്തിന് മാറ്റുകൂട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2018indian super league 2018
News Summary - indian super league 2018- Sports news
Next Story