Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎനിക്ക്...

എനിക്ക് വിഷാദരോഗമില്ല; മകനെ തിരുത്തി പെലെ

text_fields
bookmark_border
എനിക്ക് വിഷാദരോഗമില്ല; മകനെ തിരുത്തി പെലെ
cancel

‘ഞാൻ ഏകാകിയോ വിഷാദരോഗിയോ അല്ല. എനിക്കിവിടെ സുഖമാണ്, തിരക്കുപിടിച്ച ഷെഡ്യൂളുമാ യി മുന്നോട്ടുപോകുന്നു’; ആരാധകരോട് ഫുട്ബാൾ ഇതിഹാസം പെലെ. ഏതാനും ദിവസം മുമ്പാണ്  പെലെ വിഷാദരോഗത്തിലാണെന്ന് മകൻ എഡീഞ്ഞോ വെളിപ്പെടുത്തിയത്. മോശം ആരോഗ്യസ്ഥി തിയാണ് വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും ബ്രസീലിയൻ മാധ്യമം ‘ടി.വി ഗ്ലോബോക്ക് നൽകിയ അഭിമുഖത്തിൽ എഡീഞ്ഞോ പറഞ്ഞിരുന്നു. േലാകത്തെങ്ങുമുള്ള ആരാധകരെക്കൂടി വിഷാദത്തിലാക്കിയ ആ വെളിപ്പെടുത്തൽ നിഷേധിച്ച് പെലെതന്നെ കഴിഞ്ഞദിവസം പ്രസ്താവനയിറക്കുകയായിരുന്നു.

‘ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും അതിനെ അതിേൻറതായ രീതിയിൽ സ്വീകരിക്കുന്നു. എനിക്ക് നല്ല ദിവസവും മോശം ദിവസവുമുണ്ടാകാറുണ്ട്. അതേക്കുറിച്ചോർത്ത് ആശങ്കയില്ല. ഈ അവസ്ഥ മറികടക്കാൻ വേണ്ട ആത്മവിശ്വാസവും ദൃഢനിശ്ചയവും എനിക്കുണ്ട്’; അടുത്ത ഒക്ടോബറിൽ 80 വയസ്സ് തികയുന്ന പെലെ പറഞ്ഞു.

അദ്ദേഹം ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുകയും സ്പോൺസർഷിപ് പരിപാടികൾക്ക് എത്തുകയും ചെയ്യുന്നു. തെൻറ ഫുട്ബാൾ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻററിയിൽ അഭിനയിക്കുന്നുമുണ്ട്. മൂന്ന് ലോകകപ്പുകൾ നേടിയ ഏക ഫുട്ബാൾതാരമാണ് പെലെ. ഈ മേയിൽ പെലെയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടത്തിെൻറ 50ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pelesports news
News Summary - im not depressed says pele
Next Story