ബൈ ബൈ കസിയസ്
text_fieldsമഡ്രിഡ്: തൊട്ടതെല്ലാം പൊന്നാക്കിയ കീപ്പർ ഗ്ലൗ അഴിച്ചുവെച്ചു റയൽ മഡ്രിഡിെൻറയും സ്പെയിനിെൻറയും എക്കാലത്തെയും മികച്ച ഗോൾകീപ്പർ െഎകർ കസിയസ് വിശ്രമജീവിതത്തിലേക്ക്.
സ്പെയിനിനെ ലോകകിരീടത്തിലേക്ക് നയിച്ച നായകനും 16 വർഷം റയൽ മഡ്രിഡിെൻറ വിശ്വസ്തനായ കാവൽക്കാരനുമായി കാൽപന്ത് പ്രേമികളുടെ ഇഷ്ടതാരമായി മാറിയ 39കാരൻ, പോർചുഗൽ ക്ലബ് എഫ്.സി പോർട്ടാേയിലൂടെയാണ് സ്വപ്നസമാനമായ കരിയറിന് അന്ത്യം കുറിക്കുന്നത്. റയലിനായി 725 മത്സരം കളിച്ച താരം, മൂന്ന് ചാമ്പ്യൻസ് ലീഗും അഞ്ച് ലാ ലിഗ കിരീടവും നേടി ക്ലബ് കരിയർ അതുല്യമാക്കി.
2015ൽ റയലിൽനിന്ന് പോർേട്ടായിലേക്ക് കൂടുമാറിയ കസിയസ് 2019 ഏപ്രിലിൽ പരിശീലനത്തിനിടെ ഗുരുതരമായ ഹൃദയാഘാതത്തെ തുടർന്ന് മൂന്നുമാസം കളിക്കളത്തിൽനിന്ന് വിട്ടുനിന്നു. ശേഷം, ജൂലൈയിൽ ടീമിൽ തിരിച്ചെത്തിയെങ്കിലും കളത്തിലിറങ്ങിയില്ല. പോർട്ടാേയുടെ കോച്ചിങ് സംഘത്തിലായിരുന്നു പിന്നീടുള്ള കാലം. പോർട്ടാേക്കായി 156 മത്സരങ്ങൾ കളിച്ച താരം രണ്ട് ലീഗ് കിരീടവും ഒരു പോർചുഗീസ് കപ്പും നേടുന്നതിൽ പങ്കാളിയായി. 2000ത്തിൽ സ്പാനിഷ് ദേശീയ ടീമിൽ അരങ്ങേറിയ താരം 2016ലാണ് വിരമിക്കുന്നത്. 2010 ലോകകപ്പും 2008, 2012 യൂറോ കപ്പും നേടി സ്പെയിനിെൻറ സുവർണ തലമുറയുടെ നായകനായി.
''നിങ്ങൾ സഞ്ചരിക്കുന്ന വഴിയും നിങ്ങൾക്കൊപ്പമുള്ളവരുമാണ് പ്രധാനം. എവിടെയെത്തുന്നുവെന്നതല്ല. തീർച്ചയായും കഠിനാധ്വാനവും തീക്ഷ്ണമായ ശ്രമവും ഉണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിച്ച സ്ഥലത്തു തന്നെയെത്തും. സ്വപ്നം കണ്ട േലാകത്തുതന്നെ ഞാൻ എത്തിയെന്ന് സംശയമൊന്നുമില്ലാതെ എനിക്ക് പറയാൻ കഴിയും'' -വിരമിക്കൽ പ്രഖ്യാപിച്ച് കസിയസ് പറഞ്ഞു. ക്ലബിെൻറ 118 വർഷത്തെ ചരിത്രത്തിലെ മികച്ച ഗോളിയെന്നു വിശേഷിപ്പിച്ചാണ് റയൽ മഡ്രിഡ് വിടവാങ്ങൽ സന്ദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.