ആശ്വാസമായി ഫിഫ; അംഗരാജ്യങ്ങൾക്ക് 3.81 കോടി രൂപ വീതം
text_fieldsസൂറിച്: കോവിഡ്-19 കാരണം പ്രതിസന്ധിയിലായ ഫുട്ബാൾ ലോകത്തിന് ഫിഫയുടെ കൈത്താങ്ങ്. രാജ്യാന്തര ഫുട്ബാൾ ഫെഡറേഷനിൽ ഇന്ത്യ ഉൾപ്പെടെയുള്ള 211 അംഗരാജ്യങ്ങൾക്ക് അഞ്ചു ലക ്ഷം ഡോളർ (3.81 കോടി രൂപ) വീതം അടിയന്തര സഹായമായി അനുവദിച്ചു.
2019-2020 സീസണിലെ പ്രവർത്തന ഫണ്ടായാണ് ആദ്യ ഘട്ടം കൈമാറിയത്. 15 കോടി ഡോളർ (1144 കോടി രൂപയാണ്) മുഴുവൻ അസോസിയേഷനുകൾക്കുമായി ഫിഫ െചലവഴിച്ചത്. രണ്ടാം ഘട്ടമായി 2020ലെ പ്രവർത്തന ഫണ്ട് ഉടൻ നൽകുമെന്ന് പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ അറിയിച്ചു. ജൂണിൽ നൽകേണ്ട ഈ തുക നേരത്തേ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് മഹാമാരിയായി മാറിയതോടെ ഫുട്ബാൾ ലോകത്തിനാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. ദേശീയ ലീഗുകൾ ഉൾപ്പെടെയുള്ള ചാമ്പ്യൻഷിപ്പുകളെല്ലാം മുടങ്ങുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. ക്ലബുകൾ കളിക്കാരുടെ പ്രതിഫലം വെട്ടിച്ചുരുക്കിയും ജീവനക്കാരെ പിരിച്ചുവിട്ടുമാണ് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. ഇതിനിടെയാണ് രാജ്യങ്ങൾക്ക് ഫിഫയുടെ സഹായമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.