Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകളിനഗരത്തിൽ...

കളിനഗരത്തിൽ പന്തുരുളുമ്പോൾ

text_fields
bookmark_border
Stadium Spartak
cancel
camera_alt???????????????? ???????

മോസ്കോയെകുറിച്ച് പറയുമ്പോൾ നൂറു നാവാണ് സ്ലാവ്യൻ വംശജർക്ക്. യൂറോപ്പിലും മധ്യേഷ്യയിലുമായി വസിക്കുന്ന ഇവർ ഭൂരിഭാഗവും സോവിയറ്റ് റഷ്യയുടെയും അതിെൻറ തലസ്ഥാന നഗരമായ മോസ്കോയുടെയും പൈതൃകത്തിൽ അഭിമാനിക്കുന്നവരാണ്. ക്രെംലിൻ, റെഡ്സ്‌ക്വയർ, സെൻറ് ബാസെൽസ് കത്തീഡ്രൽ എന്നിവ അടങ്ങിയാൽ റഷ്യക്കാരുടെ തലസ്ഥാനമായെന്ന് ജർമൻകാർ അടക്കമുള്ള റഷ്യൻ ശത്രുക്കളും പറയുന്നു. എന്തായാലും യൂറോപ്പിലെ ഏറ്റവും വലിയ നഗരമാണ് മോസ്‌കോ. ജനസംഖ്യയിലും (12.5 ദശലക്ഷം) മോസ്‌കോ മുന്നിൽത്തന്നെ. സോവിയറ്റ് കാലഘട്ടത്തിൽ ഒരു രാജ്യമായിത്തന്നെ കണക്കാക്കിയാണ് 2511 സ്ക്വയർ ചുറ്റളവ് വലുപ്പമുള്ള ഈ നഗരത്തെ അവരുടെ ഫെഡറൽ തലസ്ഥാനമാക്കി വിപുലീകരിച്ചത്. അതോടെ വ്യാപാര, വ്യവസായ, വിദ്യാഭ്യാസ  പരിഷ്‌കാരങ്ങളുടെയും കായിക വിനോദങ്ങളുടെയും  നഗരമായി മോസ്‌കോ.

871 വർഷങ്ങൾക്കു മുമ്പാണ് യൂറോപ്പിലെ ഏറ്റവും വലിയ നഗരം രൂപവത്കൃതമായത്. അതും കടന്നുകയറ്റമോ മുൻകാല തയാറെടുപ്പുകളോ ഒന്നുമില്ലാതെ. 1147ൽ യൂറി ഡോളഗൗറുകളി  രാജകുമാരൻ അദ്ദേഹത്തിെൻറ ബന്ധുവായ സേവർസ്‌കി രാജകുമാരനെ വലിയ ഒരു ആഘോഷത്തിനായി കൊച്ചു പട്ടണമായിരുന്ന മൊക്കോബാ നദിക്കരയിലേക്ക് ക്ഷണിച്ചു. അതോടെ നഗരത്തിെൻറ ജാതകം തിരുത്തപ്പെടുകയായി. വൻ മരങ്ങൾകൊണ്ട് ചുറ്റുമതിൽ കെട്ടി വേർതിരിച്ച നഗരം ദിവസംതോറും വികസിച്ചുകൊണ്ടിരുന്നു. ഒരു ദിവസം കടന്നുകയറ്റക്കാരായ  മംഗോളിയർ ഇതൊക്കെ തീയിട്ടു നശിപ്പിച്ചു. എങ്കിലും അധികാരം തിരിച്ചുപിടിച്ച റഷ്യ ചക്രവർത്തിമാർ അഭിമാന നഗരത്തെ മോടിപിടിപ്പിച്ചു കൊണ്ടിരുന്നു. 

luzhiniki-stadium-23
ലുഷാനിക്കി ഒളിമ്പ്യസ്റ്റേഡിയം
 
രാജഭരണവും സോവിയറ്റ്‌ ഭരണവും കഴിഞ്ഞു വീണ്ടും പഴയ  റഷ്യയായിക്കഴിഞ്ഞപ്പോഴും മോസ്‌കോ അതിെൻറ രാജകീയ പ്രൗഢി നിലനിർത്തി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കണമെങ്കിൽ ഏതെങ്കിലും കായികയിനം ഐച്ഛികമായിരിക്കണം എന്ന നിയമം വന്നതോടെ വിവിധ സമ്മർ, വിൻറർ ഇനങ്ങൾ പാഠ്യ ഭാഗമായി. കർഷകർക്കും തൊഴിലാളികൾക്കും കായികവിനോദം നിർബന്ധമായതോടെ വയലേലകളിലും ഫാക്ടറി പരിസരങ്ങളിലും ആധുനിക കളിക്കളങ്ങളുണ്ടായി. നഗരത്തിന് ചുറ്റുവട്ടത്ത് നൂറുകണക്കിന് കായികപരിശീലന കേന്ദ്രങ്ങളുണ്ടായതോടെ മോസ്കോ റഷ്യക്കാരുടെ കളി നഗരവും ആയിത്തീർന്നു. വോളിബാൾ, സ്‌കീയിങ്,  ഫിഗർ സ്കേറ്റിങ് എന്നിവ ഇഷ്ടവിനോദമായി. ആറു വൻകിട ഫുട്ബാൾ ക്ലബുകളും ഇവിടെയുണ്ട്. എണ്ണ വ്യവസായത്തിലെ വമ്പൻ മുതലാളിമാരൊക്കെ റഷ്യക്കാരായതുകൊണ്ടു അവരുടെ പ്രൗഢിക്കനുസരിച്ചുള്ള ക്ലബ് സംവിധാനങ്ങളുണ്ടായി. സ്പാർട്ടക് മോസ്കോ, ഡൈനാമോ മോസ്‌കോ, ലോക്കൊമൊട്ടീവ്, ടോർപിഡോ, ചേർട്ടാണാവോ മോസ്‌കോ എന്നിവക്കൊക്കെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങളുമുണ്ട്. ഇൗ കാരണം കൊണ്ടെല്ലാം ലോകകപ്പിെൻറ രണ്ടു വേദികൾ ഇവിടെയാണ്. 81,000 ഇരിപ്പിടമുള്ള  ലുഷാനിക്കി ഒളിമ്പ്യസ്റ്റേഡിയവും 44,918 ഇരിപ്പിടമുള്ള സ്പാർട്ടാക് അറീനയും.
 

റഷ്യ x സൗദി അറേബ്യ ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെ ഏഴ് മത്സരങ്ങളുടെ വേദിയാണ് ലുഷാനിക്കി സ്റ്റേഡിയം. അർജൻറീന x ഐസ്‌ലൻഡ്, ബ്രസീൽ x സെർബിയ, ബെൽജിയം x തുനീഷ്യ തുടങ്ങി അഞ്ചു മത്സരങ്ങളുടെ വേദിയാണ് സ്പാർട്ടാക് അറീന. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണ് റഷ്യൻ തലസ്ഥാനം. 60 മുതൽ 6000 യൂറോ വരെ ദിവസവാടകയുള്ള താമസസൗകര്യങ്ങൾ ഇവിടെയുണ്ട്. ഇന്ത്യൻ വെജിറ്റേറിയൻ അടക്കം ലോകത്തിലെ എല്ലാ അടുക്കള മാഹാത്മ്യവും കളികാണാൻ എത്തുന്നവർക്ക് ആസ്വദിക്കാം. എന്നാൽ, മറ്റു വേദികളുമായി തുലനം ചെയുമ്പോൾ നിരക്ക് ഒരൽപം കൂടുതലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsstadiumQutar world cup
News Summary - Football world cup-Sports news
Next Story