കളിക്കിടയിലെ തർക്കം: ഫുട്ബോൾ താരത്തിെൻറ ജനനേന്ദ്രിയം കടിച്ചു പറിച്ചു
text_fieldsഫുട്ബാൾ മത്സരത്തിനിടയിലെ സംഘർഷങ്ങളും കൈയാങ്കളിയും സർവ സാധാരണമാണ്. പലപ്പോഴും അതിരു വിടുന്ന കൈയാങ്കളികൾക ്കൊടുവിൽ കളിക്കാർ ചുവപ്പു കാർഡ് കണ്ട് പുറത്തു പോകേണ്ടിയും വരാറുണ്ട്. കളിക്കളത്തിലെ പ്രശ്നങ്ങൾ റഫറി അവസ ാന റൗണ്ട് വിസിൽ മുഴക്കുന്നതോടെ അവസാനിക്കാറാണ് പതിവ്.
എന്നാൽ, ഫ്രഞ്ച് അേമച്വർ ലീഗിൽ ഫ്രാൻസിലെ നോർത് ത് ഈസ്റ്റ് പ്രവിശ്യാ ടീമുകളായ ടെർവില്ലെ യൂത്തും സോട്രിച്ച് അക്കാദമിയും തമ്മിൽ നടന്ന മത്സരത്തിനിടയിലെ തർക ്കം ചെന്നവസാനിച്ചത് പരിധി കടന്നുള്ള മൃഗീയ ആക്രമണത്തിലായിരുന്നു. വാശിയും ദേഷ്യവും മൂത്ത് ഒരു കളിക്കാരൻ എതിർ ടീമിലെ കളിക്കാരെൻറ ജനനേന്ദ്രിയം കടിച്ചു പരിക്കേൽപ്പിച്ചു.!!
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാൾക്ക് പത്ത് തുന്നലുകളാണ് വേണ്ടി വന്നത്. മത്സരത്തിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. കളിക്കിടെ ഇരുവരും പരസ്പരം തർക്കമുണ്ടായെങ്കിലും റഫറി ഇരുവർക്കും താക്കീത് നൽകി കളിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു. ഇരു ടീമുകളും ഒരോ ഗോളുകൾ നേടിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.
പിന്നീട് ഇരുവരും കാർ പാർക്കിങ്ങിൽ വെച്ചു വീണ്ടും തർക്കം തുടർന്നു. ഏറ്റുമുട്ടലിെനാടുവിൽ സോട്രിച്ച് ടീമിെല കളിക്കാരൻ ടെൽവില്ലെ ടീമംഗത്തിെൻറ ജനനേന്ദ്രിയം കടിച്ച് പറിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഫുട്ബോൾ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ നവംബർ 17ന് നടന്ന സംഭവം ‘ലാ റിപ്പബ്ലിക്കൻ ലോറിയോൺ’ എന്ന പത്രം ഇപ്പോഴാണ് പുറത്തു വിട്ടത്. അപൂർവങ്ങളിൽ അത്യപൂർവമായ സംഭവത്തിൽ പങ്കാളികളായ രണ്ടു പേരേയും ശിക്ഷിച്ചതായി മൊസെ ജില്ലാ ഭരണാധികാരി ഇമ്മാനുവേൽ സെലിംഗ് അറിയിച്ചു.
ജനനേന്ദ്രിയത്തിന് പരിക്കേൽപ്പിച്ചയാൾക്ക് ശിക്ഷയായി അഞ്ച് വർഷത്തേക്ക് കളി വിലക്ക് ഏർപ്പെടുത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കളിക്കാരനെ സംഘർഷത്തിൽ പങ്കാളിയായ കുറ്റത്തിന് ആറ് മാസത്തേക്ക് കളിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. കൂടാതെ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാത്തതിന് ടെർവില്ലെ ടീമിന് ശിക്ഷയായി രണ്ടു പോയിൻറ് കുറക്കുകയും 200 യുറോ പിഴയിടുകയും ചെയ്തു. സമനിലയിലായ ഇവരുടെ അടുത്ത മത്സരം മെയ് 17ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.