Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോവയിൽ ഇനി...

ഗോവയിൽ ഇനി ഗോളെണ്ണൽ; സന്തോഷ് േട്രാഫി ഫുട്ബാളിന് ഇന്ന് കിക്കോഫ് 

text_fields
bookmark_border
ഗോവയിൽ ഇനി ഗോളെണ്ണൽ; സന്തോഷ് േട്രാഫി ഫുട്ബാളിന് ഇന്ന് കിക്കോഫ് 
cancel

പനാജി: തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതിന് പിന്നാലെ ഗോവ 71ാമത് സന്തോഷ് േട്രാഫി ഫുട്ബാൾ ടൂർണമെൻറിെൻറ ആരവങ്ങളിലേക്ക്. രണ്ടാഴ്ച നീളുന്ന മത്സരങ്ങൾക്ക് ഞായറാഴ്ച വൈകുന്നേരം പന്തുരുളും. ഇന്ന് ആതിഥേയരായ ഗോവയെ മേഘാലയയും മുൻ ചാമ്പ്യന്മാരായ ബംഗാളിനെ ചണ്ഡീഗഡും നേരിടും. ഗ്രൂപ് എയിലെ ഈ മത്സരങ്ങൾ യഥാക്രമം ബംബോലിം ജി.എം.സി മൈതാനത്തും നവേലിം സ്റ്റേഡിയത്തിലും നടക്കും.

‘സന്തോഷം’ രണ്ട് പതിറ്റാണ്ടിന് ശേഷം
21 വർഷത്തെ ഇടവേളക്ക് ശേഷമാണ് സന്തോഷ് േട്രാഫി ടൂർണമെൻറ് ഗോവൻ മണ്ണിലെത്തുന്നത്. 1996ലെ ഫൈനലിൽ ബംഗാളിനോട് ഏകപക്ഷീയ ഗോളിന് പരാജയപ്പെടുകയായിരുന്നു ആതിഥേയർ. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻറിൽ കിരീടം നേടാനായി യുവത്വവും പരിചയസമ്പത്തും സമ്മിശ്രം ചേർത്ത നിരയെയാണ് കോച്ച് മറ്റെയസ് കോസ്റ്റ രംഗത്തിറക്കുന്നത്. മുൻ ഇന്ത്യൻ മിഡ്ഫീൽഡർ ഫ്രാൻസിസ്കോ ഫെർണാണ്ടസാണ് ക്യാപ്റ്റൻ. മേഘാലയയിൽ നിന്ന് കാര്യമായ ഭീഷണിയുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ഗോവക്കാർ. ബംഗാളും സർവിസസും ചണ്ഡിഗഡുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി ഫൈനൽ പ്രവേശമെന്നതിനാൽ ഓരോ മത്സരവും നിർണായകമാണ്.  

ബംഗാളിൽ മുഹമ്മദൻസ്
ബംഗാളിെൻറ 20 അംഗ സംഘത്തിൽ ക്യാപ്റ്റനുൾപ്പെടെ നാല് മുഹമ്മദൻസ് സ്പോർട്ടിങ് താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ടീമിനെ നയിക്കുന്ന റാണ ഘരാമി, മുംതാസ് അക്തർ, ശങ്കർ റോയ്, മൻവീർ സിങ് എന്നിവരാണവർ. 31 വർഷം സന്തോഷ് േട്രാഫി കിരീടത്തിൽ മുത്തമിട്ട ബംഗാൾ 2011ലാണ് അവസാനം ജേതാക്കളായത്. സർവിസസ്, ഗോവ തുടങ്ങിയവരെ ഗ്രൂപ്പിൽ നേരിടാനുള്ളതിനാൽ ചണ്ഡിഗഡിനെതിരെ വൻമാർജിനിൽ കുറഞ്ഞൊരു ജയവും ഇവർ ലക്ഷ്യമിടുന്നില്ല. വിവിധ മേഖലകളിലായി നടന്ന യോഗ്യത മത്സരങ്ങൾക്ക് ശേഷമാണ് അന്തിമ റൗണ്ടിലേക്ക് പത്ത് ടീമുകൾ പ്രവേശിച്ചത്. ഇവർ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. കേരളമുൾപ്പെടുന്ന ഗ്രൂപ് ബിയിൽ ശക്തരായ റെയിൽവേസ്, മഹാരാഷ്ട്ര, പഞ്ചാബ്, മിസോറാം ടീമുകളാണുള്ളത്. സെമി ഫൈനൽ മത്സരങ്ങൾ മാർച്ച് 23ന് നടക്കും. 26ന് ബംബോലിമിലാണ് കലാശപ്പോരാട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santhosh trophy 2017
News Summary - Goa to face Meghalaya in the opening match of Santosh Trophy
Next Story