പിന്നെയും അടിതെറ്റി ബാഴ്സ; ഗ്രനഡയോട് ദയനീയ തോൽവി
text_fieldsമഡ്രിഡ്: അഞ്ച് റൗണ്ട് കളികൾ പിന്നിട്ട ലാ ലിഗയിൽ നിലവിലെ ചാമ്പ്യന്മാർക്ക് വീണ്ടും നാ ണംകെട്ട തോൽവി. ഇരു പകുതികളിലുമായി പിറന്ന രണ്ട് ഗോളിലായിരുന്നു ബാഴ്സലോണ, ഗ്ര നഡക്ക് മുന്നിൽ തോറ്റത്. റയൽ മഡ്രിഡുൾപ്പെടെ വമ്പന്മാർ കിതക്കുന്ന ലീഗിൽ ബാഴ്സയിപ്പോൾ ഏഴാമതാണ്.
മെസ്സിയെയും കഴിഞ്ഞ കളികളിലെ ഹീറോ അൻസു ഫാതിയെയും സൈഡ് ബെഞ്ചിലിരുത്തി തുടങ്ങിയ കറ്റാലൻമാർക്കെതിരെ ഉടനീളം അനായാസമായി കളിച്ച ഗ്രനഡ രണ്ടു മിനിറ്റ് പൂർത്തിയാകുംമുമ്പ് റാമോൺ അസീസിലൂടെ ലീഡ് പിടിച്ചു. വിങ്ങിൽനിന്ന് എത്തിയ പന്തിൽ കുമ്മായവരക്കരികെ തലവെച്ചായിരുന്നു ആദ്യ ഗോൾ. തുടക്കത്തിലേ പിറകിലായിട്ടും, ഗ്രീസ്മാനും സുവാരസുമുൾപ്പെട്ട മുന്നേറ്റത്തിന് ഗോൾ മടക്കാൻ പോയിട്ട് ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു തവണ ഷോട്ട് പായിക്കാൻ പോലുമായിരുന്നില്ല.
രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ലയണൽ മെസ്സിയും കൗമാരക്കാരൻ അൻസുമാനെ ഫാതിയും ഇറങ്ങിയെങ്കിലും ബാഴ്സയുടെ നീക്കങ്ങൾക്ക് മുനയുണ്ടായിരുന്നില്ല. അതിനിടെ, ബാഴ്സ ഗോൾമുഖത്ത് അർതുറോ വിദാലിെൻറ കൈയിൽ പന്തു കൊണ്ടതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി അൽവാരോ വാഡിലോ ഗ്രനഡയുടെ ജയം ആധികാരികമാക്കി.
കാൽനൂറ്റാണ്ടിനിടെ ബാഴ്സലോണയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ സീസൺ തുടക്കത്തിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.