Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇവിടെ കഥപറയാനും...

ഇവിടെ കഥപറയാനും കളിക്കാനും ചരിത്രം കൂട്ടുണ്ട്

text_fields
bookmark_border
german-stadium
cancel

വർണിക്കാൻ വാക്കുകളില്ലാത്ത ഫുട്ബാൾ വിസ്മയം- അതാണ് ഡോർട്ട്മുണ്ടിലെ ജർമൻ ഫുട്ബാൾ മ്യൂസിയം. ഫുട്ബാൾ ഇല്ലാത്ത ഒരു ദിനത്തെ നഷ്ടപ്പെട്ട ദിവസമെന്നാണ് ജർമൻകാർ വിശേഷി പ്പിക്കുന്നത്. അതുതന്നെയാണ് അവരുടെ ഫുട്ബാൾ ചരിത്രത്തിെൻറ ഓർമച്ചെപ്പായ പന്തുകളി മ്യൂസിയത്തിനും പറയാനുള്ളത്.സാർവദേശീയ ഫുട്ബാളിൽ ജർമനി കാലുകുത്തിയത് മുതൽ ഇന്ന ുവരെയുള്ള ഓരോ ദിവസവും ഇവിടെ കരുതിെവച്ചിരിക്കുന്നു. വെറുതെ ഒരു കാഴ്ചബംഗ്ലാവിലെ സ ്ഥിതിവിവരക്കണക്കുകളോ ചരിത്രരേഖകളോ ചിത്രങ്ങളോ ചലച്ചിത്രങ്ങളോ ആണന്ന് കരുതിയാൽ തെറ്റി. ഇതൊരു വിസ്മയലോകമാണ്. ജർമൻ ശാസ്ത്ര സാങ്കേതിക മികവിൽ നിങ്ങളെ അവർ കാൽപന്തുകളിയുടെ ചരിത്രത്തിെൻറ ഭാഗമായ 1918 ലേക്ക് കൂട്ടിക്കൊണ്ടു പോകും. തുടർന്ന് കാലത്തിനൊപ്പം നടന്ന് ഇന്നത്തെ കളികളുടെ ലോകത്തെത്തും. അതിനിടയിൽ അവർ കളിച്ച ആദ്യ ലോകകപ്പും ജയിച്ച നാലു ലോകകപ്പുകളും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും കാണും.

ലേഖകൻ ജർമൻ ഫുട്ബാൾ മ്യൂസിയത്തിൽ

ഒരു ഭാഗത്തു ജർമനിയും ലോക ഫുട്ബാളും മറുവശത്തു ജർമനിക്കുള്ളിലെ ഫുട്ബാളും. ബുണ്ടസ്ലിഗക്ക് മുമ്പുള്ള വിക്ടോറിയ കപ്പു മുതൽ ബുണ്ടസ്ലിഗ ഷീൽഡും ജർമൻ കപ്പും അതതു കാലത്തേക്ക് ചെന്ന് നേരിട്ടുകാണാം. അന്തരിച്ച ഇതിഹാസ പരിശീലകൻ സെപ്പ് ഹെർബെർഗർ തോമസ് മ്യൂളർക്കും ലെറോയ് സനേക്കും ഒപ്പം വന്ന് ചരിത്രം പങ്കുവെക്കുമ്പോൾ ഒരു ചലച്ചിത്ര രംഗമാണെന്ന് അനുമാനിക്കാൻ കഴിയില്ല. ഫോർ ഡി സാങ്കേതിക വിദ്യയിൽ അവർ നിങ്ങളോടു ചേർന്നുനിൽക്കുകയാണ്. വിസ്മയംകൊണ്ട് ശ്വാസം നിലച്ചമട്ടിലായിപ്പോകും. ഫിലിപ്പ് ലാമും യോആഹിം ലോയിവും ഒപ്പമെത്തി 2014 ലോക കപ്പ് അനുഭവങ്ങൾ പറഞ്ഞുതരുമ്പോൾ കാഴ്ചക്കാരൻ അവർക്കൊപ്പം ബ്രസീലിലാണ്. എന്തിനേറെ ലോയിവ് കടപ്പുറത്തുകൂടി ഒറ്റക്ക് ഒാടി പ്രഭാത വ്യായാമം ചെയ്യുമ്പോൾ കാഴ്ചക്കാരനുമുണ്ടാവും കൂടെ. കുഞ്ഞു തിരകൾ നിങ്ങളുടെ കാൽപാദങ്ങളും അപ്പോൾ നനക്കും.

90ൽ ഇറ്റാലിയിൽ നെതർലൻഡിെൻറ ഫ്രാൻക് റൈക്കാർഡ്, റൂഡി ഫോളറുടെ മുഖത്തു തുപ്പുമ്പോൾ നിങ്ങൾ മുഖം അറിയാതെ തുടച്ചുപോകും. അതാണവരുടെ സാങ്കേതികവിദ്യ. ഒപ്പം ആദ്യകാല ഫുട്ബാളും ബൂട്ടും റഫറിമാരുടെ വിസിലുകളും കളിക്കുപ്പായങ്ങളും അടക്കം നിങ്ങളെ കാത്തിരിക്കുന്നു. ലാപ്ടോപ്പും മറ്റു സാങ്കേതിക സൗകര്യങ്ങളും ഒക്കെയുണ്ടാകും മുമ്പ് അന്നത്തെ പരിശീലകർ കൈകൊണ്ട് എഴുതിയുണ്ടാക്കിയ െട്രയിനിങ് പ്ലാനുകൾ കളിക്കാർക്ക് പറഞ്ഞുകൊടുത്ത രഹസ്യതന്ത്രങ്ങൾ തുടങ്ങിയവയെല്ലാം അവരുടെ കൈപ്പടയിൽ നിങ്ങളുടെ മുന്നിലെത്തും. സെപ്പ് ഹെർബെർഗർ 54ൽ ഹംഗറിക്കെതിരെ ജർമൻകാരെ സജ്ജീകരിച്ച തന്ത്രമെഴുതിയ അന്നത്തെ ടൈപ് റൈറ്റർ അതിലെഴുതിയ വിവരങ്ങൾ എന്നുവേണ്ട അക്കാലത്തു കളി പഠിപ്പിച്ച എല്ലാ രീതിയും നമുക്കിവിടെ കാണാം.

ജർമനി കാൽപന്തുകളിയിൽ എല്ലാം നേടിയിട്ടുണ്ട്. എന്നാൽ, അവരെ കാൽപന്തുകളിയിൽ നാണിപ്പിച്ച ഒരേ ഒരു രാജ്യമേയുള്ളൂ. അവരെക്കുറിച്ച് അങ്ങേയറ്റം ബഹുമാനത്തോടെ അക്കഥകൾ അവതരിപ്പിക്കുന്നു. അത് മറ്റാരും ആയിരുന്നില്ല, രണ്ടാം ലോക യുദ്ധത്തിനുശേഷം തങ്ങളിൽനിന്ന് റഷ്യക്കാർ അടർത്തിയെടുത്ത കിഴക്കൻ ജർമനി എന്ന ജി.ഡി.ആർ. ജർമൻ ഫുട്ബാളിെൻറ മുഖത്ത് അവർ ഏൽപിച്ച പ്രഹരം ചില്ലറയൊന്നുമല്ല. 1972ൽ ഒളിമ്പിക്സ് നടത്തിയപ്പോൾ അവിടെ 3-2ന് തോൽപിച്ച് നാണം കെടുത്തി.

74ൽ ലോകകപ്പ് നേടിയപ്പോൾ അവരുടെ അതേ ഗ്രൂപ്പിൽ ഉണ്ടായിരുന്ന കൊച്ചനുജന്മാർ അവിടെയും നാണം കെടുത്തി. യുർഗൻ സ്‌പാർവാസർ എന്ന മുൻനിരക്കാരൻ ബക്കൻ ബാവറെയും ബെർട്ടീ ഫോഗ്‌സിനെയും കളിപ്പിച്ചു ഗോള ടിക്കുന്നതും അവർ അഭിമാന ക്ഷതമില്ലാതെ നിങ്ങളുടെ മുന്നിലെത്തിക്കുന്നു. ഇത്രയൊക്കെ നേടിയിട്ടും ഇത്രയും വലിയ കളിക്കാരുണ്ടായിട്ടും ഇന്നേവരെ ഒളിമ്പിക്‌ സ്വർണം നേടാനായിട്ടില്ല. എന്നാൽ, കൊച്ചു ജർമനി 1976 ൽ മെക്‌സിക്കോയിൽ സ്വപ്‌ന സ്വർണം നേടുന്ന കളി മ്യൂസിയത്തിൽ കാണിച്ചുതരുന്നു. 2015 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച ഇൗ വിസ്മയ ലോകം പന്തുകളി ഒരിക്കലെങ്കിലും ആസ്വദിച്ച ഒരാൾ ഒരിക്കലെങ്കിലും കാണേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsGerman footballFootba Museum
News Summary - Football Stadium-Sports news
Next Story