Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 5:12 AM IST Updated On
date_range 19 Jun 2018 5:12 AM ISTഫുട്ബാൾ പനിയാണ്, കുട പിടിച്ചോളൂ
text_fieldsbookmark_border
മലപ്പുറം: മഴ നനഞ്ഞുപോകേണ്ടി വന്നാലും നെയ്മർക്കുട വേണ്ടെന്നൊരുപക്ഷം. മെസിയുടെ കുട ചൂടുന്നതിലും നല്ലത് മഴ നനഞ്ഞ് പനി പിടിക്കുകയാണെന്ന് മറുപക്ഷം. വിലപേശലോ മോഡൽ നോക്കലോ ഒന്നുമല്ല ഇപ്പോൾ മലപ്പുറത്തെ കുടവിപണിയിൽ നടക്കുന്നത്. വാങ്ങാൻ വന്നവർ തമ്മിലുള്ള ട്രോളുകളാണ്. നീലയിലും മഞ്ഞയിലുമാണ് കൂടുതൽ കുടകളും. മെസിയും നെയ്മറും റൊണാൾഡോയും ‘കുടകളിൽ’ പന്ത് തട്ടുന്നു.
പോർച്ചുഗലിെൻറയും ജർമനിയുടെയും പതാകയുടെ മാതൃകയിൽ തീർത്ത കുടകൾക്കും ആവശ്യക്കാരുണ്ട്. ശനിയാഴ്ച െഎസ്ലൻഡുമായി അർജൻറീന സമനിലയിൽ പിരിഞ്ഞപ്പോൾ നീലക്കുടകൾക്ക് ചെലവ് കുറവാണെന്ന് വിൽപനക്കെത്തിയ ഷാനവാസ് മണ്ണാർക്കാട് പറഞ്ഞു. ഞായറാഴ്ച കളിക്കിറങ്ങുന്ന ബ്രസീലിെൻറ മഞ്ഞക്കുട തേടിയാണ് ഇപ്പോൾ ആളുകളെത്തുന്നത്.
കഴിഞ്ഞ മൂന്ന് ലോകകപ്പുകൾക്കും ആവേശമായി കുടകളുമായി ഷാനവാസ് മലപ്പുറത്തുണ്ട്. ഇവക്ക് പുറമെ വിവിധ രാജ്യങ്ങളുടെ തൊപ്പിയുമുണ്ട്. 200 മുതൽ 400 രൂപ വരെയാണ് കുടകളുടെ വില.
പോർച്ചുഗലിെൻറയും ജർമനിയുടെയും പതാകയുടെ മാതൃകയിൽ തീർത്ത കുടകൾക്കും ആവശ്യക്കാരുണ്ട്. ശനിയാഴ്ച െഎസ്ലൻഡുമായി അർജൻറീന സമനിലയിൽ പിരിഞ്ഞപ്പോൾ നീലക്കുടകൾക്ക് ചെലവ് കുറവാണെന്ന് വിൽപനക്കെത്തിയ ഷാനവാസ് മണ്ണാർക്കാട് പറഞ്ഞു. ഞായറാഴ്ച കളിക്കിറങ്ങുന്ന ബ്രസീലിെൻറ മഞ്ഞക്കുട തേടിയാണ് ഇപ്പോൾ ആളുകളെത്തുന്നത്.
കഴിഞ്ഞ മൂന്ന് ലോകകപ്പുകൾക്കും ആവേശമായി കുടകളുമായി ഷാനവാസ് മലപ്പുറത്തുണ്ട്. ഇവക്ക് പുറമെ വിവിധ രാജ്യങ്ങളുടെ തൊപ്പിയുമുണ്ട്. 200 മുതൽ 400 രൂപ വരെയാണ് കുടകളുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
