ഐ ലീഗിൽ ഗോകുലം കേരള-ചെന്നൈ സിറ്റി മത്സരം ഇന്ന്
text_fieldsകോഴിക്കോട്: നിലവിലെ ജേതാക്കളെന്ന പകിട്ടുമായെത്തുന്ന ചെെന്നെ സിറ്റി എഫ്.സിയെ കീഴ ടക്കാമെന്ന പ്രതീക്ഷയിൽ ഗോകുലം കേരള എഫ്.സി സ്വന്തം കളിമുറ്റത്ത് വ്യാഴാഴ്ച പന്തുത ട്ടാനിറങ്ങും. ഐ ലീഗിൽ നിലവിലെ ജേതാക്കളാണെങ്കിലും അഞ്ചു മത്സരങ്ങളിൽനിന്ന് ഒരു ജയ വും രണ്ടു സമനിലയുമടക്കം ചെെന്നെ ടീം പോയൻറ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഗോകുലം നാലു കളികളിൽ ഏഴു പോയൻറുമായി ആറാമതും. കഴിഞ്ഞ മത്സരത്തിൽ ഐസോൾ എഫ്.സിക്കെതിരെ സമനിലയിലൊതുങ്ങിയതിെൻറ ക്ഷീണം ഗോകുലത്തിന് തീർക്കേണ്ടതുണ്ട്. കോഴിക്കോട് കോർപറേഷൻ സ്േറ്റഡിയത്തിൽ വൈകീട്ട് ഏഴു മണിക്കാണ് മത്സരം. ഡി സ്പോർട്ടിലും മലയാളം ചാനലായ 24 ന്യൂസിലും തത്സമയസംപ്രേഷണമുണ്ടാകും. സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്.
ഗോളടി ‘മാൻ’സി ഇല്ലാതെ ചെന്നൈ
കഴിഞ്ഞ ജനുവരിയിൽ കോയമ്പത്തൂരിൽ ചെന്നൈ ടീമിെൻറ തട്ടകത്തിൽ ഗോകുലം 2-3ന് തോറ്റത് പെഡ്രോ മാൻസി എന്ന ഗോളടിവീരെൻറ ഹാട്രിക് നേട്ടത്തിനു മുന്നിലായിരുന്നു. കഴിഞ്ഞ സീസണിൽ 21 ഗോളുകൾ നേടിയ ഈ സ്പാനിഷ് താരം െചന്നൈ ടീമിനോട് വണക്കം പറഞ്ഞ് പോയി. ഇന്ത്യൻ ഫുട്ബാളിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഫീസായ ഒരു കോടി രൂപക്കാണ് ചെന്നൈ സിറ്റി ജപ്പാനിലെ രണ്ടാം ഡിവിഷൻ ക്ലബായ അൽബിറക്സ് നിഗാറ്റക്ക് മാൻസിയെ കൈമാറിയത്. കഴിഞ്ഞ വർഷത്തെ സ്പാനിഷ് താരങ്ങളിൽ റോബർട്ടോ എസ്ലാവ മാത്രമാണ് ടീമിലുള്ളത്. പ്രധാന താരങ്ങളിൽ പലർക്കും പരിക്കേറ്റതും അക്ബർ നവാസ് പരിശീലിപ്പിക്കുന്ന ചെന്നൈ ടീമിന് തിരിച്ചടിയാകും. മാൻസിയെ ‘മിസ്’ െചയ്യുമെന്ന് കോച്ച് പറഞ്ഞു. പകരം താരങ്ങളെ കൊണ്ടുവരാൻ മാനേജ്മെൻറ് ശ്രമിക്കുന്നുണ്ടെന്നും കരുത്തരായ ഗോകുലത്തിനെതിരായ മത്സരം കടുപ്പമേറിയതാകുമെന്നും അക്ബർ നവാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സയ്യിദ് സുഹൈൽ പാഷയെപ്പോലുള്ള യുവതാരങ്ങളിലാണ് ടീമിെൻറ പ്രതീക്ഷ. ജപ്പാൻകാരൻ ഡിഫൻസിവ് മിഡ്ഫീൽഡർ കാറ്റ്സുമി യൂസ ടീമിലുണ്ട്. കോഴിക്കോട്ടുകാരൻ ഷഹീൻ ലാലാണ് ഗോൾകീപ്പർ. ജിഷ്ണു ബാലകൃഷ്ണൻ, ലിേജാ ഫ്രാൻസിസ് തുടങ്ങിയ മലയാളി താരങ്ങളും ടീമിലുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ഐസോൾ എഫ്.സി പ്രതിരോധവും ഗോൾകീപ്പറും വിജയം തടഞ്ഞെന്നാണ് ഗോകുലം പരിശീലകൻ ഫെർണാണ്ടോ വരേലയുടെ അഭിപ്രായം. ചെെന്നെ ടീമിനെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർക്കസ് ജോസഫും ഹെൻറി കിസേക്കയുമടങ്ങുന്ന മുൻനിരയിൽതന്നെയാണ് ആതിഥേയ ടീമിെൻറ പ്രതീക്ഷ. ഗോൾകീപ്പറായി സി.കെ. ഉബൈദ് തിരിച്ചെത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.